Quoteആദ്യ നടപടിയായി, പ്രധാനമന്ത്രി നാരിശക്തി വന്ദന്‍ അധിനിയത്തെ പരിചയപ്പെടുത്തി
Quote“അമൃതകാലത്തിന്റെ പുലരിയിൽ, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച് ഭാവിയിലേക്കുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്.”
Quote“പ്രതിജ്ഞകള്‍ നിറവേറ്റാനും നവോന്മേഷത്താടും ഊര്‍ജ്ജത്തോടും കൂടി പുതിയ യാത്ര ആരംഭിക്കാനുമുള്ള സമയമാണിത്”
Quote“ചെങ്കോല്‍ ഭൂതകാലവുമായി നമ്മെ ബന്ധിപ്പിക്കുന്നു”
Quote“പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മഹത്വം ആധുനിക ഇന്ത്യയുടെ മഹത്വം ലോകത്തിന് മുന്നില്‍ ദൃശ്യമാക്കുന്നു. നമ്മുടെ എഞ്ചിനീയര്‍മാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്”
Quote“നാരിശക്തി വന്ദന്‍ അധിനിയം നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും”
Quote“ഭവനം (കെട്ടിടം) മാറി, ഭാവവും (വികാരം) മാറണം” “പാര്‍ലമെന്ററി പാരമ്പര്യത്തിന്റെ ലക്ഷ്മണ രേഖ നാമെല്ലാവരും പാലിക്കണം”
Quote“പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലിന് അനുമതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 19 ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.”
Quote“സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഞങ്ങളുടെ ഗവണ്മെന്റ് ഇന്ന് ഒരു സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുകയാണ്. ലോക്‌സഭയിലും സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം”
Quote“ഈ ബില്‍ നിയമമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു”

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും ചരിത്രപരവുമായ സമ്മേളനമാണിത്. ബഹുമാനപ്പെട്ട എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

ഇന്നത്തെ പുതിയ സഭയുടെ ആദ്യ സെഷനില്‍ ആദ്യമായി സംസാരിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഞാന്‍ താങ്കളോട് എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ബഹുമാനപ്പെട്ട എല്ലാ പാര്‍ലമെന്റ് അംഗങ്ങളേയും ഞാന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഈ സന്ദര്‍ഭം പല തരത്തില്‍ അഭൂതപൂര്‍വമാണ്. ഇതു സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്തിന്റെ പുലരിയാണ്; ഈ പുതിയ കെട്ടിടത്തില്‍ ഭാരതം പുതിയ ദൃഢനിശ്ചയങ്ങളുമായി മുന്നോട്ട് പോകുകയും അതിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യും. ശാസ്ത്രലോകത്ത് ചന്ദ്രയാന്‍-3 ന്റെ മഹത്തായ വിജയം ഓരോ പൗരനിലും അഭിമാനം നിറയ്ക്കുന്നു. ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജ20 യുടെ അനന്യസാധാരണമായ ആതിഥേയത്വം ലോക വേദിയില്‍ അര്‍ഹമായ സ്വാധീനം ചെലുത്തുന്ന അവസരമാണ്. ഈ വെളിച്ചത്തില്‍, ആധുനിക ഭാരതത്തിന്റെയും നമ്മുടെ പുരാതനമായ ജനാധിപത്യത്തിന്റെയും ശുഭകരമായ തുടക്കമാണ് ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കുറിക്കുന്നത്. ഗണേശ ചതുര്‍ത്ഥിയുടെ ശുഭദിനത്തിലാണ് ഇത് വരുന്നത് എന്നത് ആഹ്ലാദകരമായ ഒരു യാദൃശ്ചികതയാണ്. ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും ദേവനാണ് ഗണപതി. ജ്ഞാനത്തിന്റെയും അറിവിന്റെയും ദൈവം കൂടിയാണ് ഗണേശന്‍. ഈ പുണ്യദിനത്തില്‍, നിശ്ചയദാര്‍ഢ്യത്തോടെയും പുതിയ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തില്‍ നിന്ന് നേട്ടത്തിലേക്കുള്ള യാത്രയാണ് നമ്മുടെ ഉദ്ഘാടനം.

സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍, ലോകമാന്യ തിലകനെ ഓര്‍ക്കുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ച് ഗണേശ ചതുര്‍ത്ഥിയുടെ വേളയില്‍. സ്വാതന്ത്ര്യസമര കാലത്ത്, ലോകമാന്യ തിലക് ജി ഗണേശോത്സവം രാജ്യത്തുടനീളം സ്വയം ഭരണത്തിന്റെ ചൈതന്യം ഉണര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി സ്ഥാപിച്ചു. ലോകമാന്യ തിലക് ജി ഗണേശോത്സവത്തിലേക്ക് സ്വതന്ത്ര ഭാരതം എന്ന ആശയം സന്നിവേശിപ്പിച്ചു, ഇന്ന്, ഗണേശ ചതുര്‍ത്ഥി ദിനത്തില്‍, അദ്ദേഹത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകുന്നു. ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി എല്ലാ പൗരന്മാര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

ഇന്ന് സംവത്സരിയുടെ ഉത്സവം കൂടിയാണ്. അത് തന്നെ ഒരു ശ്രദ്ധേയമായ പാരമ്പര്യമാണ്. ഈ ദിവസം ക്ഷമയുടെ ദിവസമായും കണക്കാക്കപ്പെടുന്നു. നമ്മുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ഉദ്ദേശ്യങ്ങളിലൂടെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിരിക്കാവുന്ന ആരോടെങ്കിലും ഹൃദയത്തില്‍ നിന്ന് ക്ഷമ പ്രകടിപ്പിക്കുമ്പോള്‍ 'മിച്ചാമി ദുക്കടം' എന്ന് പറയേണ്ട ദിവസമാണിത്. ഞാനും നിങ്ങള്‍ക്കും, എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും, എല്ലാ പൗരന്മാര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ 'മിച്ചാമി ദുക്കടം' എന്റെ ഹൃദയത്തില്‍ നിന്ന് സമര്‍പ്പിക്കുന്നു. ഇന്ന് ഒരു പുതിയ തുടക്കത്തിലേക്ക് കടക്കുമ്പോള്‍, ഭൂതകാലത്തിന്റെ കയ്പ്പ് ഉപേക്ഷിച്ച് മുന്നോട്ട് പോകണം. ഒരുമയുടെ മനോഭാവത്തോടെ, നമ്മുടെ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും, നമ്മുടെ ദൃഢനിശ്ചയങ്ങള്‍ രാജ്യത്തിനും ഓരോ പൗരനും പ്രചോദനമാകണം. ഈ ഉത്തരവാദിത്തം പൂര്‍ണ സമര്‍പ്പണത്തോടെ നിറവേറ്റാന്‍ നാം എല്ലാ ശ്രമങ്ങളും നടത്തണം.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

ഈ കെട്ടിടം പുതിയതാണ്, ഇവിടെ എല്ലാം പുതിയതാണ്, എല്ലാ ക്രമീകരണങ്ങളും പുതിയതാണ്, സഹപ്രവര്‍ത്തകരെല്ലാം പുതിയ വസ്ത്രത്തിലാണ്. എല്ലാം പുതിയതാണ്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍, ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്ന മഹത്തായ ഒരു പൈതൃകത്തിന്റെ പ്രതീകം കൂടിയുണ്ട്. ഇത് പുതിയ കാര്യമല്ല; അത് പഴയതാണ്. ഇന്നും നമുക്കിടയില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യ കിരണങ്ങള്‍ക്ക് അത് സാക്ഷ്യം വഹിക്കുന്നു. അത് നമ്മുടെ സമ്പന്നമായ ചരിത്രവുമായി നമ്മെ ബന്ധിപ്പിക്കുന്നു. നമ്മള്‍ പുതിയ പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍, അത് സ്വാതന്ത്ര്യത്തിന്റെ ആദ്യ കിരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, അത് ഭാവി തലമുറകള്‍ക്ക് പ്രചോദനമാകും. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന് ആദ്യമായി ലഭിച്ച വിശുദ്ധ ചെങ്കോലാണിത്. ഈ ചെങ്കോല്‍ ഉപയോഗിച്ച് പണ്ഡിറ്റ് നെഹ്റു ആചാരം അനുഷ്ഠിക്കുകയും സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കമിടുകയും ചെയ്തു. അതിനാല്‍, വളരെ പ്രധാനപ്പെട്ട ഈ ഭൂതകാലം ഈ ചെങ്കോലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് തമിഴ്നാടിന്റെ മഹത്തായ പാരമ്പര്യത്തിന്റെ പ്രതീകമാണ്, അതോടൊപ്പം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകവുമാണ്. പണ്ഡിറ്റ് നെഹ്റുവിന്റെ കൈകള്‍ അലങ്കരിച്ച ചെങ്കോല്‍ ഇന്ന്, നമുക്കെല്ലാവര്‍ക്കും, ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറുന്നു. ഇതിലും വലിയ അഭിമാനം മറ്റെന്തുണ്ട്?

