Quote''ഇന്ത്യയുടെ അക്കാദമിക പൈതൃകത്തിന്റെയും ഊര്‍ജസ്വലമായ സാംസ്‌കാരിക വിനിമയത്തിന്റെയും പ്രതീകമാണു നാളന്ദ''
Quote''നാളന്ദ എന്നതു വെറുമൊരു പേരല്ല. നാളന്ദ ഒരു സ്വത്വമാണ്, ആദരമാണ്, മൂല്യമാണ്, ഒരു മന്ത്രവും അഭിമാനവും ഇതിഹാസവുമാണ്''
Quote''ഈ പുനരുജ്ജീവനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമാണ്''
Quote''നാളന്ദ ഇന്ത്യയുടെ ഭൂതകാലത്തിന്റെ നവോത്ഥാനം മാത്രമല്ല; ലോകത്തിലെ പല രാജ്യങ്ങളുടെയും ഏഷ്യയുടെയും പൈതൃകം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു''
Quote''നൂറ്റാണ്ടുകളായി ഇന്ത്യ സുസ്ഥിരത ഒരു മാതൃകയായി ജീവിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയും പരിസ്ഥിതിയും ഒത്തുചേര്‍ന്നു നാം മുന്നോട്ട് പോകുന്നു''
Quote''ഇന്ത്യയെ ലോകത്തിന്റെ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കേന്ദ്രമാക്കി മാറ്റുക എന്നതാണ് എന്റെ ദൗത്യം. ലോകത്തെ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഇന്ത്യക്കു വീണ്ടും അംഗീകാരം ലഭ്യമാക്കുക എന്നതാണ് എന്റെ ദൗത്യം''
Quote''ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നതിനാണു ഞങ്ങളുടെ ശ്രമം''
Quote''നാളന്ദ ആഗോളലക്ഷ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്''

ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!

മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ആദ്യ 10 ദിവസങ്ങള്‍ക്കുള്ളില്‍ നളന്ദ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇത് തീര്‍ച്ചയായും എന്റെ ഭാഗ്യമാണ്, ഭാരതത്തിന്റെ വികസന യാത്രയുടെ ശുഭസൂചനയായാണ് ഞാന്‍ ഇതിനെ കാണുന്നത്. നളന്ദ എന്നത് വെറുമൊരു പേരല്ല. നളന്ദ ഒരു തിരിച്ചറിവാണ്, ബഹുമാനമാണ്. നളന്ദ ഒരു മൂല്യമാണ്, ഒരു മന്ത്രമാണ്, ഒരു അഭിമാനമാണ്, ഒരു ഇതിഹാസമാണ്. പുസ്തകങ്ങള്‍ അഗ്‌നിജ്വാലയില്‍ കത്തിക്കരിഞ്ഞാലും തീജ്വാലകള്‍ക്ക് അറിവിനെ കെടുത്താന്‍ കഴിയില്ലെന്ന  സത്യത്തിന്റെ പ്രഖ്യാപനമാണ് നളന്ദ. നളന്ദയുടെ നാശം ഭാരതത്തെ ഇരുട്ടില്‍ നിറച്ചു. ഇപ്പോള്‍, അതിന്റെ പുനരുദ്ധാരണം ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കം കുറിക്കാന്‍ പോകുകയാണ്.

