Quote'പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരത്വത്തിന് സമീപ വര്‍ഷങ്ങളിലെ ഊന്നല്‍ ബജറ്റില്‍ വ്യക്തം'
Quote'സ്വന്തം രാജ്യത്ത് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ മാത്രമേ അതുല്യതയും ആശ്ചര്യ ഘടകങ്ങളും ഉണ്ടാകൂ'
Quote'ഗവേഷണം, രൂപകല്‍പന, വികസനം മുതല്‍ രാജ്യത്തിനകത്ത് നിര്‍മ്മാണം വരെ ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ ഈ വര്‍ഷത്തെ ബജറ്റിലുണ്ട്'
Quoteആഭ്യന്തര സംഭരണത്തിനായി 54,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. ഇതിനുപുറമെ, 4.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉപകരണങ്ങളുടെ സംഭരണ നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്.
Quote'സുതാര്യവും സമയബന്ധിതവും പ്രായോഗികവും ന്യായവുമായ പരീക്ഷണം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഊര്‍ജ്ജസ്വലമായ ഒരു പ്രതിരോധ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്'

നമസ്കാരം!

ഇന്നത്തെ വെബിനാറിന്റെ പ്രമേയം ‘പ്രതിരോധത്തിൽ ആത്മനിർഭരത -- പ്രവർത്തനത്തിലേക്കുള്ള ആഹ്വാനം’ രാഷ്ട്രത്തിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിരോധ മേഖലയിൽ ഇന്ത്യ ഊന്നിപ്പറയുന്ന സ്വാശ്രയത്വത്തിന്റെ പ്രതിബദ്ധതയും ഈ വർഷത്തെ ബജറ്റിൽ നിങ്ങൾക്ക്  കാണാം .

സുഹൃത്തുക്കളേ 

അടിമത്തത്തിന്റെ കാലത്തും സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെയും നമ്മുടെ പ്രതിരോധ നിർമ്മാണം വളരെ ശക്തമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ, ശക്തി ക്ഷയിച്ചുകൊണ്ടിരുന്നുവെങ്കിലും, ഇന്ത്യയിൽ അന്നും ശേഷിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല, ഇന്നും ഒരു കുറവും ഇല്ലെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ

നിങ്ങളുടെ സ്വന്തം ഇഷ്ടാനുസൃതവും അതുല്യവുമായ സംവിധാനം  ഉണ്ടായിരിക്കണം എന്നതാണ് സുരക്ഷയുടെ അടിസ്ഥാന തത്വം, അപ്പോൾ മാത്രമേ അത് നിങ്ങളെ സഹായിക്കൂ. 10 രാജ്യങ്ങൾക്ക് ഒരേ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ സൈന്യത്തിന് ഒരു പ്രത്യേകതയും ഉണ്ടാകില്ല. നിങ്ങളുടെ സ്വന്തം രാജ്യത്ത് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്താൽ മാത്രമേ അതുല്യതയും അതിശയിപ്പിക്കുന്ന ഘടകങ്ങളും ഉണ്ടാകൂ.

സുഹൃത്തുക്കളേ, 

പ്രതിരോധ ഉപകരണങ്ങൾ സംബന്ധിച്ചു  ഗവേഷണം, രൂപകൽപന, വികസനം എന്നിവ മുതൽ  നിർമ്മാണം  വരെ രാജ്യത്തിനകത്ത് തന്നെ സാധ്യമാക്കുന്നതിന്     ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ ഈ വർഷത്തെ ബജറ്റിലുണ്ട്. പ്രതിരോധ ബജറ്റിന്റെ 70 ശതമാനവും ആഭ്യന്തര വ്യവസായത്തിന് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഇതുവരെ, പ്രതിരോധ മന്ത്രാലയം 200-ലധികം പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും പോസിറ്റീവ് സ്വദേശിവൽക്കരണ പട്ടിക പുറത്തിറക്കി. ഈ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ആഭ്യന്തര സംഭരണത്തിനായി 54,000 കോടി രൂപയുടെ കരാറുകളാണ് ഒപ്പിട്ടത്. ഇതിനുപുറമെ നാലര ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഉപകരണങ്ങളുടെ സംഭരണ ​​നടപടികളും വിവിധ ഘട്ടങ്ങളിലാണ്. വൈകാതെ മൂന്നാമത്തെ പട്ടിക പുറത്തുവരും. രാജ്യത്ത് തന്നെ പ്രതിരോധ ഉൽപ്പാദനത്തെ ഞങ്ങൾ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

