QuotePM urges IIT Guwahati to establish a Center for disaster management and risk reduction
QuoteNEP 2020 will establish India as a major global education destination: PM

നമസ്‌ക്കാരം!

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാല്‍ നിശാങ്ക്ജി, അസ്സമിന്റെ മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോണ്‍വാള്‍ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സജ്ഞയ് ദോത്രേജി, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാന്‍, ഡോ: രാജീവ് മോദിജി, സെനറ്റ് അംഗങ്ങളെ, ഈ ബിരുദദാനചടങ്ങിലെ വിശീഷ്ടക്ഷണിതാക്കളെ, സ്റ്റാഫുകളെ, എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളേ !

ഗോഹട്ടി ഐ.ഐ.ടിയുടെ 22-ാമത് ബിരുദദാനചടങ്ങില്‍ ഇന്ന് നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഞാനിന്ന് സന്തോഷവാനാണ്. ബിരുദദാനം എന്നത് വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ ഒരു സവിശേഷ ദിവസമാണെങ്കിലും ഇക്കുറി ബിരുദദാനചടങ്ങിന്റെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വ്യത്യസ്തമായ ഒരു അനുഭവമാണ്. മഹാമാരിമൂലം ബിരുദദാനത്തിലും വളരെയധികം മാറ്റമുണ്ടായി. ഇത് സാധാരണ സ്ഥിതിയിലാണ് സംഘടിപ്പിച്ചിരുന്നങ്കില്‍ ഇന്ന് വ്യക്തിപരമായി തന്നെ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. എന്നാലും ഇപ്പോഴും ഈ ദിവസം, ഈ നിമിഷം തുല്യപ്രാധാന്യവും തുല്യമൂല്യവുമുള്ളതാണ്. എന്റെ യുവ സുഹൃത്തുക്കളെ നിങ്ങളെയൊക്കെ ഞാന്‍ അഭിനന്ദിക്കുന്നു! നിങ്ങളുടെ ഭാവി പ്രയത്‌നങ്ങള്‍ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!
  സുഹൃത്തുക്കളേ,  
ज्ञानम् विज्ञान सहितम् यत् ज्ञात्वा मोक्ष्यसे अशुभात्; എന്നാണ് പറയാറുള്ളത്, അതായത് ശാസ്ത്രം ഉള്‍പ്പെടുന്ന അറിവ്, എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപ്പെടാനുളള വഴിയാണെന്ന്. ജനങ്ങളെ സേവിക്കുന്നതായി എന്തെങ്കിലും പുതുമചെയ്യാനുള്ള ഈ ഉത്സാഹം, ഈ ഊര്‍ജ്ജമാണ് സഹ്രസാബ്ദങ്ങള്‍ നീണ്ട നമ്മുടെ യാത്രയെ സജീവമായി നിലനിര്‍ത്തുന്നത്. ഐ.ഐ.ടിപോലുള്ള നമ്മുടെ സ്ഥാപനങ്ങള്‍ ഈ ആശയത്തെ ഇന്ന് മുന്നോട്ടുനയിക്കുന്നുവെന്നതില്‍ നാം അഭിമാനിക്കുന്നു. ഇവിടെ വന്നശേഷം എത്രത്തോളം പരിവര്‍ത്തനം നിങ്ങളിലുണ്ടായി, നിങ്ങളുടെ ചിന്താപ്രക്രിയ എത്രത്തോളം വികസിച്ചു എന്നിവയൊക്കെ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകും! ഐ.ഐ.ടി. ഗോഹട്ടിയുമായുള്ള യാത്ര തുടങ്ങിയതുമുതല്‍ നിങ്ങള്‍ക്കുള്ളില്‍ ഒരു പുതിയ വ്യക്തിത്വം നിങ്ങള്‍ക്ക് കാണാനായിട്ടുണ്ട്. ഈ സ്ഥാപനത്തിലെ നിങ്ങളുടെ പ്രൊഫസര്‍മാരുടെ മൂല്യവത്തായ സമ്മാനമാണത്.
  സുഹൃത്തുക്കളേ, 