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മഹത്വം ആധുനിക ഭാരതത്തിന്റെ മഹത്വത്തെ പ്രതീകപ്പെടുത്തുന്നു. നമ്മുടെ തൊഴിലാളികളും എഞ്ചിനീയര്‍മാരും തൊഴിലാളികളും തങ്ങളുടെ വിയര്‍പ്പ് ഇതിലേക്ക് ഒഴുക്കി, കൊറോണ മഹാമാരിക്കാലത്ത് പോലും അവര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുമ്പോള്‍, ഈ തൊഴിലാളികളെ, പ്രത്യേകിച്ച് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് എനിക്ക് പലപ്പോഴും കാണാന്‍ അവസരം ലഭിച്ചു. അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും അവര്‍ ഈ മഹത്തായ സ്വപ്നം നിറവേറ്റി. ഇന്ന്, ആ തൊഴിലാളികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നാമെല്ലാവരുടെയും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അവരുടെ സംഭാവനകള്‍ വരും തലമുറകള്‍ക്ക് പ്രചോദനമാകും. 30,000-ത്തിലധികം തൊഴിലാളികള്‍ ഈ മഹത്തായ ഘടന ഉയര്‍ത്താന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും വിയര്‍പ്പൊഴുക്കുകയും ചെയ്തു, ഇത് വരും തലമുറകള്‍ക്ക് മഹത്തായ സംഭാവനയായിരിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ആ തൊഴിലാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍, ഒരു പുതിയ പാരമ്പര്യം ആരംഭിച്ചുവെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഈ ഹൗസില്‍ ഒരു ഡിജിറ്റല്‍ പുസ്തകം സൂക്ഷിച്ചിട്ടുണ്ട്. ഈ ഡിജിറ്റല്‍ പുസ്തകത്തില്‍ എല്ലാ തൊഴിലാളികളുടെയും പൂര്‍ണ്ണമായ പ്രൊഫൈലുകള്‍ അടങ്ങിയിരിക്കുന്നു, അതുവഴി ഭാവിതലമുറയ്ക്ക് അത് അറിയാനാകും

ഈ ഡിജിറ്റല്‍ പുസ്തകത്തില്‍ ആ തൊഴിലാളികളുടെ പൂര്‍ണ്ണമായ പ്രൊഫൈലുകള്‍ അടങ്ങിയിരിക്കുന്നു, അതുവഴി ഭാവിതലമുറയ്ക്ക് ഭാരതത്തിന്റെ ഏത് ഭാഗത്തുനിന്നാണ് വന്നതെന്നും അവരുടെ വിയര്‍പ്പ് ഈ മഹത്തായ ഘടനയ്ക്ക് എങ്ങനെ സംഭാവന നല്‍കിയെന്നും അറിയാന്‍ കഴിയും. ഇതൊരു പുതിയ തുടക്കമാണ്, ശുഭകരമായ തുടക്കമാണ്, നമുക്കെല്ലാവര്‍ക്കും അഭിമാന നിമിഷമാണ്. ഈ അവസരത്തില്‍, 140 കോടി പൗരന്മാര്‍ക്കും ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനും വേണ്ടി ഞാന്‍ ഈ തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നു.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

നമ്മുടെ രാജ്യത്ത് ഇത് പലപ്പോഴും ഉദ്ധരിക്കപ്പെടുന്നു: 'യദ് ഭവം തദ ഭവതി'; അതായത് നമ്മുടെ ഉദ്ദേശ്യങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്നു. അതിനാല്‍, നമ്മുടെ ഉദ്ദേശ്യങ്ങള്‍ പോലെ, ഫലങ്ങളും. നാം പുതിയ പാര്‍ലമെന്റില്‍ പ്രവേശിച്ചത് പുതിയ ഉദ്ദേശ്യങ്ങളോടെയാണ്. നമ്മുടെ ഉള്ളിലെ അതേ ഉദ്ദേശ്യങ്ങള്‍ തന്നെ സ്വാഭാവികമായി നമ്മെ രൂപപ്പെടുത്തുന്നത് തുടരുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. കെട്ടിടം മാറിയിരിക്കുന്നു, നമ്മുടെ ഭാവങ്ങളും മാറുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ വികാരങ്ങളും മാറണം.