|

സുഹൃത്തുക്കളേ, 

നാം  ആയുധങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ, അതിന്റെ പ്രക്രിയ വളരെ നീണ്ടതാണ്, അവയിൽ പലതും നമ്മുടെ സുരക്ഷാ സേനയിൽ എത്തുമ്പോഴേക്കും കാലഹരണപ്പെട്ടു. അതിന്റെ പരിഹാരം ആത്മനിർഭർ ഭാരത് കാമ്പെയ്‌നിലും മേക്ക് ഇൻ ഇന്ത്യയിലുമാണ്. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രാധാന്യം മനസ്സിൽ വെച്ചുകൊണ്ട് വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് രാജ്യത്തെ സായുധ സേനയെയും ഞാൻ അഭിനന്ദിക്കുന്നു. തദ്ദേശീയ ഉപകരണങ്ങൾ ഉള്ളപ്പോൾ നമ്മുടെ പ്രതിരോധ സേനയുടെ ആത്മവിശ്വാസവും അഭിമാനവും ഉയരും. അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന സൈനികരുടെ വികാരങ്ങളും നാം  മനസ്സിലാക്കണം. ഞാൻ അധികാരത്തിന്റെ ഒരു ഇടനാഴിയിലും ഇല്ലാതിരുന്നപ്പോഴും പഞ്ചാബിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴും ഒരിക്കൽ വാഗാ അതിർത്തിയിൽ വെച്ച് ജവാന്മാരുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചതായി ഞാൻ ഓർക്കുന്നു. ചർച്ചയ്ക്കിടെ, എന്റെ ഹൃദയത്തെ സ്പർശിച്ച ഒരു കാര്യം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന  സൈനികർ എന്നോട് പറഞ്ഞു. വാഗാ അതിർത്തിയിലെ ഇന്ത്യയുടെ കവാടം നമ്മുടെ ശത്രുവിന്റെ ഗേറ്റിനേക്കാൾ ചെറുതാണെന്ന് അവർ എന്നോട് പറഞ്ഞു. നമ്മുടെ കവാടവും വലുതായിരിക്കണം, നമ്മുടെ പതാക (നമ്മുടെ ശത്രുവിനെ)ക്കാൾ ഉയർന്നതായിരിക്കണം. ഇതാണ് നമ്മുടെ ജവാന്മാരുടെ ആത്മാവ്. ഈ വികാരത്തോടെയാണ് നമ്മുടെ സൈനികർ അതിർത്തിയിൽ കഴിയുന്നത്. ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കളിൽ അവർക്ക് അഭിമാനം തോന്നുന്നു. അതുകൊണ്ട് നമ്മുടെ സൈനികരുടെ വികാരങ്ങൾക്ക് അനുസരിച്ചായിരിക്കണം നമ്മുടെ പ്രതിരോധ ഉപകരണങ്ങൾ. നാം സ്വയം പര്യാപ്തരാകുമ്പോൾ മാത്രമേ നമുക്ക് ഇത് ചെയ്യാൻ കഴിയൂ.