 
യുവത്വം ഇന്ന് എന്ത് ചിന്തിക്കുന്നു അതിലാണ് ഒരു രാഷ്ട്രത്തിന്റെ ഭാവിയെന്ന് വ്യക്തമായും ശക്തമായും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ സ്വപനങ്ങളാണ് ഇന്ത്യയുടെ യാഥാര്‍ത്ഥ്യത്തെ രൂപകല്‍പ്പന ചെയ്യുന്നത്. അതുകൊണ്ട് ഇത് ഭാവിക്ക് വേണ്ടി തയാറെടുക്കാനുള്ള സമയമാണ്; ഭാവിക്ക് വേണ്ടി അനുരൂപമാകുന്നതിനുള്ള സമയമാണ്. സമ്പദ്ഘടനയും സമൂഹവും ഇന്ന് മാറുമ്പോള്‍, ആധുനികത കൊണ്ടുവരുമ്പോള്‍, ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക ഭൂദൃശ്യങ്ങളിലും നിരവധി പ്രധാനപ്പെട്ട മാറ്റങ്ങള്‍ അനിവാര്യമാണ്. ഐ.ഐ.ടി ഗോഹട്ടി ഇതിനകം തന്നെ ഇതിനുള്ള പ്രയത്‌നം തുടങ്ങിയെന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇ-മൊബിലിറ്റിയെക്കുറിച്ച് ഒരു രണ്ടുവര്‍ഷ ഗവേഷണപരിപാടി ആദ്യമായി ആരംഭിച്ചത് ഐ.ഐ.ടി ഗോഹട്ടിയാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ ബി.ടെക് തല പരിപാടികളിലും ഐ.ഐ.ടി ഗോഹട്ടി ശാസ്ത്രവും എഞ്ചിനീയറിംഗും സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നതായും എനിക്ക് അറിയാന്‍ കഴിഞ്ഞു. ഈ രണ്ടുപഠനമേഖലകള്‍ ചേര്‍ന്നുള്ള പഠനശാഖ നമ്മുടെ വിദ്യാഭ്യാസത്തെ സാര്‍വത്രികവും ഭാവിയധിഷ്ഠിതവുമാക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനം അത്തരം ഭാവിയധിഷ്ഠിത സമീപനവുമായി മുന്നോട്ടുപോകുമമ്പാള്‍ അതിന്റെ ഫലം വര്‍ത്തമാനകാലത്ത് തന്നെ കാണാന്‍ കഴിയും.

|

ഈ മഹാമാരിയുടെ കാലത്ത് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയ, വൈറല്‍ ആര്‍.എന്‍.എ വേര്‍തിരിക്കല്‍ കിറ്റ്, ആര്‍.ടി.-പി.സി.ആര്‍ കിറ്റുകള്‍ തുടങ്ങികോവിഡ്-19 മായി ബന്ധപ്പെട്ട കിറ്റുകള്‍ വികസിപ്പിച്ചുകൊണ്ട് ഐ.ഐ.ടി ഗോഹട്ടി ഇത് തെളിയിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് നിങ്ങളുടെ അക്കാദമിക സെഷനുകള്‍ സംഘടിപ്പിക്കുന്നതിനും ഗവേഷണങ്ങള്‍ പ്രര്‍ത്തനങ്ങള്‍ തുടരുന്നതിനും എത്രമാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കുമെന്നത് എനിക്ക് നല്ലതുപോലെ മനസിലാകുന്നുണ്ട്. എന്നിട്ടും നിങ്ങള്‍ ഇത് വലിയ വിജയത്തോടെ നേടിയെടുത്തു. ഈ രാജ്യത്തെ സ്വാശ്രയമാക്കുന്നതിന് വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമങ്ങളിലും സംഭാവനകളിലും ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.
  സുഹൃത്തുക്കളേ,  
ഒരു സ്വാശ്രയ ഇന്ത്യയ്ക്കായി നമ്മുടെ വിദ്യാഭാസ  സംവിധാനത്തിന്റെ മഹത്തരമായ സവിശേഷതയെക്കുറിച്ച് നിങ്ങളെല്ലാം ബോധവാന്മാരായിരിക്കും. മുമ്പ് നിങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരാളം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തിരിക്കും. ദേശീയ വിദ്യാഭ്യാസനയം ലോകത്തെ നയിക്കുന്ന യുവത്വത്തിനും ഇന്ത്യയെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ആഗോള നേതാവാക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള 21-ാം നൂറ്റാണ്ടിലെ യുവത്വത്തിന് വേണ്ടി മാത്രമുള്ളതല്ല. അതിനുമപ്പുറത്ത്, മറ്റുപല കാര്യങ്ങളും വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, നിങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പര്യപട്ടികയാണ് അതില്‍ ഏറ്റവും മുകളിലുള്ളത്.
  സുഹൃത്തുക്കളേ, 