സുഹൃത്തുക്കളേ,

നളന്ദയുടെ പുരാതന അവശിഷ്ടങ്ങള്‍ക്ക് സമീപമുള്ള നവോത്ഥാനം, ഈ പുതിയ കാമ്പസ്, ഭാരതത്തിന്റെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്തും. ശക്തമായ മാനുഷിക മൂല്യങ്ങളില്‍ കെട്ടിപ്പടുക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാനും മെച്ചപ്പെട്ട ഭാവിക്ക് അടിത്തറയിടാനും അറിയാമെന്ന് നളന്ദ തെളിയിക്കും. സുഹൃത്തുക്കളേ, നളന്ദ ഭാരതത്തിന്റെ ഭൂതകാലത്തിന്റെ പുനരുജ്ജീവനം മാത്രമല്ല. ലോകത്തിലെ പല രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഏഷ്യയിലെ പൈതൃകവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു യൂണിവേഴ്സിറ്റി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ ഇത്രയധികം രാജ്യങ്ങളുടെ സാന്നിധ്യം അഭൂതപൂര്‍വമാണ്. നളന്ദ സര്‍വകലാശാലയുടെ പുനര്‍നിര്‍മ്മാണത്തില്‍ ഞങ്ങളുടെ പങ്കാളി രാജ്യങ്ങളും പങ്കാളികളായി. ഈ അവസരത്തില്‍ ഭാരതത്തിലെ എല്ലാ സൗഹൃദ രാജ്യങ്ങള്‍ക്കും നിങ്ങള്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു. ബീഹാറിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ബിഹാര്‍ അതിന്റെ അഭിമാനം വീണ്ടെടുക്കാന്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുന്ന വഴി, ഈ നളന്ദ കാമ്പസ് ആ യാത്രയുടെ പ്രചോദനമാണ്.

 

|

സുഹൃത്തുക്കളേ,

നളന്ദ ഒരുകാലത്ത് ഭാരതത്തിന്റെ പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും ഊര്‍ജ്ജസ്വലമായ കേന്ദ്രമായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നളന്ദ എന്നാല്‍ ‘न अलम् ददाति इति 'नालंदा' അതായത് വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ഒഴുക്ക് തടസ്സമില്ലാത്ത സ്ഥലം എന്നാണ്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ കാഴ്ചപ്പാട് ഇതായിരുന്നു. വിദ്യാഭ്യാസം അതിരുകള്‍ക്കപ്പുറവും ലാഭനഷ്ടങ്ങളുടെ വീക്ഷണത്തിനപ്പുറവുമാണ്. വിദ്യാഭ്യാസമാണ് നമ്മെ രൂപപ്പെടുത്തുന്നതും ആശയങ്ങള്‍ നല്‍കുന്നതും വാര്‍ത്തെടുക്കുന്നതും. പുരാതന നളന്ദയില്‍, കുട്ടികളെ അവരുടെ ഐഡന്റിറ്റിയോ ദേശീയതയോ അടിസ്ഥാനമാക്കിയല്ല പ്രവേശിപ്പിച്ചിരുന്നത്. എല്ലാ രാജ്യങ്ങളില്‍ നിന്നും എല്ലാ ക്ലാസുകളില്‍ നിന്നും യുവാക്കള്‍ ഇവിടെ വന്നിരുന്നു. നളന്ദ സര്‍വ്വകലാശാലയുടെ ഈ പുതിയ കാമ്പസില്‍ നാം ആ പുരാതന സംവിധാനത്തെ ആധുനിക രൂപത്തില്‍ ശക്തിപ്പെടുത്തണം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 20 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ പഠിക്കുന്നു. 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ചൈതന്യത്തിന്റെ മനോഹരമായ പ്രതീകമാണിത്.

സുഹൃത്തുക്കളേ,

വരും കാലങ്ങളില്‍ നളന്ദ യൂണിവേഴ്‌സിറ്റി നമ്മുടെ സാംസ്‌കാരിക വിനിമയത്തിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാരതത്തിന്റെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും കലാസൃഷ്ടികളുടെ ഡോക്യുമെന്റേഷനില്‍ കാര്യമായ അളവിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. ഒരു കോമണ്‍ ആര്‍ക്കൈവല്‍ റിസോഴ്‌സ് സെന്ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നളന്ദ സര്‍വ്വകലാശാലയും ആസിയാന്‍-ഇന്ത്യ യൂണിവേഴ്‌സിറ്റി നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പ്രമുഖ ആഗോള സ്ഥാപനങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നു. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ട് എന്ന് വിളിക്കപ്പെടുന്ന ഈ സമയത്ത്, ഈ കൂട്ടായ പരിശ്രമങ്ങള്‍ നമ്മുടെ പരസ്പര പുരോഗതിക്ക് പുതിയ ഊര്‍ജ്ജം നല്‍കും.