ദേശീയ സേവനത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് പാര്‍ലമെന്റ്. നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തതുപോലെ, രാഷ്ട്രീയ പാര്‍ട്ടികളുടെ ക്ഷേമത്തിനുവേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ക്ഷേമത്തിനായി മാത്രമാണ് ഇത് സൃഷ്ടിച്ചത്. പുതിയ കെട്ടിടത്തില്‍, ഭരണഘടനയുടെ ആത്മാവില്‍ നാമെല്ലാവരും നമ്മുടെ വാക്കുകള്‍ക്കും ചിന്തകള്‍ക്കും പെരുമാറ്റത്തിനും ഊന്നല്‍ നല്‍കണം. മിസ്റ്റര്‍ സ്പീക്കര്‍ സാര്‍, എംപിമാരുടെ പെരുമാറ്റത്തെക്കുറിച്ച് ഇന്നലെയും ഇന്നും താങ്കള്‍ വ്യക്തവും എന്നാല്‍ മൂടുപടമിട്ടും പറഞ്ഞു. ഈ സഭയുടെ നേതാക്കളെന്ന നിലയില്‍ താങ്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞാന്‍ താങ്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. രാജ്യം നമ്മെ നിരീക്ഷിക്കുന്നതിനാല്‍ ഞങ്ങള്‍ അച്ചടക്കം പാലിക്കും. താങ്കളുടെ മാര്‍ഗദര്‍ശനത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.

എന്നാല്‍ ബഹുമാന്യനായ സ്പീക്കര്‍ സര്‍,

തിരഞ്ഞെടുപ്പ് ഇനിയും അകലെയാണ്, ഈ പാര്‍ലമെന്റില്‍ അവശേഷിക്കുന്ന സമയം നമ്മുടെ പെരുമാറ്റത്തിനനുസരിച്ച് ട്രഷറി ബെഞ്ചുകളിലും പ്രതിപക്ഷ ബെഞ്ചുകളിലും ഇരിക്കാന്‍ അര്‍ഹതയുള്ളവരെ നിര്‍ണ്ണയിക്കും. ട്രഷറി ബെഞ്ചുകളില്‍ ആരൊക്കെ ഇരിക്കണമെന്നും പ്രതിപക്ഷ ബെഞ്ചുകളില്‍ ആരൊക്കെ ഇരിക്കണമെന്നും പെരുമാറ്റം തീരുമാനിക്കും. വരും മാസങ്ങളില്‍ രാജ്യം ഈ വ്യത്യാസം കാണും. (രാഷ്ട്രീയ പാര്‍ട്ടികളുടെ) പെരുമാറ്റം രാജ്യം വിലയിരുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

നമ്മുടെ തിരുവെഴുത്തുകളില്‍, 'സമിച്ച്, സബ്രത, റുതബ ബാചം ബദത്' എന്ന് പറഞ്ഞിരിക്കുന്നത്, നാമെല്ലാവരും ഒരുമിച്ചുകൂടി, ഒരു പങ്കുവച്ച തീരുമാനത്തോടെ അര്‍ത്ഥവത്തായതും ഉല്‍പ്പാദനപരവുമായ സംവാദത്തില്‍ ഏര്‍പ്പെടണം എന്നാണ്. ഇവിടെ, നമ്മുടെ ചിന്തകള്‍ വ്യത്യസ്തമായിരിക്കാം, നമ്മുടെ ചര്‍ച്ചകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ നമ്മുടെ തീരുമാനങ്ങള്‍ എപ്പോഴും ഏകീകൃതമാണ്. അതിനാല്‍, ഈ ഐക്യം നിലനിറുത്താന്‍ നാം എല്ലാ ശ്രമങ്ങളും തുടരണം.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

രാജ്യത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന അവസരങ്ങളിലും നമ്മുടെ പാര്‍ലമെന്റ് ഈ മനോഭാവത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരും ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരല്ല; എല്ലാവരും രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ പുതിയ തുടക്കത്തിലും ഈ പരിതസ്ഥിതിയിലും, ഈ വികാരം പരമാവധി ശക്തിപ്പെടുത്തുകയും വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നാമെല്ലാവരും പാര്‍ലമെന്ററി പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും സ്പീക്കറുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ശ്രമിക്കുകയും വേണം.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