 
നിങ്ങളുടെ പഠനയാത്രക്കിടയില്‍ പരീക്ഷകളും വിദ്യാഭ്യാസവും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഭാരമാകാന്‍ പാടില്ലെന്നതും; തങ്ങളുടെ ഇഷ്ടവിഷയങ്ങള്‍ വായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കണമെന്നതും നിങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ദേശീയവിദ്യാഭ്യാസത്തില്‍ വിഷയവൈവിദ്ധ്യവും, വിഷയങ്ങള്‍ക്ക് അയവും, വിവിധവിഷയങ്ങളില്‍ ചേരുന്നതിനും ഒഴിവാകുന്നതിനുമുള്ള അവസരങ്ങളുമൊക്കെ നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുകയും സാങ്കേതികവിദ്യയെ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ചിന്തയുടെ ആന്തരികഭാഗമാക്കുകയും ചെയ്യും. അതായത് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കുക മാത്രമല്ല, അവര്‍ സാങ്കേതികവിദ്യയിലൂടെ പഠിക്കും. വിദ്യാഭ്യാസത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗവും ഓണ്‍ലൈന്‍ വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതും ഉറപ്പാക്കുന്നതിനുള്ള പാത ദേശീയവിദ്യാഭ്യാസ നയം തുറന്നിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യാ വേദി(നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ഫോറം) രൂപീകരിച്ചതിലൂടെ അദ്ധ്യയനത്തിലും പഠനത്തിലും തുടങ്ങി ഭരണനിര്‍വഹണത്തിലും വിലയിരുത്തലിലും വരെ സാങ്കേതികവിദ്യയുടെ പങ്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നമ്മുടെ യുവത്വം സാങ്കേതികവിദ്യകളിലൂടെ പഠിക്കുകയും ബോധനത്തിനുള്ള പുതിയ സാങ്കേതികവിദ്യകള്‍ നവീകരിക്കുകയും ചെയ്യും. ഐ.ഐ.ടി സുഹൃത്തുക്കള്‍ക്ക് അനന്തമായ സാദ്ധ്യതകളാണുള്ളത്. വിദ്യാഭ്യാസ പ്രക്രിയയെ വിപ്ലകരമാക്കുന്നതിനുള്ള പുതിയ സോഫ്റ്റ്‌വെയറുകള്‍, പുതിയ ഉപകരണങ്ങളേയും സാമഗ്രികളേയും കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. നിങ്ങളിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരുന്നതിനും അത് ഉപയോഗപ്രദമാക്കുന്നതിനും നിങ്ങള്‍ക്കെല്ലാമുള്ള അവസരമാണിത്.

|

  സുഹൃത്തുക്കളേ,

 

 നമ്മുടെ രാജ്യത്തെ ഗവേഷണ സംസ്കാരത്തെ സമ്പന്നമാക്കുന്നതിന് ഒരു ദേശീയ ഗവേഷണ  ഫൗണ്ടേഷൻ, അതായത് എൻ‌ആർ‌എഫ് വേണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ‌ഇ‌പി) നിർദ്ദേശിച്ചിട്ടുണ്ട്.  ഗവേഷണത്തിനു ധനസഹായം നൽകുന്നത് സംബന്ധിച്ച് എല്ലാ ഫണ്ടിംഗ് ഏജൻസികളുമായുള്ള ഏകോപനം എൻ‌ആർ‌എഫ് നിർവഹിക്കുകയും ശാസ്ത്രമോ മാനവികതയോ ആകട്ടെ എല്ലാ വിഭാഗങ്ങൾക്കും  സഹായം നൽകുകയും ചെയ്യും.  തുടർ പ്രായോഗിക നടപ്പാക്കലിനുള്ള സാധ്യതയുള്ള ഗവേഷണങ്ങൾ പരിശോോധിച്ചു നടപ്പാക്കും..  ഇതിനായി സർക്കാർ ഏജൻസികളും വ്യവസായവും തമ്മിൽ ഏകോപനവും അടുത്ത ബന്ധവും സ്ഥാപിക്കും.  ഈ സമ്മേളനത്തിൽ ഇന്ന് നമ്മടെ 300 ഓളം ചെറുപ്പക്കാർക്ക് പിഎച്ച്ഡി ലഭിക്കുന്നുണ്ടെന്ന് അറിയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്, ഇത് വളരെ നല്ല പ്രവണതയാണ്.  നിങ്ങൾ എല്ലാവരും ഇവിടംകൊണ്ട് നിൽക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു;  പകരം ഗവേഷണം നിങ്ങൾക്ക് ഒരു ശീലമായിത്തീരുകയും നിങ്ങളുടെ ചിന്താ പ്രക്രിയയുടെ ഭാഗമായി തുടരുകയും ചെയ്യും.