 

|

സുഹൃത്തുക്കളേ,

ഭാരതത്തിലെ വിദ്യാഭ്യാസം മാനവികതയ്ക്ക് സംഭാവന നല്‍കുന്നതിനുള്ള ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നു. നമ്മുടെ അറിവ് മനുഷ്യരാശിയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് നാം പഠിക്കുന്നത്. നോക്കൂ, ഇനി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനമാണ്. ഇന്ന് ഭാരതത്തില്‍ നൂറുകണക്കിന് യോഗ രൂപങ്ങളുണ്ട്. നമ്മുടെ ഋഷിമാര്‍ അതിനെപ്പറ്റി വിപുലമായ ഗവേഷണം നടത്തിയിരിക്കണം! എന്നിരുന്നാലും, യോഗയെക്കുറിച്ച് ആരും പ്രത്യേകം അവകാശപ്പെട്ടില്ല. ഇന്ന്, ലോകം മുഴുവന്‍ യോഗയെ സ്വീകരിക്കുന്നു, യോഗ ദിനം ഒരു ആഗോള ആഘോഷമായി മാറിയിരിക്കുന്നു. ഞങ്ങളുടെ ആയുര്‍വേദവും ഞങ്ങള്‍ ലോകമെമ്പാടും പങ്കിട്ടു. ഇന്ന് ആയുര്‍വേദത്തെ ആരോഗ്യകരമായ ജീവിതത്തിന്റെ ഉറവിടമായി കാണുന്നു. സുസ്ഥിരമായ ജീവിതശൈലിയുടെയും സുസ്ഥിര വികസനത്തിന്റെയും മറ്റൊരു ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. നൂറ്റാണ്ടുകളായി, ഭാരതം സുസ്ഥിരത ഒരു മാതൃകയായി ജീവിച്ചു. പരിസ്ഥിതിയെ കൂടെ കൂട്ടിക്കൊണ്ടാണ് നമ്മള്‍ മുന്നേറിയത്. ആ അനുഭവങ്ങളെ അടിസ്ഥാനമാക്കി, മിഷന്‍ ലൈഫ് പോലെയുള്ള മാനുഷിക കാഴ്ചപ്പാടാണ് ഭാരതം ലോകത്തിന് നല്‍കിയത്. ഇന്ന്, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമായ ഭാവിയുടെ പ്രതീക്ഷയായി മാറുകയാണ്. ഈ നളന്ദ യൂണിവേഴ്‌സിറ്റി കാമ്പസും ഈ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നു. നെറ്റ് സീറോ എനര്‍ജി, നെറ്റ് സീറോ എമിഷന്‍, നെറ്റ് സീറോ വാട്ടര്‍, നെറ്റ് സീറോ വേസ്റ്റ് എന്നിവയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ കാമ്പസാണിത്. 'അപ്പോ ദീപോ ഭവ' (നിങ്ങള്‍ സ്വയം വെളിച്ചമാകൂ) എന്ന മന്ത്രം പിന്തുടരുന്ന ഈ കാമ്പസ് മുഴുവന്‍ മനുഷ്യരാശിക്കും ഒരു പുതിയ പാത കാണിക്കും.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസം വികസിക്കുമ്പോള്‍ സമ്പദ്വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും വേരുകള്‍ കൂടുതല്‍ ശക്തമാകും. വികസിത രാജ്യങ്ങള്‍ പരിശോധിച്ചാല്‍, അവര്‍ വിദ്യാഭ്യാസ നേതാക്കളായപ്പോള്‍ സാമ്പത്തിക സാംസ്‌കാരിക നായകരായി മാറിയതായി കാണാം. ഇന്ന്, ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും ശോഭയുള്ള മനസ്സുകളും ആ രാജ്യങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ നമ്മുടെ നളന്ദയിലും വിക്രമശിലയിലും ഇതായിരുന്നു അവസ്ഥ. അതുകൊണ്ട് തന്നെ ഭാരതം വിദ്യാഭ്യാസത്തില്‍ മുന്നിലായിരുന്നപ്പോള്‍ അതിന്റെ സാമ്പത്തിക ശക്തിയും പുതിയ ഉയരങ്ങളിലെത്തി എന്നത് യാദൃശ്ചികമല്ല. ഏതൊരു രാജ്യത്തിന്റെയും വികസനത്തിനുള്ള അടിസ്ഥാന മാര്‍ഗരേഖയാണിത്. അതുകൊണ്ടാണ് 2047-ഓടെ വികസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരതം, ഈ ആവശ്യത്തിനായി അതിന്റെ വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കുന്നത്. ഭാരതം ലോകത്തിന് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രമായി മാറുക എന്നതാണ് എന്റെ ദൗത്യം. ആഗോളതലത്തില്‍ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഭാരതം ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുക എന്നതാണ് എന്റെ ദൗത്യം. ഇതിനായി ഭാരതം തങ്ങളുടെ വിദ്യാര്‍ത്ഥികളെ ചെറുപ്പം മുതലേ നവീകരണത്തിന്റെ ആത്മാവുമായി ബന്ധിപ്പിക്കുന്നു. അടല്‍ ടിങ്കറിംഗ് ലാബിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സമ്പര്‍ക്കത്തിലൂടെ ഇന്ന് ഒരു കോടിയിലധികം കുട്ടികള്‍ പ്രയോജനം നേടുന്നു. മറുവശത്ത്, ചന്ദ്രയാന്‍, ഗഗന്‍യാന്‍ തുടങ്ങിയ ദൗത്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നു. നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദശാബ്ദം മുമ്പ് ഭാരത് സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ മിഷന്‍ ആരംഭിച്ചു. അക്കാലത്ത് രാജ്യത്ത് നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 1,30,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. മുമ്പത്തെ അപേക്ഷിച്ച്, ഭാരതം ഇപ്പോള്‍ റെക്കോര്‍ഡ് എണ്ണം പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നു, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനുമായി യുവാക്കള്‍ക്ക് കഴിയുന്നത്ര അവസരങ്ങള്‍ നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