ജനാധിപത്യത്തില്‍, രാഷ്ട്രീയം, നയങ്ങള്‍, അധികാരം എന്നിവ സമൂഹത്തില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളാണ്. അത് ബഹിരാകാശത്തിലായാലും സ്‌പോര്‍ട്‌സിലായാലും, സ്റ്റാര്‍ട്ടപ്പുകളായാലും, സ്വയം സഹായ സംഘങ്ങളായാലും, എല്ലാ മേഖലകളിലും ഇന്ത്യന്‍ വനിതകളുടെ കരുത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ജി20 അധ്യക്ഷസ്ഥാനവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയും ലോകമെമ്പാടും സ്വാഗതം ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീ വികസനത്തെ കുറിച്ച് മാത്രം പറഞ്ഞാല്‍ പോരാ എന്ന് ലോകം അംഗീകരിക്കുന്നു. മനുഷ്യവികസനത്തിന്റെ യാത്രയില്‍ പുതിയ നാഴികക്കല്ലുകള്‍ കൈവരിക്കാനും രാഷ്ട്രത്തിന്റെ വികസന യാത്രയില്‍ പുതിയ ലക്ഷ്യസ്ഥാനങ്ങളിലെത്താനും ആഗ്രഹിക്കുന്നുവെങ്കില്‍, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം നാം സ്വീകരിക്കേണ്ടത് ആവശ്യമാണ്. ജി20യില്‍ ഭാരതത്തിന്റെ കാഴ്ചപ്പാട് ലോകം അംഗീകരിച്ചു.

സ്ത്രീ ശാക്തീകരണത്തിനായുള്ള ഞങ്ങളുടെ ഓരോ പദ്ധതികളും സ്ത്രീ നേതൃത്വത്തിലേക്ക് അര്‍ത്ഥവത്തായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഞങ്ങള്‍ ജന്‍ ധന് യോജന ആരംഭിച്ചു, 50 കോടിയില്‍ കൂടുതല്‍ ഗുണഭോക്താക്കളില്‍ കൂടുതല്‍ സ്ത്രീകള്‍ അക്കൗണ്ട് ഉടമകളാണ്. ഇതൊരു സുപ്രധാന മാറ്റവും അതില്‍ത്തന്നെ ഒരു പുതിയ വിശ്വാസവുമാണ്. മുദ്ര യോജന ആരംഭിച്ചപ്പോള്‍, 10 ലക്ഷം രൂപ വരെ ബാങ്ക് ഗ്യാരന്റി ഇല്ലാതെ വായ്പ നല്‍കിയതില്‍ രാജ്യത്തിന് അഭിമാനിക്കാം, ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വനിതാ സംരംഭകര്‍ അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷത്തിന് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന സ്ത്രീകളില്‍ ഭൂമി രേഖകളുടെ പരമാവധി രജിസ്‌ട്രേഷനും സാധ്യമാക്കി, അവരെ ഭൂമിയുടെ ഉടമകളാക്കി.

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

ഓരോ രാജ്യത്തിന്റെയും വികസന യാത്രയില്‍, ഇന്ന് നാം ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന നിമിഷങ്ങള്‍ വരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

പുതിയ ഹൗസിലെ ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍, ഈ നിമിഷം, ഈ സംവത്സരി ദിനമായ ഗണേശ ചതുര്‍ത്ഥി ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണെന്ന് ഞാന്‍ വളരെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും പറയുന്നു. ഈ നിമിഷം നമുക്കെല്ലാവര്‍ക്കും അഭിമാന നിമിഷമാണ്. സ്ത്രീ സംവരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്. വനിതാ സംവരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ബില്‍ ആദ്യമായി അവതരിപ്പിച്ചത് 1996-ലാണ്. അടല്‍ ജിയുടെ കാലത്ത് വനിതാ സംവരണ ബില്‍ പലതവണ അവതരിപ്പിച്ചെങ്കിലും അത് പാസാക്കാനുള്ള എണ്ണം സമാഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, തല്‍ഫലമായി, ആ സ്വപ്നം പൂര്‍ത്തീകരിക്കപ്പെടാതെ പോയി. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കാനും സ്ത്രീകളുടെ ശക്തി പ്രയോജനപ്പെടുത്താനുമുള്ള മഹത്തായ ദൗത്യത്തിനായിരിക്കാം ദൈവം എന്നെ തിരഞ്ഞെടുത്തത്.