 

 സുഹൃത്തുക്കളേ,

 

 അറിവിന് അതിരുകളില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം.  രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല തുറന്നിടുന്നതിനെക്കുന്നതിനെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയം സംസാരിക്കുന്നു.  വിദേശ സർവകലാശാലകളുടെ കാമ്പസുകളും രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും നമ്മുടെ വിദ്യാർത്ഥികൾക്ക് ആഗോള അവസരം ഇവിടെ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം.  അതുപോലെ, ഇന്ത്യൻ, ആഗോള സ്ഥാപനങ്ങൾ തമ്മിലുള്ള ഗവേഷണ സഹകരണവും വിദ്യാർത്ഥി കൈമാറ്റ പരിപാടികളും പ്രോത്സാഹിപ്പിക്കും.  വിദേശ സർവകലാശാലകളിൽ നമ്മുടെ വിദ്യാർത്ഥികൾ സാധ്യമാക്കുന്ന നേട്ടത്തിൻ്റെ ഗുണം നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങളും കണക്കിലെടുക്കും.  മാത്രമല്ല, ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയെ ആഗോള വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി സ്ഥാപിക്കും.  ഞങ്ങളുടെ ഉയർന്ന പ്രവർത്തന സ്ഥാപനങ്ങളെ വിദേശത്ത് കാമ്പസുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കും.  അതിരുകൾക്കപ്പുറമുള്ള വിപുലീകരണത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിൽ ഐഐടി ഗുവാഹത്തിക്ക് ഒരു പ്രധാന പങ്കുണ്ട്.  വടക്കുകിഴക്കൻ മേഖലയിലെ ഈ പ്രദേശം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കേന്ദ്രമാണ്.

 

 തെക്ക് കിഴക്കൻ ഏഷ്യയുമായുള്ള ഇന്ത്യയുടെ ഗതാഗത്തിലേക്കും ബന്ധത്തിലേക്കും ഒരു കവാടം കൂടിയാണ് ഈ പ്രദേശം;  ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ പ്രധാന ആകർഷണം സംസ്കാരം, വാണിജ്യം, ഗതാഗത, ശേഷി എന്നിവയാണ്.  ഇപ്പോൾ വിദ്യാഭ്യാസം നമ്മുടെഇടപഴകലിന്റെ മറ്റൊരു പുതിയ മാധ്യമമായി മാറുന്നു.  ഐ‌ഐ‌ടി ഗുവാഹത്തിക്ക് ഇതിന്റെ പ്രധാന കേന്ദ്രമായി മാറാൻ കഴിയും.  ഇത് വടക്കുകിഴക്കൻ മേഖലയ്ക്ക് പുതിയ ഒരു വ്യക്തിത്വം നൽകും, കൂടാതെ പുതിയ അവസരങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടും.  ഇന്ന്, വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് പ്രചോദനം നൽകുന്നതിനായി റെയിൽവേ, ഹൈവേ, ആകാശപാത, ജലപാത എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ നിർമ്മിക്കുന്നു.  ഇത് മുഴുവൻ വടക്കുകിഴക്കൻ പ്രദേശങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.  ഈ വികസന പ്രവർത്തനങ്ങളിൽ ഗുവാഹത്തിക്കും പ്രധാന പങ്കുണ്ട്.

 

 സുഹൃത്തുക്കളേ,

 

 ഇന്ന് ഈ സമ്മേളനത്തിനുശേഷം ചില വിദ്യാർത്ഥികൾ ഇവിടെ തുടരും, ചിലർ പോകും.  ഐ‌ഐ‌ടി ഗുവാഹത്തിയിലെ മറ്റ് വിദ്യാർത്ഥികളും ഇപ്പോൾ, ഈ വേളയിൽ എന്നെ ശ്രദ്ധിക്കുന്നുണ്ട്.  ഈ പ്രത്യേക ദിവസം, ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയും ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.  സുഹൃത്തുക്കളേ, ഈ പ്രദേശവും നിങ്ങളുടെ ജീവിതത്തിൽ ഒരു സംഭാവന നൽകിയിട്ടുണ്ട്;  നിങ്ങൾ ഈ പ്രദേശം കണ്ടു, മനസ്സിലാക്കി, അനുഭവിച്ചു.  ഈ പ്രദേശത്തെ വെല്ലുവിളികളെക്കുറിച്ചും ഈ മേഖലയിലെ സാധ്യതകളുമായി നിങ്ങളുടെ ഗവേഷണം എങ്ങനെ ബന്ധിപ്പിക്കാമെന്നും നിങ്ങൾ ചിന്തിക്കണം.  ഉദാഹരണത്തിന്, സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ബയോ മാസ്, ജലവൈദ്യുതി എന്നിവയ്ക്കും ഇവിടെ ധാരാളം സാധ്യതകളുണ്ട്.  നമ്മുടെ ഏതെങ്കിലും പുതുമകൾ ഇവിടത്തെ ടൂറിസം വ്യവസായത്തെ ഉയർത്തുമോ അതോ അരി, ചായ, മുള എന്നിവയുടെ സമ്പത്താണോ സഹായിക്കുക?