|

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണ്ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണ-അധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സമ്പ്രദായവും ഭാരതത്തിന് ലഭിക്കാനാണ് ഞങ്ങളുടെ ശ്രമം. ഈ ശ്രമങ്ങളുടെ ഫലങ്ങളും ദൃശ്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആഗോള റാങ്കിംഗില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ക്യുഎസ് റാങ്കിംഗില്‍ ഭാരതത്തില്‍ നിന്ന് 9 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇത് 46 ആയി ഉയര്‍ന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇംപാക്ട് റാങ്കിംഗും പ്രസിദ്ധീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഈ റാങ്കിംഗില്‍ ഭാരതില്‍ നിന്ന് 13 സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍, ഭാരതത്തില്‍ നിന്നുള്ള ഏകദേശം 100 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ആഗോള സ്വാധീന റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഓരോ ആഴ്ചയും ശരാശരി ഒരു സര്‍വ്വകലാശാല ഭാരതത്തില്‍ സ്ഥാപിക്കപ്പെട്ടു. ഭാരതത്തില്‍ എല്ലാ ദിവസവും ഒരു പുതിയ ഐടിഐ (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) സ്ഥാപിച്ചു. എല്ലാ മൂന്നാം ദിവസവും അടല്‍ ടിങ്കറിംഗ് ലാബ് തുറക്കും. ഭാരതത്തില്‍ ഓരോ ദിവസവും രണ്ട് പുതിയ കോളേജുകള്‍ സ്ഥാപിതമായി. ഇന്ന് രാജ്യത്ത് 23 ഐഐടികളുണ്ട്. പത്ത് വര്‍ഷം മുമ്പ് 13 ഐഐഎമ്മുകളുണ്ടായിരുന്നു; ഇന്ന്, ഈ എണ്ണം 21 ആണ്. 10 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച്, ഇപ്പോള്‍ ഏകദേശം മൂന്നിരട്ടി എയിംസ് ഉണ്ട്, അതായത് 22. 10 വര്‍ഷത്തിനുള്ളില്‍, മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങളെ വിപുലീകരിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഡീകിന്‍, വോളോങ്കോങ് തുടങ്ങിയ അന്താരാഷ്ട്ര സര്‍വ്വകലാശാലകള്‍ അവരുടെ കാമ്പസുകള്‍ ഭാരതില്‍ തുറക്കുന്നു. ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനുള്ളില്‍ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നു. ഇത് നമ്മുടെ ഇടത്തരക്കാരുടെ പണം ലാഭിക്കുകയും ചെയ്യുന്നു.