മുൻകാലത്തും ഇന്നും യുദ്ധങ്ങൾ നടത്തിയിരുന്ന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. നേരത്തെ, യുദ്ധോപകരണങ്ങൾ പരിഷ്കരിക്കാൻ പതിറ്റാണ്ടുകളെടുത്തിരുന്നു, എന്നാൽ ഇന്ന് പരിഷ്ക്കരണം സമയത്തിനുള്ളിൽ സംഭവിക്കുന്നു. ആയുധങ്ങൾ ഇപ്പോൾ കാലഹരണപ്പെടാൻ സമയമെടുക്കുന്നില്ല. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ കൂടുതൽ വേഗത്തിൽ കാലഹരണപ്പെട്ടു. ഇന്ത്യയുടെ ഐടിയുടെ ശക്തി നമ്മുടെ വലിയ സാധ്യതയാണ്. നമ്മുടെ പ്രതിരോധ മേഖലയിൽ ഈ ശക്തി എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം നമ്മുടെ സുരക്ഷയിൽ നമുക്ക് ഉറപ്പുണ്ടാകും. ഉദാഹരണത്തിന്, സൈബർ സുരക്ഷ! ഇപ്പോൾ അതും ഒരു യുദ്ധായുധമായി മാറിയിരിക്കുന്നു, അത് ഡിജിറ്റൽ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ, 

പ്രതിരോധ മേഖലയിൽ നിലനിൽക്കുന്ന മത്സരത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാം. വിദേശ കമ്പനികളിൽ നിന്ന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുമ്പോൾ വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിലേക്ക് ആഴത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഓരോ പർച്ചേസും വിവാദത്തിൽ മുങ്ങിയെന്നത് സത്യമാണ്. വിവിധ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം കാരണം, എതിരാളികളുടെ ഉൽപ്പന്നങ്ങളെ തരംതാഴ്ത്താനുള്ള തുടർച്ചയായ പ്രചാരണം നടക്കുന്നു. തൽഫലമായി, ആശയക്കുഴപ്പങ്ങളും ആശങ്കകളും ഉണ്ടാകുകയും അഴിമതിക്ക് ഇടമുണ്ടാകുകയും ചെയ്യുന്നു. ആയുധങ്ങൾ നല്ലതോ ചീത്തയോ, നമുക്ക് ഉപയോഗപ്രദമോ അല്ലയോ എന്നതിനെച്ചൊല്ലി ധാരാളം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അത് ആസൂത്രിതമായ രീതിയിലാണ് ചെയ്യുന്നത്. ഇത് കോർപ്പറേറ്റ് ലോകത്തെ പോരാട്ടത്തിന്റെ ഭാഗമാണ്. ആത്മനിർഭർ ഭാരത് കാമ്പെയ്‌നിൽ നിന്ന് ഇത്തരം നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നമുക്ക് ലഭിക്കും.

|

സുഹൃത്തുക്കളേ, 

തികഞ്ഞ ആത്മാർത്ഥതയോടെ നാം മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ഫലങ്ങളുടെ മഹത്തായ ഉദാഹരണമാണ് നമ്മുടെ ഓർഡനൻസ് ഫാക്ടറികൾ. നമ്മുടെ പ്രതിരോധ സെക്രട്ടറിയും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിന് മുമ്പ്, നാം  ഏഴ് പുതിയ ഡിഫൻസ് പബ്ലിക് അണ്ടർടേക്കിംഗുകൾ സൃഷ്ടിച്ചു. ഇന്ന് അവരുടെ ബിസിനസ്സ് അതിവേഗം വികസിക്കുകയും പുതിയ വിപണികളിൽ എത്തുകയും കയറ്റുമതി ഓർഡറുകൾ നേടുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചാറു വർഷത്തിനുള്ളിൽ പ്രതിരോധ കയറ്റുമതി ആറിരട്ടി വർധിപ്പിച്ചുവെന്നതും വളരെ സന്തോഷകരമാണ്. ഇന്ന് നാം  75-ലധികം രാജ്യങ്ങൾക്ക് മെയ്ഡ്-ഇൻ-ഇന്ത്യ പ്രതിരോധ ഉപകരണങ്ങളും സേവനങ്ങളും നൽകുന്നു. മേക്ക് ഇൻ ഇന്ത്യയ്ക്ക് സർക്കാർ നൽകിയ പ്രോത്സാഹനത്തിന്റെ ഫലമായി, കഴിഞ്ഞ ഏഴ് വർഷത്തിനിടെ 350-ലധികം പുതിയ വ്യാവസായിക ലൈസൻസുകൾ നൽകിയപ്പോൾ, 2001 മുതൽ 2014 വരെയുള്ള 14 വർഷങ്ങളിൽ 200 ലൈസൻസുകൾ മാത്രമാണ് നൽകിയത്.

