Quoteഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട ചെക്ക് കൈമാറി
Quoteഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ട് സൗരോര്‍ജ നിലയത്തിന് തറക്കല്ലിട്ടു
Quote“തൊഴിലാളികളുടെ അനുഗ്രഹങ്ങളുടെയും സ്‌നേഹത്തിന്റെയും സ്വാധീനം എനിക്കറിയാം”
Quote“ദരിദ്രരോടും നിരാലംബരോടുമുള്ള ആദരവും ബഹുമാനവുമാണ് ഞങ്ങളുടെ മുന്‍ഗണന. സമൃദ്ധമായ ഇന്ത്യക്ക് സംഭാവനകൾ നല്‍കാന്‍ പ്രാപ്തിയുള്ള ശാക്തീകരിക്കപ്പെട്ട തൊഴിലാളികളാണു ഞങ്ങളുടെ ലക്ഷ്യം”
Quote“ശുചിത്വം, രുചികരമായ വിഭവങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്‍ഡോര്‍ മുന്‍പന്തിയിലാണ്”
Quote“ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നൽകിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ്”
Quote“‘മോദിയുടെ ഉറപ്പ്’ വാഹനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ഞാന്‍ മധ്യപ്രദേശിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു”

നമസ്‌കാരം,

മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ഇന്‍ഡോറില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര തായ്; എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരേ; പുതിയ നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍; മറ്റ് വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട തൊഴിലാളി സഹോദരങ്ങളേ!

നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റേയും സ്വപ്നങ്ങളുടെയും ഫലമാണ് ഇന്നത്തെ പരിപാടി. ഇന്ന് അടല്‍ജിയുടെ ജന്മവാര്‍ഷികമായതിനാലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഈ പുതിയ ഗവണ്‍മെന്റിന്റെയും പുതിയ മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ മധ്യപ്രദേശിലെ എന്റെ ആദ്യത്തെ പൊതുപരിപാടിയായതിനാലും ഞാന്‍ സന്തുഷ്ടനാണ്. എന്റെ പാവപ്പെട്ട, താഴെത്തട്ടിലുള്ള തൊഴിലാളി സഹോദരങ്ങള്‍ക്ക് വേണ്ടി ഇവിടെ സന്നിഹിതനായിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് അങ്ങേയറ്റം സംതൃപ്തി നല്‍കുന്നു.

ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ പുതിയ ടീം ഞങ്ങളുടെ തൊഴിലാളി കുടുംബങ്ങളുടെ അനുഗ്രഹത്താല്‍ പെയ്തിറങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. പാവപ്പെട്ടവരുടെ അനുഗ്രഹത്തിനും വാത്സല്യത്തിനും സ്നേഹത്തിനും എന്തെല്ലാം അത്ഭുതങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് നന്നായി അറിയാം. മധ്യപ്രദേശിന്റെ പുതിയ ടീം വരും ദിവസങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഹുകുംചന്ദ് മില്ലിലെ തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അത് ഇന്‍ഡോറില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ തീരുമാനം നമ്മുടെ തൊഴിലാളി സഹോദരങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.

അടല്‍ ബിഹാരി വാജ്പേയി ജിയുടെ ജന്മദിനമായതിനാല്‍ ഇന്നത്തെ പരിപാടി കൂടുതല്‍ സവിശേഷമാണ്; ഇന്ന് സദ്ഭരണ ദിനമാണ്. അടല്‍ജിക്ക് മധ്യപ്രദേശുമായുള്ള ബന്ധത്തെക്കുറിച്ചും സംസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെക്കുറിച്ചും നമുക്കെല്ലാം അറിയാം. സദ്ഭരണ ദിനത്തിലെ ഈ പരിപാടിക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുകയും എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