സുഹൃത്തുക്കളേ,

ഇന്ന്, നമ്മുടെ പ്രമുഖ സ്ഥാപനങ്ങള്‍ വിദേശത്ത് കാമ്പസുകള്‍ തുറക്കുന്നു. ഈ വര്‍ഷം ഐഐടി ഡല്‍ഹി അബുദാബിയില്‍ കാമ്പസ് തുറന്നു. ഐഐടി മദ്രാസ് ടാന്‍സാനിയയിലും കാമ്പസ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗോളതലത്തിലേക്ക് മാറുന്നതിന്റെ തുടക്കം മാത്രമാണിത്. നളന്ദ സര്‍വ്വകലാശാല പോലെയുള്ള സ്ഥാപനങ്ങള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഭാരതത്തിലും അതിന്റെ യുവത്വത്തിലുമാണ്. ബുദ്ധന്റെ നാടിനൊപ്പം, ജനാധിപത്യത്തിന്റെ മാതാവിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടക്കാന്‍ ലോകം ആഗ്രഹിക്കുന്നു. നോക്കൂ, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന് ഭാരതം പറയുമ്പോള്‍ ലോകം അതിനോടൊപ്പം നില്‍ക്കുന്നു. 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന് ഭാരതം പറയുമ്പോള്‍, ലോകം അതിനെ ഭാവിയിലേക്കുള്ള ഒരു ദിശയായി കാണുന്നു. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന് ഭാരതം പറയുമ്പോള്‍ ലോകം അതിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആഗോള സാഹോദര്യത്തിന്റെ ഈ ആത്മാവിന് ഒരു പുതിയ മാനം നല്‍കാന്‍ നളന്ദയുടെ മണ്ണിന്് കഴിയും. അതുകൊണ്ട് തന്നെ നളന്ദയിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം അതിലും വലുതാണ്. നിങ്ങള്‍ ഭാരതത്തിന്റെയും മുഴുവന്‍ ലോകത്തിന്റെയും ഭാവിയാണ്. അമൃത് കാലിന്റെ ഈ 25 വര്‍ഷം ഭാരതത്തിലെ യുവജനങ്ങള്‍ക്ക് വളരെ നിര്‍ണായകമാണ്. നളന്ദ സര്‍വകലാശാലയിലെ ഓരോ വിദ്യാര്‍ത്ഥിക്കും ഈ 25 വര്‍ഷം ഒരുപോലെ പ്രധാനമാണ്. നിങ്ങള്‍ ഇവിടെ നിന്ന് എവിടെ പോയാലും നിങ്ങളുടെ സര്‍വകലാശാലയുടെ മാനുഷിക മൂല്യങ്ങള്‍ പ്രകടമാകണം. നിങ്ങളുടെ ലോഗോയുടെ സന്ദേശം എപ്പോഴും ഓര്‍ക്കുക. നിങ്ങള്‍ അതിനെ നളന്ദ വഴി എന്ന് വിളിക്കുന്നു, അല്ലേ? വ്യക്തികള്‍ തമ്മിലുള്ള ഐക്യവും വ്യക്തികളും പ്രകൃതിയും തമ്മിലുള്ള ഐക്യവുമാണ് നിങ്ങളുടെ ലോഗോയുടെ അടിസ്ഥാനം. നിങ്ങളുടെ അധ്യാപകരില്‍ നിന്ന് പഠിക്കുക, എന്നാല്‍ പരസ്പരം പഠിക്കാന്‍ ശ്രമിക്കുക. ജിജ്ഞാസുക്കളായിരിക്കുക, ധൈര്യമായിരിക്കുക, എല്ലാറ്റിനുമുപരിയായി, ദയയുള്ളവരായിരിക്കുക. സമൂഹത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ നിങ്ങളുടെ അറിവ് ഉപയോഗിക്കുക. നിങ്ങളുടെ അറിവ് കൊണ്ട് നല്ലൊരു ഭാവി കെട്ടിപ്പടുക്കുക. നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ നളന്ദയുടെ അഭിമാനം നിങ്ങളുടെ വിജയത്താല്‍ നിര്‍ണ്ണയിക്കപ്പെടും. നിങ്ങളുടെ അറിവ് എല്ലാ മനുഷ്യരാശിയെയും നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നമ്മുടെ യുവാക്കള്‍ ലോകത്തെ നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, നളന്ദ ആഗോള ലക്ഷ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

|

ഈ പ്രതീക്ഷയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയ്ക്കുള്ള നിതീഷ് ജിയുടെ ആഹ്വാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ ചിന്താപ്രയാണത്തിന് കഴിയുന്നത്ര ഊര്‍ജം നല്‍കുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റും ഒരിക്കലും പിന്നോട്ടില്ല. ഈ ഉത്സാഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. നന്ദി!