സുഹൃത്തുക്കളേ, 

പ്രതിരോധ  ഗവേഷണ-വികസന ബജറ്റിന്റെ ഇരുപത്തിയഞ്ച് ശതമാനവും വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു, അങ്ങനെ സ്വകാര്യമേഖലയും ഡിആർഡിഒയ്ക്കും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും തുല്യമായി വരണം. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മാതൃകയും  ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്. ഇത് വെണ്ടർ അല്ലെങ്കിൽ വിതരണക്കാരൻ എന്നതിലുപരി ഒരു പങ്കാളി എന്ന നിലയിൽ സ്വകാര്യ വ്യവസായത്തിന്റെ പങ്ക് സ്ഥാപിക്കും. ബഹിരാകാശ, ഡ്രോൺ മേഖലകളിൽ സ്വകാര്യ മേഖലയ്ക്കും ഞങ്ങൾ പുതിയ സാധ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെയും തമിഴ്‌നാട്ടിലെയും പ്രതിരോധ ഇടനാഴികളും പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനുമായുള്ള സംയോജനവും രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ കരുത്ത് നൽകും.

സുഹൃത്തുക്കളേ, 

ട്രയൽ, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവയുടെ സുതാര്യവും സമയബന്ധിതവും പ്രായോഗികവും ന്യായയുക്തവുമായ സംവിധാനം ഊർജ്ജസ്വലമായ പ്രതിരോധ വ്യവസായത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ, ഒരു സ്വതന്ത്ര സംവിധാനത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗപ്രദമാകും. രാജ്യത്ത് ആവശ്യമായ വൈദഗ്ധ്യം വളർത്തിയെടുക്കാനും ഇത് സഹായിക്കും.

സുഹൃത്തുക്കളേ, 

നിങ്ങളിൽ രാജ്യം വലിയ പ്രതീക്ഷയിലാണ്. ഈ ചർച്ച പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിന് പുതിയ വഴികൾ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് ഞാൻ ഒരു നീണ്ട പ്രസംഗം നടത്തുന്നതിനേക്കാൾ എല്ലാ തല്പരകക്ഷികളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. ഈ ദിവസം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ പ്രായോഗിക പരിഹാരങ്ങൾ കൊണ്ടുവന്ന് ഞങ്ങളെ അറിയിക്കുക. ബജറ്റ് നിർദേശങ്ങൾ പ്രഖ്യാപിച്ചു , ഇത് ഏപ്രിൽ 1 മുതൽ നടപ്പിലാക്കും, അതിനാൽ, തയ്യാറെടുപ്പിന്  ഈ മാസം മുഴുവൻ നമുക്കുണ്ട്.  ഏപ്രിൽ 1 മുതൽ ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നമുക്ക് അതിവേഗം നീങ്ങാം. ബജറ്റ് ഒരു മാസത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചതിന് പിന്നിലെ ലക്ഷ്യം ഇതാണ്.   ബജറ്റ്  നടപ്പിലാക്കുന്നതിന് മുമ്പ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയ്ക്ക് തയ്യാറെടുക്കാൻ എല്ലാ വകുപ്പുകൾക്കും ബന്ധപ്പെട്ടവർക്കും പൂർണ്ണ അവസരം ലഭിക്കും.  നമ്മുടെ സമയവും പാഴാവില്ല. ഇത് രാജ്യസ്‌നേഹത്തിന്റെ പ്രവർത്തനമാണെന്നും ഇത് രാജ്യസേവനത്തിനുവേണ്ടിയാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ലാഭത്തെക്കുറിച്ച് പിന്നീട് ചിന്തിക്കുക; രാജ്യത്തെ എങ്ങനെ ശക്തമാക്കാം എന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മുടെ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും വളരെ ആവേശത്തോടെയും പ്രോത്സാഹനത്തോടെയും ഇക്കാര്യത്തിൽ പൂർണ്ണ മുൻകൈ എടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ സ്വകാര്യമേഖല ഈ അവസരം നഷ്ടപ്പെടുത്തരുത്. ഒരിക്കൽ കൂടി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

നിങ്ങൾക്ക് എന്റെ ആശംസകൾ! നന്ദി!