 

|

എന്റെ കുടുംബാംഗങ്ങളേ,

ഇന്ന് പ്രതീകാത്മകമായി 224 കോടിയുടെ ചെക്ക് കൈമാറി. വരും ദിവസങ്ങളില്‍ ഈ തുക തൊഴിലാളി സഹോദരങ്ങളിലേക്കെത്തും. നിങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഇപ്പോള്‍ ഒരു സുവര്‍ണ്ണ ഭാവിയുടെ പ്രഭാതം നിങ്ങളുടെ മുന്നിലുണ്ട്. തൊഴിലാളികള്‍ക്ക് നീതി ലഭിച്ച ദിവസമായി ഇന്‍ഡോറിലെ ജനങ്ങള്‍ ഡിസംബര്‍ 25 ഓര്‍ക്കും. നിങ്ങളുടെ ക്ഷമയെയും കഠിനാധ്വാനത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളേ,

രാജ്യത്തെ നാല് വിഭാഗങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഇവര്‍ - പാവപ്പെട്ടവര്‍, യുവാക്കള്‍, സ്ത്രീകള്‍, എന്റെ കര്‍ഷക സഹോദരീസഹോദരന്മാര്‍. ദരിദ്രരുടെ ജീവിതം മാറ്റിമറിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ണായക നടപടികള്‍ സ്വീകരിച്ചു. ദരിദ്രര്‍ക്കുള്ള സേവനം, തൊഴിലാളികളോടുള്ള ബഹുമാനം, സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളോടുള്ള ആദരവ് എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. രാജ്യത്തെ തൊഴിലാളികള്‍ ശാക്തീകരിക്കപ്പെടുകയും സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു.

കുടുംബാംഗങ്ങളേ,

വൃത്തിക്കും ഭക്ഷണത്തിനും പേരുകേട്ട ഇന്‍ഡോര്‍ പല മേഖലകളിലും മുന്‍പന്തിയിലാണ്. ഇന്‍ഡോറിന്റെ വികസനത്തില്‍ ഇവിടുത്തെ തുണി വ്യവസായം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെയുള്ള 100 വര്‍ഷം പഴക്കമുള്ള മഹാരാജ തുക്കോജിറാവു തുണി മാര്‍ക്കറ്റിന്റെ ചരിത്രം നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമാണ്. ഹോള്‍ക്കര്‍ രാജകുടുംബമാണ് നഗരത്തിലെ ആദ്യത്തെ കോട്ടണ്‍ മില്‍ സ്ഥാപിച്ചത്. മാള്‍വയുടെ പരുത്തി ബ്രിട്ടനിലേക്കും പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകുകയും അവിടെയുള്ള മില്ലുകളില്‍ തുണി ഉണ്ടാക്കുകയും ചെയ്തു. ഇന്‍ഡോറിലെ വിപണികള്‍ പരുത്തിയുടെ വില നിശ്ചയിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്‍ഡോറില്‍ നിര്‍മ്മിച്ച വസ്ത്രങ്ങള്‍ക്ക് രാജ്യത്തും വിദേശത്തും ആവശ്യക്കാരുണ്ടായിരുന്നു. ഇവിടത്തെ ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ ഒരു പ്രധാന തൊഴില്‍ കേന്ദ്രമായി മാറിയിരുന്നു. ഈ മില്ലുകളില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു. ഇന്‍ഡോറിനെ മാഞ്ചസ്റ്ററുമായി താരതമ്യം ചെയ്ത കാലഘട്ടമാണിത്. എന്നാല്‍ കാലം മാറി, മുന്‍ സര്‍ക്കാരുകളുടെ നയങ്ങളുടെ ആഘാതം ഇന്‍ഡോറിന് വഹിക്കേണ്ടിവന്നു.

ഇന്‍ഡോറിന്റെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുര്‍. ഭോപ്പാലിനും ഇന്‍ഡോറിനും ഇടയിലാണ് നിക്ഷേപ ഇടനാഴി നിര്‍മ്മിക്കുന്നത്. ഇന്‍ഡോര്‍-പിതാംപൂര്‍ ഇക്കണോമിക് കോറിഡോര്‍, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക്, വിക്രം ഉദ്യോഗ്പുരിയിലെ മെഡിക്കല്‍ ഉപകരണ പാര്‍ക്ക്, ധാര്‍ ജില്ലയിലെ ബെന്‍സോളയിലെ പിഎം മിത്ര പാര്‍ക്ക് തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ആയിരക്കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ വികസന പദ്ധതികളുടെ ഫലമായി ഇവിടുത്തെ സമ്പദ്വ്യവസ്ഥ അതിവേഗം വളരും.