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
After Operation Sindoor, a diminished terror landscape

Media Coverage

After Operation Sindoor, a diminished terror landscape
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's address to the nation
May 12, 2025
QuoteToday, every terrorist knows the consequences of wiping Sindoor from the foreheads of our sisters and daughters: PM
QuoteOperation Sindoor is an unwavering pledge for justice: PM
QuoteTerrorists dared to wipe the Sindoor from the foreheads of our sisters; that's why India destroyed the very headquarters of terror: PM
QuotePakistan had prepared to strike at our borders,but India hit them right at their core: PM
QuoteOperation Sindoor has redefined the fight against terror, setting a new benchmark, a new normal: PM
QuoteThis is not an era of war, but it is not an era of terrorism either: PM
QuoteZero tolerance against terrorism is the guarantee of a better world: PM
QuoteAny talks with Pakistan will focus on terrorism and PoK: PM

പ്രിയ ദേശവാസികളെ, നമസ്കാരം
നമ്മളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ശക്തിയും സംയമനവും കണ്ടു.
ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനിക‍ർക്ക്, സായുധസേനാ വിഭാഗങ്ങളെ, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ സല്യൂട്ട് ചെയ്യുകയാണ്
നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു.
ഞാൻ അവരുടെ ധീരതയെ-സാഹസത്തെ-പരാക്രമശൈലിയെ ആദരിക്കുന്നു
അതിനായി ഇന്ന് സമ‍ർപ്പിക്കുന്നു
നമ്മുടെ രാജ്യത്തെ ഓരോ അമ്മമാ‍ർക്കും രാജ്യത്തെ ഓരോ പെൺമക്കൾക്കും ഈ പരാക്രമത്തെ ഇന്ന് സമർപ്പിക്കുന്നു
സുഹൃത്തുക്കളേ,
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാട്ടിയ കാടത്തം രാജ്യത്തെയും ലോകത്തെയും വേദനയിലാഴ്ത്തി
അവധിക്കാലം ആഘോഷിക്കാനെത്തിയ നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി
ഇത് ഭീകരവാദികളുടെ ബീഭത്സമായ മുഖമായിരുന്നു, ക്രൂരതയായിരുന്നു
ഇത് രാജ്യത്തിന്റെ സദ്ഭാവനയെ ഇല്ലാതാക്കാനുള്ള ശക്തമായ പരിശ്രമമായിരുന്നു
എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ചു
ഈ ഭീകരവാദ ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ-ഓരോ പൗരനും-മുഴുവൻ സമൂഹവും-ഓരോ വിഭാഗവും-ഓരോ രാഷ്ട്രീയ പാ‍ർട്ടിയും-ഒരേ സ്വരത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഞങ്ങൾ തീവ്രവാദികളെ ഇല്ലാതാക്കാൻ ഭാരതീയ സൈനിക‍ർക്ക് പൂർണമായ അധികാരം നൽകി
ഇന്ന് ഓരോ തീവ്രവാദിയും-ഓരോ തീവ്രവാദി സംഘടനയും ഇത് മനസിലാക്കിയിട്ടുണ്ട്
അതായത് നമ്മുടെ സഹോദരിമാരുടെ-പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാൽ അവസ്ഥ എന്താകുമെന്ന്.

സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂ‍ർ കേവലം ഒരു പേര് മാത്രമല്ല
ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ ഭാവനകളുടെ പ്രതിബിംബമാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ നീതിക്ക് വേണ്ടിയുള്ള അഖണ്ഡമായ പ്രതിജ്ഞയാണ്
മെയ് 6ആം തീയതി അ‍ർധരാത്രി, മെയ് 7ന് അതിരാവിലെ, ലോകം ഈ പ്രതിജ്ഞയുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞു
ഭാരതീയ സൈനിക‍ർ പാകിസ്ഥാന്റെ തീവ്രവാദി കേന്ദ്രങ്ങളിൽ, അവരുടെ പരിശീലന കേന്ദ്രങ്ങളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ ശക്തിയായ ആക്രമണം നടത്തി.
തീവ്രവാദികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഭാരതം ഇത്ര ശക്തമായ തീരുമാനം കൈക്കൊള്ളുമെന്ന്
എന്നാൽ ഇന്ന് രാജ്യം ഒരുമിച്ച് നിൽക്കുന്നു
രാഷ്ട്രം പ്രഥമം എന്ന ഭാവനയിൽ ഉറച്ച് നിൽക്കുന്നു
എല്ലാത്തിനും മുകളിൽ രാഷ്ട്രം എന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു
ശക്തമായ, ഉറച്ച തീരുമാനം കൈക്കൊള്ളുന്നു.
അതിന്റെ ഫലവും കാണുന്നു.
പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതീയ മിസൈലുകൾ ആക്രമിച്ചപ്പോൾ, ഭാരതീയ ഡ്രോണുകൾ ആക്രമിച്ചപ്പോൾ അത് തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തക‍ർത്തത്.
അവരുടെ ആവേശത്തെയും അത് ഇല്ലാതാക്കി.
ബഹാവൽപൂ‍ർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ഇവയെല്ലാം ഒരുതരത്തിൽ ആഗോള തീവ്രവാദത്തിന്റെ സ‍ർവകലാശാലകളാണ്.
ലോകത്താകമാനം നടന്ന തീവ്രവാദ ആക്രമണങ്ങൾ- 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബിംഗുകൾ അല്ലെങ്കിൽ ഭാരതത്തിന് നേരെ ദശകങ്ങളായി നടന്ന വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും അതിന്റെയെല്ലാം അടിസ്ഥാന വേര് ഒരു തരത്തിൽ ഈ തീവ്രവാദ കേന്ദ്രങ്ങളായിരുന്നു.

തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു.

അതിനാൽ ഭാരതം ഭീകര തീവ്രവാദത്തിന്റെ ഈ ഹെഡ് ക്വാട്ടേഴ്‌സ് അടിച്ച് തകർത്തു. ഭാരതത്തിന്റെ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു.

ഭീകരവാദത്തിന്റെ ശക്തി കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടര - മൂന്ന് ദശകങ്ങളായി പാകിസ്ഥാനിൽ പരസ്യമായി ചുറ്റി തിരിഞ്ഞിരുന്നവർ..

അവർ ഭാരതത്തിനെതിരായി പ്രവർത്തിച്ച് വന്നിരുന്നു.

അവരെ ഭാരതം ഒരു ആക്രമണത്തിലൂടെ ഇല്ലാതാക്കി.

സുഹൃത്തുക്കളെ....
ഭാരതത്തിന്റെ ഈ പ്രവർത്തനത്തിലൂടെ പാകിസ്ഥാൻ കടുത്ത നിരാശയിലകപ്പെട്ടു.

നിരാശയുടെ പടുകുഴിയിലകപ്പെട്ടു.

ഇതിനിടയിൽ അവർ ഒരു ദുഃസ്സാഹസം കാട്ടി.

ഭാരതം ഭീകര വാദത്തിനെതിരെ കൈകൊണ്ട നടപടിക്കെതിരായി പാകിസ്ഥാൻ ഭാരതത്തെ ആക്രമിക്കാൻ ആരംഭിച്ചു.

പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു.

പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്‌ഷ്യം വച്ചു.

എന്നാൽ ഇവിടെയും പാകിസ്ഥാൻ സ്വയം പരാജയപ്പെട്ടു.

പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നിൽ പുല്കൊടിയെ പോലെ ചിതറിയാത്ത ലോകം കണ്ടു.


ഭാരതത്തിന്റെ ശക്തമായ എയർ ഡിഫെൻസ് സിസ്റ്റം, അവയെല്ലാം ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചു.

പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തുന്നതിനും തയ്യാറായി.