 

 സുഹൃത്തുക്കളേ,

 

 സമ്പന്നമായ ജൈവ വൈവിധ്യവും ധാരാളം പരമ്പരാഗത അറിവും നൈപുണ്യവും ഈ പ്രദേശത്തിനുണ്ട്!  ഈ പരമ്പരാഗത ൈനൈപുണ്യം, അറിവ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവ പോലും പരമ്പരാഗത മാർഗ്ഗങ്ങളിലൂടെയാണ്.  ഒരു തലമുറ അറിവ് അടുത്ത തലമുറയിലേക്ക് മാറ്റി, ഈ പ്രവണത തുടരുകയാണ്.  നമുക്ക് അതിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കാൻ കഴിയുമോ?  ഈ സംയോജനത്തിലൂടെ നമുക്ക് പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കാൻ കഴിയുമോ?  ആധുനികവും ശാസ്ത്രീയവുമായ ഒരു പ്രക്രിയയിലൂടെ നമുക്ക് സാംസ്കാരിക പരിജ്ഞാനം, കഴിവുകൾ, വിശ്വാസങ്ങൾ എന്നിവ സമ്പന്നവും മികച്ചതുമായ പ്രൊഫഷണൽ വികസന പരിപാടികളായി വികസിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.  ഐ‌ഐ‌ടി ഗുവാഹത്തി അതിൽ ഒരു പ്രധാന പങ്ക് വഹിക്കണമെന്നും ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾക്കായി ഒരു കേന്ദ്രം സ്ഥാപിക്കണമെന്നും ഞാൻ നിർദ്ദേശിക്കുന്നു.  ഇതിലൂടെ, വടക്കുകിഴക്കൻ മേഖലയ്ക്കും രാജ്യത്തിനും ലോകത്തിനും നമുക്ക് വളരെയധികം സംഭാവന നൽകാൻ കഴിയും, അത് വിലമതിക്കാനാവാത്തതാണ്.

|

 സുഹൃത്തുക്കളേ,

 

 അസമും വടക്കുകിഴക്കൻ പ്രദേശവും പൊതുവെ രാജ്യത്ത് സാധ്യതകൾ നിറഞ്ഞ പ്രദേശമാണ്.  എന്നാൽ പ്രദേശം വെള്ളപ്പൊക്കം, ഭൂകമ്പം, മണ്ണിടിച്ചിൽ, നിരവധി വ്യാവസായിക ദുരന്തങ്ങൾ എന്നിവയാൽ വലയുന്നു.  ഈ സംസ്ഥാനങ്ങളുടെ ഊർജ്ജവും പരിശ്രമവും ഈ ദുരന്തങ്ങളെ നേരിടാൻ ചെലവഴിക്കുന്നു.  ഈ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, ഉയർന്ന സാങ്കേതിക പിന്തുണയും ഇടപെടലും ആവശ്യമാണ്.  ദുരന്തനിവാരണത്തിനും അപകടസാധ്യത കുറയ്ക്കുന്നതിനുമായി ഒരു കേന്ദ്രം സ്ഥാപിക്കാൻ ഞാൻ ഗുവാഹത്തി ഐഐടിയോട് അഭ്യർത്ഥിക്കുന്നു.  ഈ മേഖലയിലെ ദുരന്തങ്ങളെ നേരിടുന്നതിനുള്ള വൈദഗ്ധ്യവും ഈ കേന്ദ്രം നൽകും, മാത്രമല്ല ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യും.  ഐ‌ഐ‌ടി ഗുവാഹത്തിയും എല്ലാ ഐ‌ഐ‌ടി വിദ്യാർത്ഥികളും മുന്നോട്ട് പോകുമെന്നും ഈ ദൃഢനിശ്ചയം തെളിയിക്കപ്പെടുമെന്നും എനിക്ക് ഉറപ്പുണ്ട്.  സുഹൃത്തുക്കളേ, പ്രാദേശിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപുറമെ, ആഗോള സാങ്കേതികവിദ്യകളുടെ വലിയ ക്യാൻവാസിലും നാം ശ്രദ്ധ പതിപ്പിക്കണം.  ഉദാഹരണത്തിന്, നമ്മുടെ ഗവേഷണ-സാങ്കേതിക മേഖലയിലെ പ്രധാന മേഖലകൾ കണ്ടെത്താൻ കഴിയുമോ?  രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ തിരിച്ചറിയാനും മുൻഗണന നൽകാനും നമുക്ക് കഴിയുമോ?