സുഹൃത്തുക്കളേ,

മധ്യപ്രദേശിന്റെ വലിയൊരു ഭാഗം അതിന്റെ പ്രകൃതി സൗന്ദര്യത്തിനും ചരിത്രപരമായ പൈതൃകത്തിനും പേരുകേട്ടതാണ്. ഇന്‍ഡോര്‍ ഉള്‍പ്പെടെയുള്ള മധ്യപ്രദേശിന്റെ പല നഗരങ്ങളും വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ പ്രചോദനാത്മക ഉദാഹരണങ്ങളായി മാറുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഗോബര്‍ദന്‍ പ്ലാന്റും ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവിടെ ഇ-ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

 

|

ജലൂദ് സോളാര്‍ പവര്‍ പ്ലാന്റിന്റെ വെര്‍ച്വല്‍ ഭൂമി പൂജ നടത്താന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഈ പ്ലാന്റ് പ്രതിമാസം 4 കോടി രൂപയുടെ വൈദ്യുതി ബില്‍ ലാഭിക്കാന്‍ പോകുന്നു. ഗ്രീന്‍ ബോണ്ടുകള്‍ നല്‍കി ഈ പ്ലാന്റിനായി ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നുണ്ടെന്നറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ രാജ്യത്തെ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു മാധ്യമമായി ഗ്രീന്‍ ബോണ്ടിന്റെ ഈ ശ്രമം മാറും.


എന്റെ കുടുംബാംഗങ്ങളേ,

തെരഞ്ഞെടുപ്പു വേളയില്‍ ഞങ്ങള്‍ എടുത്ത പ്രമേയങ്ങളും ഞങ്ങള്‍ നല്‍കിയ ഉറപ്പുകളും നിറവേറ്റാന്‍ ദ്രുതഗതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ ഓരോ ഗുണഭോക്താവിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയും മധ്യപ്രദേശിലെ എല്ലാ സ്ഥലങ്ങളിലും എത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കാരണം, ഈ പദ്ധതി മധ്യപ്രദേശില്‍ അല്‍പ്പം വൈകിയാണ് ആരംഭിച്ചത്. എന്നാല്‍ ഉജ്ജയിനില്‍ നിന്ന് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട 600-ലധികം പരിപാടികള്‍ നടത്തി.

ഈ സംരംഭത്തിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ട്. മോദിയുടെ ഗ്യാരന്റി വാഹനം നിങ്ങളുടെ സ്ഥലത്തെത്തുമ്പോള്‍ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ എംപിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവിടെ എല്ലാവരും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ആര്‍ക്കും ലഭിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

മോദിയുടെ ഉറപ്പില്‍ വിശ്വസിച്ച് ഞങ്ങള്‍ക്ക് വന്‍ ഭൂരിപക്ഷം നല്‍കിയതിന് മധ്യപ്രദേശിലെ ജനങ്ങളോട് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. ദരിദ്രരും തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ എനിക്ക് ഈ അവസരം നല്‍കി. അത്തരം നിമിഷങ്ങള്‍ എനിക്ക് എപ്പോഴും ഉത്തേജനം നല്‍കുന്നു. അതുകൊണ്ടാണ് ഇന്‍ഡോറിലെ ജനങ്ങളോടും മധ്യപ്രദേശ് സര്‍ക്കാരിനോടും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാന്‍ ഇത്രയധികം ആളുകള്‍ എത്തിയ എന്റെ തൊഴിലാളി സഹോദരങ്ങളോടും സഹോദരിമാരോടും ഞാന്‍ നന്ദിയുള്ളത്. അവരുടെ കഴുത്തിലെ മാലകള്‍ എന്നോട് പറയുന്നത് എന്തൊരു ശുഭമുഹൂര്‍ത്തമാണെന്നും ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയിരിക്കുന്നു. നിങ്ങളുടെ മുഖത്തെ സന്തോഷവും ഈ മാലകളുടെ സുഗന്ധവും തീര്‍ച്ചയായും സമൂഹത്തിന് നിര്‍ണായകമായ എന്തെങ്കിലും ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിക്കും. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

നന്ദി.