എന്നാൽ, ഭാരതം പാകിസ്ഥാന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചു.

ഭാരതീയ ഡ്രോണുകളും ഭാരതീയ മിസൈലുകളും ശക്തമായി തിരിച്ചടിച്ചു.

പാകിസ്ഥാൻ വായു സേനയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തി.


ഇതിൽ പാകിസ്ഥാൻ അഹങ്കരിച്ചിരുന്നു.


ഭാരതം ആദ്യത്തെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനിൽ വരുത്തിയ നാശം, അത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതിനാൽ.

ഭാരതത്തിന്റെ ശക്തമായ ആക്രമണത്തിന് ശേഷം - പാകിസ്ഥാൻ രക്ഷാമാർഗം ചിന്തിച്ച് തുടങ്ങി.

പാകിസ്ഥാൻ - ലോകത്താകമാനം ആക്രമണം ലഘൂകരിക്കുന്നതിനുള്ള മാർഗം തേടി.

വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടായ ശേഷം നിർബന്ധിതമായി മെയ് പത്തിന് ഉച്ചയ്ക്ക് പാകിസ്ഥാൻ സൈന്യം നമ്മുടെ DGMO യുമായി ബന്ധപ്പെട്ടു.


അതിനിടയിൽ നാം തീവ്രവാദത്തിൻറെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ രീതിയിൽ നശിപ്പിച്ചു.

ഭീകരവാദികളെ മൃത്യുവിൻറെ മാർഗ്ഗത്തിലേയ്ക്ക് നയിച്ചു.

പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ

നാം നിലംപരിശാക്കി.


അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സ്വീകരിക്കും

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ
അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സിവീകരിക്കും.

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ ത്തിന്റേതുമല്ല.

തീവ്രവാദത്തിനെതിരായി സീറോ ടോളറൻസ് എന്നതാണ് ഒരു മികച്ച മാർഗം ലോകത്തിൻറെ ഗ്യാരന്റി.

സുഹൃത്തുക്കളെ..

പാകിസ്ഥാൻ സേന - പാകിസ്ഥാൻ സർക്കാർ എങ്ങനെയാണോ തീവ്രവാദത്തെ പരിപോക്ഷിപ്പിക്കുന്നത്- അത് ഒരു ദിവസം പാകിസ്ഥാനെ തന്നെ ഇല്ലാതാക്കും.

പാകിസ്ഥാന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ അവർ തീവ്രവാദത്തെ തുടച്ച് നീക്കണം.

ഇതല്ലാതെ സമാധാനത്തിന് മറ്റൊരു മാർഗമില്ല.

ഭാരതത്തിന്റെ അഭിപ്രായം വ്യക്തമാണ്.


തീവ്രവാദവും - സംഭാഷണവും ഒരുമിച്ച് മുന്നോട്ട് പോകില്ല.

തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല.

വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.

എനിക്ക് ലോകത്തോട് പറയാനുള്ളത് നമ്മുടെ നീതിയുടെ പ്രഖ്യാപനം പാകിസ്താനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് തീവ്രവാദത്തിന് എതിരായി.

പാകിസ്ഥാനുമായി സംസാരിക്കുന്നെങ്കിൽ അത് പാക് occupied kashmir നെ പറ്റിയായിരിക്കും.

പ്രിയ ദേശവാസികളെ,

ഇന്ന് ബുദ്ധ പൂർണിമ. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാർഗവും ശക്തി പകരുന്നു. മാനവ - സമാധാനം - സമൃദ്ധി എന്നിവ കൊണ്ടുവരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കണം. വികസിത ഭാരതമെന്ന സ്വപനം പൂര്തത്തീകരിക്കണം. അതിനായി ഭാരതം കൂടുതൽ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഈ ശക്തി പ്രയോജനപ്പെടുത്താം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഭാരതം അതാണ് ചെയ്തത്. ഒരിക്കൽ കൂടി ഭാരതീയ സൈനികർക്ക് - സായുധ സെനങ്ങൾക്ക്ക് അഭിവാദ്യങ്ങൾ. നാം ഭാരതീയയുടെ ഐക്യം ഒരുമ എന്നിവയെ ഞാൻ നമിക്കുന്നു.

നന്ദി

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്