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Operation Sindoor on, if they fire, we fire': India's big message to Pakistan

Media Coverage

'Operation Sindoor on, if they fire, we fire': India's big message to Pakistan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's address to the nation
May 12, 2025
QuoteToday, every terrorist knows the consequences of wiping Sindoor from the foreheads of our sisters and daughters: PM
QuoteOperation Sindoor is an unwavering pledge for justice: PM
QuoteTerrorists dared to wipe the Sindoor from the foreheads of our sisters; that's why India destroyed the very headquarters of terror: PM
QuotePakistan had prepared to strike at our borders,but India hit them right at their core: PM
QuoteOperation Sindoor has redefined the fight against terror, setting a new benchmark, a new normal: PM
QuoteThis is not an era of war, but it is not an era of terrorism either: PM
QuoteZero tolerance against terrorism is the guarantee of a better world: PM
QuoteAny talks with Pakistan will focus on terrorism and PoK: PM

പ്രിയ ദേശവാസികളെ, നമസ്കാരം
നമ്മളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ശക്തിയും സംയമനവും കണ്ടു.
ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനിക‍ർക്ക്, സായുധസേനാ വിഭാഗങ്ങളെ, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ സല്യൂട്ട് ചെയ്യുകയാണ്
നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു.
ഞാൻ അവരുടെ ധീരതയെ-സാഹസത്തെ-പരാക്രമശൈലിയെ ആദരിക്കുന്നു
അതിനായി ഇന്ന് സമ‍ർപ്പിക്കുന്നു
നമ്മുടെ രാജ്യത്തെ ഓരോ അമ്മമാ‍ർക്കും രാജ്യത്തെ ഓരോ പെൺമക്കൾക്കും ഈ പരാക്രമത്തെ ഇന്ന് സമർപ്പിക്കുന്നു
സുഹൃത്തുക്കളേ,
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാട്ടിയ കാടത്തം രാജ്യത്തെയും ലോകത്തെയും വേദനയിലാഴ്ത്തി
അവധിക്കാലം ആഘോഷിക്കാനെത്തിയ നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി
ഇത് ഭീകരവാദികളുടെ ബീഭത്സമായ മുഖമായിരുന്നു, ക്രൂരതയായിരുന്നു
ഇത് രാജ്യത്തിന്റെ സദ്ഭാവനയെ ഇല്ലാതാക്കാനുള്ള ശക്തമായ പരിശ്രമമായിരുന്നു
എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ചു
ഈ ഭീകരവാദ ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ-ഓരോ പൗരനും-മുഴുവൻ സമൂഹവും-ഓരോ വിഭാഗവും-ഓരോ രാഷ്ട്രീയ പാ‍ർട്ടിയും-ഒരേ സ്വരത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഞങ്ങൾ തീവ്രവാദികളെ ഇല്ലാതാക്കാൻ ഭാരതീയ സൈനിക‍ർക്ക് പൂർണമായ അധികാരം നൽകി
ഇന്ന് ഓരോ തീവ്രവാദിയും-ഓരോ തീവ്രവാദി സംഘടനയും ഇത് മനസിലാക്കിയിട്ടുണ്ട്
അതായത് നമ്മുടെ സഹോദരിമാരുടെ-പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാൽ അവസ്ഥ എന്താകുമെന്ന്.

സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂ‍ർ കേവലം ഒരു പേര് മാത്രമല്ല
ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ ഭാവനകളുടെ പ്രതിബിംബമാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ നീതിക്ക് വേണ്ടിയുള്ള അഖണ്ഡമായ പ്രതിജ്ഞയാണ്
മെയ് 6ആം തീയതി അ‍ർധരാത്രി, മെയ് 7ന് അതിരാവിലെ, ലോകം ഈ പ്രതിജ്ഞയുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞു
ഭാരതീയ സൈനിക‍ർ പാകിസ്ഥാന്റെ തീവ്രവാദി കേന്ദ്രങ്ങളിൽ, അവരുടെ പരിശീലന കേന്ദ്രങ്ങളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ ശക്തിയായ ആക്രമണം നടത്തി.
തീവ്രവാദികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഭാരതം ഇത്ര ശക്തമായ തീരുമാനം കൈക്കൊള്ളുമെന്ന്
എന്നാൽ ഇന്ന് രാജ്യം ഒരുമിച്ച് നിൽക്കുന്നു
രാഷ്ട്രം പ്രഥമം എന്ന ഭാവനയിൽ ഉറച്ച് നിൽക്കുന്നു
എല്ലാത്തിനും മുകളിൽ രാഷ്ട്രം എന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു
ശക്തമായ, ഉറച്ച തീരുമാനം കൈക്കൊള്ളുന്നു.
അതിന്റെ ഫലവും കാണുന്നു.
പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതീയ മിസൈലുകൾ ആക്രമിച്ചപ്പോൾ, ഭാരതീയ ഡ്രോണുകൾ ആക്രമിച്ചപ്പോൾ അത് തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തക‍ർത്തത്.
അവരുടെ ആവേശത്തെയും അത് ഇല്ലാതാക്കി.
ബഹാവൽപൂ‍ർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ഇവയെല്ലാം ഒരുതരത്തിൽ ആഗോള തീവ്രവാദത്തിന്റെ സ‍ർവകലാശാലകളാണ്.
ലോകത്താകമാനം നടന്ന തീവ്രവാദ ആക്രമണങ്ങൾ- 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബിംഗുകൾ അല്ലെങ്കിൽ ഭാരതത്തിന് നേരെ ദശകങ്ങളായി നടന്ന വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും അതിന്റെയെല്ലാം അടിസ്ഥാന വേര് ഒരു തരത്തിൽ ഈ തീവ്രവാദ കേന്ദ്രങ്ങളായിരുന്നു.

തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു.

അതിനാൽ ഭാരതം ഭീകര തീവ്രവാദത്തിന്റെ ഈ ഹെഡ് ക്വാട്ടേഴ്‌സ് അടിച്ച് തകർത്തു. ഭാരതത്തിന്റെ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു.

ഭീകരവാദത്തിന്റെ ശക്തി കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടര - മൂന്ന് ദശകങ്ങളായി പാകിസ്ഥാനിൽ പരസ്യമായി ചുറ്റി തിരിഞ്ഞിരുന്നവർ..

അവർ ഭാരതത്തിനെതിരായി പ്രവർത്തിച്ച് വന്നിരുന്നു.

അവരെ ഭാരതം ഒരു ആക്രമണത്തിലൂടെ ഇല്ലാതാക്കി.

സുഹൃത്തുക്കളെ....
ഭാരതത്തിന്റെ ഈ പ്രവർത്തനത്തിലൂടെ പാകിസ്ഥാൻ കടുത്ത നിരാശയിലകപ്പെട്ടു.

നിരാശയുടെ പടുകുഴിയിലകപ്പെട്ടു.

ഇതിനിടയിൽ അവർ ഒരു ദുഃസ്സാഹസം കാട്ടി.

ഭാരതം ഭീകര വാദത്തിനെതിരെ കൈകൊണ്ട നടപടിക്കെതിരായി പാകിസ്ഥാൻ ഭാരതത്തെ ആക്രമിക്കാൻ ആരംഭിച്ചു.

പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു.

പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്‌ഷ്യം വച്ചു.

എന്നാൽ ഇവിടെയും പാകിസ്ഥാൻ സ്വയം പരാജയപ്പെട്ടു.

പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നിൽ പുല്കൊടിയെ പോലെ ചിതറിയാത്ത ലോകം കണ്ടു.


ഭാരതത്തിന്റെ ശക്തമായ എയർ ഡിഫെൻസ് സിസ്റ്റം, അവയെല്ലാം ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചു.

പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തുന്നതിനും തയ്യാറായി.

എന്നാൽ, ഭാരതം പാകിസ്ഥാന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചു.