 

  • JATIN SONI March 23, 2025

    Namo
  • कृष्ण सिंह राजपुरोहित भाजपा विधान सभा गुड़ामा लानी November 21, 2024

    बीजेपी
  • कृष्ण सिंह राजपुरोहित भाजपा विधान सभा गुड़ामा लानी November 21, 2024

    जय श्री राम 🚩 वन्दे मातरम् जय भाजपा विजय भाजपा
  • Devendra Kunwar October 08, 2024

    BJP
  • दिग्विजय सिंह राना September 20, 2024

    हर हर महादेव
  • JBL SRIVASTAVA May 27, 2024

    मोदी जी 400 पार
  • Dhajendra Khari February 20, 2024

    ओहदे और बड़प्पन का अभिमान कभी भी नहीं करना चाहिये, क्योंकि मोर के पंखों का बोझ ही उसे उड़ने नहीं देता है।
  • Dhajendra Khari February 20, 2024

    ओहदे और बड़प्पन का अभिमान कभी भी नहीं करना चाहिये, क्योंकि मोर के पंखों का बोझ ही उसे उड़ने नहीं देता है।
  • Dhajendra Khari February 19, 2024

    विश्व के सबसे लोकप्रिय राजनेता, राष्ट्र उत्थान के लिए दिन-रात परिश्रम कर रहे भारत के यशस्वी प्रधानमंत्री श्री नरेन्द्र मोदी जी का हार्दिक स्वागत, वंदन एवं अभिनंदन।
  • Dhajendra Khari February 19, 2024

    विश्व के सबसे लोकप्रिय राजनेता, राष्ट्र उत्थान के लिए दिन-रात परिश्रम कर रहे भारत के यशस्वी प्रधानमंत्री श्री नरेन्द्र मोदी जी का हार्दिक स्वागत, वंदन एवं अभिनंदन।
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Beyond Freebies: Modi’s economic reforms is empowering the middle class and MSMEs

Media Coverage

Beyond Freebies: Modi’s economic reforms is empowering the middle class and MSMEs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles demise of Pasala Krishna Bharathi
March 23, 2025

The Prime Minister, Shri Narendra Modi has expressed deep sorrow over the passing of Pasala Krishna Bharathi, a devoted Gandhian who dedicated her life to nation-building through Mahatma Gandhi’s ideals.

In a heartfelt message on X, the Prime Minister stated;

“Pained by the passing away of Pasala Krishna Bharathi Ji. She was devoted to Gandhian values and dedicated her life towards nation-building through Bapu’s ideals. She wonderfully carried forward the legacy of her parents, who were active during our freedom struggle. I recall meeting her during the programme held in Bhimavaram. Condolences to her family and admirers. Om Shanti: PM @narendramodi”

“పసల కృష్ణ భారతి గారి మరణం ఎంతో బాధించింది . గాంధీజీ ఆదర్శాలకు తన జీవితాన్ని అంకితం చేసిన ఆమె బాపూజీ విలువలతో దేశాభివృద్ధికి కృషి చేశారు . మన దేశ స్వాతంత్ర్య పోరాటంలో పాల్గొన్న తన తల్లితండ్రుల వారసత్వాన్ని ఆమె ఎంతో గొప్పగా కొనసాగించారు . భీమవరం లో జరిగిన కార్యక్రమంలో ఆమెను కలవడం నాకు గుర్తుంది .ఆమె కుటుంబానికీ , అభిమానులకూ నా సంతాపం . ఓం శాంతి : ప్రధాన మంత్రి @narendramodi”