ഒരിക്കല്‍ കൂടി, ഞങ്ങളുടെ ഗവണ്‍മെന്റ് ഈ ദിശയില്‍ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്നലെയാണ് വനിതാ സംവരണം സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതുകൊണ്ടാണ് ഇന്ന് സെപ്തംബര്‍ 19ന് ചരിത്രത്തില്‍ അനശ്വരത കൈവരിക്കാന്‍ പോകുന്നത്. സ്ത്രീകള്‍ അതിവേഗം പുരോഗതി പ്രാപിക്കുകയും എല്ലാ മേഖലകളിലും നേതൃത്വപരമായ റോളുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ഇക്കാലത്ത്, നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മുടെ സ്ത്രീശക്തിയും നയരൂപീകരണത്തിലും നയരൂപീകരണത്തിലും പരമാവധി സംഭാവന നല്‍കേണ്ടത് നിര്‍ണായകമാണ്. അവര്‍ സംഭാവന ചെയ്യുക മാത്രമല്ല, പ്രധാന പങ്ക് വഹിക്കുകയും വേണം.

ഇന്ന്, ഈ ചരിത്ര സന്ദര്‍ഭത്തില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രവര്‍ത്തനത്തിന്റെ ആദ്യ ക്രമം എന്ന നിലയില്‍, രാജ്യത്ത് മാറ്റത്തിന്റെ ഒരു പുതിയ യുഗത്തിനായി ഞങ്ങള്‍ ആഹ്വാനം ചെയ്യുകയും രാഷ്ട്രത്തിന്റെ സ്ത്രീശക്തിക്ക് പ്രവേശനത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്തു. എല്ലാ എംപിമാരും പുതിയ വാതിലുകള്‍ തുറക്കട്ടെ. ഈ നിര്‍ണായക തീരുമാനത്തോടെ ആരംഭിച്ച്, നമ്മുടെ സര്‍ക്കാര്‍, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായുള്ള പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകുന്നതിനിടയില്‍, ഇന്ന് ഒരു പ്രധാന ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പങ്കാളിത്തം വിപുലപ്പെടുത്തുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. നാരീ ശക്തി വന്ദന്‍ അധീനിയത്തിലൂടെ നമ്മുടെ ജനാധിപത്യം കൂടുതല്‍ ശക്തവും കൂടുതല്‍ ശക്തവുമാകും.
നമ്മുടെ നാട്ടിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നാരീ ശക്തി വന്ദന്‍ അധീനിയത്തിന്റെ പേരില്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ ബില്‍ നിയമമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ ശുഭകരമായ തുടക്കം, ഈ വിശുദ്ധ സംരംഭം ആരംഭിക്കുമ്പോള്‍, ഈ ബില്‍ നിയമമാകുമ്പോള്‍, അതിന്റെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കുമെന്ന് ഞാന്‍ സഭയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. അതിനാല്‍, ഈ ബില്‍ ഏകകണ്ഠമായി പാസാക്കാന്‍ സഹായിച്ചതിന് ഇരുസഭകളിലെയും എല്ലാ ബഹുമാന്യ അംഗങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഈ പുതിയ സഭയുടെ ആദ്യ സമ്മേളനത്തില്‍ എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Global aerospace firms turn to India amid Western supply chain crisis

Media Coverage

Global aerospace firms turn to India amid Western supply chain crisis
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Former UK PM, Mr. Rishi Sunak and his family meets Prime Minister, Shri Narendra Modi
February 18, 2025

Former UK PM, Mr. Rishi Sunak and his family meets Prime Minister, Shri Narendra Modi today in New Delhi.

Both dignitaries had a wonderful conversation on many subjects.

Shri Modi said that Mr. Sunak is a great friend of India and is passionate about even stronger India-UK ties.

The Prime Minister posted on X;

“It was a delight to meet former UK PM, Mr. Rishi Sunak and his family! We had a wonderful conversation on many subjects.

Mr. Sunak is a great friend of India and is passionate about even stronger India-UK ties.

@RishiSunak @SmtSudhaMurty”