 

 സുഹൃത്തുക്കളേ,

 

 നിങ്ങൾ ലോകത്തെവിടെയും പോകുമ്പോൾ, നിങ്ങൾ അഭിമാനമുള്ള ഐഐടിയൻ ആയിരിക്കും!  ഐ‌ഐ‌ടി ഗുവാഹതിക്ക് നിങ്ങൾ‌ അതിന്റെ വിദ്യാർത്ഥിയാണെന്ന് അഭിമാനത്തോടെ പറയാൻ‌ കഴിയുന്ന തരത്തിൽ‌ നിങ്ങളുടെ വിജയം, ഗവേഷണ സംഭാവനകൾ‌ ആയിരിക്കുമെന്ന് ഞാൻ‌ നിങ്ങളിൽ‌ നിന്നും പ്രതീക്ഷിക്കുന്നു.  ഈ അവസരം ഈ ഗുരുദക്ഷിണ,  നിങ്ങൾ ഐ ഐ ടി ഗുവാഹത്തിക്കും നിങ്ങളുടെ പ്രൊഫസർമാർക്കുമാണ് നൽകുകയെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.  രാജ്യം മുഴുവൻ, 130 കോടി ജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു.  നിങ്ങൾ ഇതേരീതിയിൽ വിജയിക്കുന്നത് തുടരട്ടെ, ഒപ്പം സ്വാശ്രയ ഇന്ത്യയുടെ വിജയത്തിന് നേതൃത്വം നൽകട്ടെ, നിങ്ങൾ നിരവധി പുതിയ ഉയരങ്ങളിൽ എത്തും. നിങ്ങൾ‌ ജീവിതത്തിൽ‌ കൊണ്ടുനടന സ്വപ്നങ്ങൾ‌, ആ സ്വപ്നങ്ങളെല്ലാം ദൃഢനിശ്ചയങ്ങളായി മാറട്ടെ. ദൃഢനിശ്ചയങ്ങൾ കഠിനാധ്വാനത്തിലൂടെ പൂർ‌ത്തിയാക്കട്ടെ, നിങ്ങൾ‌ മികച്ച വിജയങ്ങൾ‌ നേടുന്നത് തുടരുക!  അത്തരം നിരവധി ആശംസകളോടെ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ആരോഗ്യം നേരുന്നു.  ഏറ്റവും പ്രധാനമായി കൊറോണയുടെ ഈ സമയങ്ങളിൽ, നിങ്ങൾ നിങ്ങളെയും കുടുംബത്തെയും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും സുഹൃത്തുക്കളെയും പരിപാലിക്കണം.  ആരോഗ്യത്തോടെ തുടരാൻ എല്ലാവരേയും സഹായിക്കുക, നിങ്ങളും ആരോഗ്യത്തോടെയിരിക്കുക!

 

 നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ!

 

 വളരെ നന്ദി,

 

 എല്ലാവർക്കും നന്ദി!

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Operation Sindoor on, if they fire, we fire': India's big message to Pakistan

Media Coverage

'Operation Sindoor on, if they fire, we fire': India's big message to Pakistan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's address to the nation
May 12, 2025
QuoteToday, every terrorist knows the consequences of wiping Sindoor from the foreheads of our sisters and daughters: PM
QuoteOperation Sindoor is an unwavering pledge for justice: PM
QuoteTerrorists dared to wipe the Sindoor from the foreheads of our sisters; that's why India destroyed the very headquarters of terror: PM
QuotePakistan had prepared to strike at our borders,but India hit them right at their core: PM
QuoteOperation Sindoor has redefined the fight against terror, setting a new benchmark, a new normal: PM
QuoteThis is not an era of war, but it is not an era of terrorism either: PM
QuoteZero tolerance against terrorism is the guarantee of a better world: PM
QuoteAny talks with Pakistan will focus on terrorism and PoK: PM

പ്രിയ ദേശവാസികളെ, നമസ്കാരം
നമ്മളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ശക്തിയും സംയമനവും കണ്ടു.
ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനിക‍ർക്ക്, സായുധസേനാ വിഭാഗങ്ങളെ, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ സല്യൂട്ട് ചെയ്യുകയാണ്
നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു.
ഞാൻ അവരുടെ ധീരതയെ-സാഹസത്തെ-പരാക്രമശൈലിയെ ആദരിക്കുന്നു
അതിനായി ഇന്ന് സമ‍ർപ്പിക്കുന്നു
നമ്മുടെ രാജ്യത്തെ ഓരോ അമ്മമാ‍ർക്കും രാജ്യത്തെ ഓരോ പെൺമക്കൾക്കും ഈ പരാക്രമത്തെ ഇന്ന് സമർപ്പിക്കുന്നു
സുഹൃത്തുക്കളേ,
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാട്ടിയ കാടത്തം രാജ്യത്തെയും ലോകത്തെയും വേദനയിലാഴ്ത്തി
അവധിക്കാലം ആഘോഷിക്കാനെത്തിയ നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി
ഇത് ഭീകരവാദികളുടെ ബീഭത്സമായ മുഖമായിരുന്നു, ക്രൂരതയായിരുന്നു
ഇത് രാജ്യത്തിന്റെ സദ്ഭാവനയെ ഇല്ലാതാക്കാനുള്ള ശക്തമായ പരിശ്രമമായിരുന്നു
എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ചു
ഈ ഭീകരവാദ ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ-ഓരോ പൗരനും-മുഴുവൻ സമൂഹവും-ഓരോ വിഭാഗവും-ഓരോ രാഷ്ട്രീയ പാ‍ർട്ടിയും-ഒരേ സ്വരത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഞങ്ങൾ തീവ്രവാദികളെ ഇല്ലാതാക്കാൻ ഭാരതീയ സൈനിക‍ർക്ക് പൂർണമായ അധികാരം നൽകി
ഇന്ന് ഓരോ തീവ്രവാദിയും-ഓരോ തീവ്രവാദി സംഘടനയും ഇത് മനസിലാക്കിയിട്ടുണ്ട്
അതായത് നമ്മുടെ സഹോദരിമാരുടെ-പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാൽ അവസ്ഥ എന്താകുമെന്ന്.

സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂ‍ർ കേവലം ഒരു പേര് മാത്രമല്ല
ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ ഭാവനകളുടെ പ്രതിബിംബമാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ നീതിക്ക് വേണ്ടിയുള്ള അഖണ്ഡമായ പ്രതിജ്ഞയാണ്
മെയ് 6ആം തീയതി അ‍ർധരാത്രി, മെയ് 7ന് അതിരാവിലെ, ലോകം ഈ പ്രതിജ്ഞയുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞു
ഭാരതീയ സൈനിക‍ർ പാകിസ്ഥാന്റെ തീവ്രവാദി കേന്ദ്രങ്ങളിൽ, അവരുടെ പരിശീലന കേന്ദ്രങ്ങളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ ശക്തിയായ ആക്രമണം നടത്തി.
തീവ്രവാദികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഭാരതം ഇത്ര ശക്തമായ തീരുമാനം കൈക്കൊള്ളുമെന്ന്
എന്നാൽ ഇന്ന് രാജ്യം ഒരുമിച്ച് നിൽക്കുന്നു
രാഷ്ട്രം പ്രഥമം എന്ന ഭാവനയിൽ ഉറച്ച് നിൽക്കുന്നു
എല്ലാത്തിനും മുകളിൽ രാഷ്ട്രം എന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു
ശക്തമായ, ഉറച്ച തീരുമാനം കൈക്കൊള്ളുന്നു.
അതിന്റെ ഫലവും കാണുന്നു.
പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതീയ മിസൈലുകൾ ആക്രമിച്ചപ്പോൾ, ഭാരതീയ ഡ്രോണുകൾ ആക്രമിച്ചപ്പോൾ അത് തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തക‍ർത്തത്.
അവരുടെ ആവേശത്തെയും അത് ഇല്ലാതാക്കി.
ബഹാവൽപൂ‍ർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ഇവയെല്ലാം ഒരുതരത്തിൽ ആഗോള തീവ്രവാദത്തിന്റെ സ‍ർവകലാശാലകളാണ്.
ലോകത്താകമാനം നടന്ന തീവ്രവാദ ആക്രമണങ്ങൾ- 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബിംഗുകൾ അല്ലെങ്കിൽ ഭാരതത്തിന് നേരെ ദശകങ്ങളായി നടന്ന വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും അതിന്റെയെല്ലാം അടിസ്ഥാന വേര് ഒരു തരത്തിൽ ഈ തീവ്രവാദ കേന്ദ്രങ്ങളായിരുന്നു.

തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു.

അതിനാൽ ഭാരതം ഭീകര തീവ്രവാദത്തിന്റെ ഈ ഹെഡ് ക്വാട്ടേഴ്‌സ് അടിച്ച് തകർത്തു. ഭാരതത്തിന്റെ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു.

ഭീകരവാദത്തിന്റെ ശക്തി കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടര - മൂന്ന് ദശകങ്ങളായി പാകിസ്ഥാനിൽ പരസ്യമായി ചുറ്റി തിരിഞ്ഞിരുന്നവർ..

അവർ ഭാരതത്തിനെതിരായി പ്രവർത്തിച്ച് വന്നിരുന്നു.

അവരെ ഭാരതം ഒരു ആക്രമണത്തിലൂടെ ഇല്ലാതാക്കി.

സുഹൃത്തുക്കളെ....
ഭാരതത്തിന്റെ ഈ പ്രവർത്തനത്തിലൂടെ പാകിസ്ഥാൻ കടുത്ത നിരാശയിലകപ്പെട്ടു.

നിരാശയുടെ പടുകുഴിയിലകപ്പെട്ടു.

ഇതിനിടയിൽ അവർ ഒരു ദുഃസ്സാഹസം കാട്ടി.

ഭാരതം ഭീകര വാദത്തിനെതിരെ കൈകൊണ്ട നടപടിക്കെതിരായി പാകിസ്ഥാൻ ഭാരതത്തെ ആക്രമിക്കാൻ ആരംഭിച്ചു.

പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു.

പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്‌ഷ്യം വച്ചു.

എന്നാൽ ഇവിടെയും പാകിസ്ഥാൻ സ്വയം പരാജയപ്പെട്ടു.

പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നിൽ പുല്കൊടിയെ പോലെ ചിതറിയാത്ത ലോകം കണ്ടു.


ഭാരതത്തിന്റെ ശക്തമായ എയർ ഡിഫെൻസ് സിസ്റ്റം, അവയെല്ലാം ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചു.

പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തുന്നതിനും തയ്യാറായി.

എന്നാൽ, ഭാരതം പാകിസ്ഥാന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചു.

ഭാരതീയ ഡ്രോണുകളും ഭാരതീയ മിസൈലുകളും ശക്തമായി തിരിച്ചടിച്ചു.

പാകിസ്ഥാൻ വായു സേനയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തി.


ഇതിൽ പാകിസ്ഥാൻ അഹങ്കരിച്ചിരുന്നു.


ഭാരതം ആദ്യത്തെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനിൽ വരുത്തിയ നാശം, അത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതിനാൽ.

ഭാരതത്തിന്റെ ശക്തമായ ആക്രമണത്തിന് ശേഷം - പാകിസ്ഥാൻ രക്ഷാമാർഗം ചിന്തിച്ച് തുടങ്ങി.

പാകിസ്ഥാൻ - ലോകത്താകമാനം ആക്രമണം ലഘൂകരിക്കുന്നതിനുള്ള മാർഗം തേടി.

വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടായ ശേഷം നിർബന്ധിതമായി മെയ് പത്തിന് ഉച്ചയ്ക്ക് പാകിസ്ഥാൻ സൈന്യം നമ്മുടെ DGMO യുമായി ബന്ധപ്പെട്ടു.


അതിനിടയിൽ നാം തീവ്രവാദത്തിൻറെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ രീതിയിൽ നശിപ്പിച്ചു.

ഭീകരവാദികളെ മൃത്യുവിൻറെ മാർഗ്ഗത്തിലേയ്ക്ക് നയിച്ചു.

പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ

നാം നിലംപരിശാക്കി.


അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സ്വീകരിക്കും

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ
അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സിവീകരിക്കും.

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ ത്തിന്റേതുമല്ല.

തീവ്രവാദത്തിനെതിരായി സീറോ ടോളറൻസ് എന്നതാണ് ഒരു മികച്ച മാർഗം ലോകത്തിൻറെ ഗ്യാരന്റി.

സുഹൃത്തുക്കളെ..

പാകിസ്ഥാൻ സേന - പാകിസ്ഥാൻ സർക്കാർ എങ്ങനെയാണോ തീവ്രവാദത്തെ പരിപോക്ഷിപ്പിക്കുന്നത്- അത് ഒരു ദിവസം പാകിസ്ഥാനെ തന്നെ ഇല്ലാതാക്കും.

പാകിസ്ഥാന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ അവർ തീവ്രവാദത്തെ തുടച്ച് നീക്കണം.

ഇതല്ലാതെ സമാധാനത്തിന് മറ്റൊരു മാർഗമില്ല.

ഭാരതത്തിന്റെ അഭിപ്രായം വ്യക്തമാണ്.


തീവ്രവാദവും - സംഭാഷണവും ഒരുമിച്ച് മുന്നോട്ട് പോകില്ല.

തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല.

വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.

എനിക്ക് ലോകത്തോട് പറയാനുള്ളത് നമ്മുടെ നീതിയുടെ പ്രഖ്യാപനം പാകിസ്താനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് തീവ്രവാദത്തിന് എതിരായി.

പാകിസ്ഥാനുമായി സംസാരിക്കുന്നെങ്കിൽ അത് പാക് occupied kashmir നെ പറ്റിയായിരിക്കും.

പ്രിയ ദേശവാസികളെ,

ഇന്ന് ബുദ്ധ പൂർണിമ. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാർഗവും ശക്തി പകരുന്നു. മാനവ - സമാധാനം - സമൃദ്ധി എന്നിവ കൊണ്ടുവരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കണം. വികസിത ഭാരതമെന്ന സ്വപനം പൂര്തത്തീകരിക്കണം. അതിനായി ഭാരതം കൂടുതൽ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഈ ശക്തി പ്രയോജനപ്പെടുത്താം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഭാരതം അതാണ് ചെയ്തത്. ഒരിക്കൽ കൂടി ഭാരതീയ സൈനികർക്ക് - സായുധ സെനങ്ങൾക്ക്ക് അഭിവാദ്യങ്ങൾ. നാം ഭാരതീയയുടെ ഐക്യം ഒരുമ എന്നിവയെ ഞാൻ നമിക്കുന്നു.

നന്ദി

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്