ഭാരതീയ ഡ്രോണുകളും ഭാരതീയ മിസൈലുകളും ശക്തമായി തിരിച്ചടിച്ചു.

പാകിസ്ഥാൻ വായു സേനയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തി.


ഇതിൽ പാകിസ്ഥാൻ അഹങ്കരിച്ചിരുന്നു.


ഭാരതം ആദ്യത്തെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനിൽ വരുത്തിയ നാശം, അത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതിനാൽ.

ഭാരതത്തിന്റെ ശക്തമായ ആക്രമണത്തിന് ശേഷം - പാകിസ്ഥാൻ രക്ഷാമാർഗം ചിന്തിച്ച് തുടങ്ങി.

പാകിസ്ഥാൻ - ലോകത്താകമാനം ആക്രമണം ലഘൂകരിക്കുന്നതിനുള്ള മാർഗം തേടി.

വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടായ ശേഷം നിർബന്ധിതമായി മെയ് പത്തിന് ഉച്ചയ്ക്ക് പാകിസ്ഥാൻ സൈന്യം നമ്മുടെ DGMO യുമായി ബന്ധപ്പെട്ടു.


അതിനിടയിൽ നാം തീവ്രവാദത്തിൻറെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ രീതിയിൽ നശിപ്പിച്ചു.

ഭീകരവാദികളെ മൃത്യുവിൻറെ മാർഗ്ഗത്തിലേയ്ക്ക് നയിച്ചു.

പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ

നാം നിലംപരിശാക്കി.


അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സ്വീകരിക്കും

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ
അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സിവീകരിക്കും.

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ ത്തിന്റേതുമല്ല.

തീവ്രവാദത്തിനെതിരായി സീറോ ടോളറൻസ് എന്നതാണ് ഒരു മികച്ച മാർഗം ലോകത്തിൻറെ ഗ്യാരന്റി.

സുഹൃത്തുക്കളെ..

പാകിസ്ഥാൻ സേന - പാകിസ്ഥാൻ സർക്കാർ എങ്ങനെയാണോ തീവ്രവാദത്തെ പരിപോക്ഷിപ്പിക്കുന്നത്- അത് ഒരു ദിവസം പാകിസ്ഥാനെ തന്നെ ഇല്ലാതാക്കും.

പാകിസ്ഥാന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ അവർ തീവ്രവാദത്തെ തുടച്ച് നീക്കണം.

ഇതല്ലാതെ സമാധാനത്തിന് മറ്റൊരു മാർഗമില്ല.

ഭാരതത്തിന്റെ അഭിപ്രായം വ്യക്തമാണ്.


തീവ്രവാദവും - സംഭാഷണവും ഒരുമിച്ച് മുന്നോട്ട് പോകില്ല.

തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല.

വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.

എനിക്ക് ലോകത്തോട് പറയാനുള്ളത് നമ്മുടെ നീതിയുടെ പ്രഖ്യാപനം പാകിസ്താനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് തീവ്രവാദത്തിന് എതിരായി.

പാകിസ്ഥാനുമായി സംസാരിക്കുന്നെങ്കിൽ അത് പാക് occupied kashmir നെ പറ്റിയായിരിക്കും.

പ്രിയ ദേശവാസികളെ,

ഇന്ന് ബുദ്ധ പൂർണിമ. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാർഗവും ശക്തി പകരുന്നു. മാനവ - സമാധാനം - സമൃദ്ധി എന്നിവ കൊണ്ടുവരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കണം. വികസിത ഭാരതമെന്ന സ്വപനം പൂര്തത്തീകരിക്കണം. അതിനായി ഭാരതം കൂടുതൽ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഈ ശക്തി പ്രയോജനപ്പെടുത്താം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഭാരതം അതാണ് ചെയ്തത്. ഒരിക്കൽ കൂടി ഭാരതീയ സൈനികർക്ക് - സായുധ സെനങ്ങൾക്ക്ക് അഭിവാദ്യങ്ങൾ. നാം ഭാരതീയയുടെ ഐക്യം ഒരുമ എന്നിവയെ ഞാൻ നമിക്കുന്നു.

നന്ദി

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്