Quoteമംഗളൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
Quote''വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, മെയ്ക്ക് ഇന്‍ ഇന്ത്യയും രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയും വിപുലീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്''
Quote''സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരു സംസ്ഥാനം കര്‍ണാടകമാണ്''
Quote''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ ആദ്യമായി പൈപ്പ് വെള്ളം എത്തി''
Quote''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിച്ചു''
Quote''ടൂറിസം വളരുമ്പോള്‍ അത് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍, കരകൗശല തൊഴിലാളികള്‍, ഗ്രാമവ്യവസായങ്ങള്‍, തെരുവ് കച്ചവടക്കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യും''
Quote''ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചരിത്രപരമായ തലത്തിലാണ്, ബീം-യു.പി.ഐ പോലുള്ള നമ്മുടെ നൂതനാശയങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്''
Quote''ഏകദേശം 6 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു'ദ
Quote''418 ബില്യണ്‍ ഡോളറിന്റെ അതായത് 31 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു''
Quote'പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍, ഇരുനൂറ്റമ്പതിലധികം റെയില്‍വേ, റോഡു പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്, ഇവ തടസ്സരഹിതമായ തുറമുഖ ബന്ധിപ്പിക്കലിന് സഹായകമാകും''

കര്‍ണാടക ഗവര്‍ണര്‍, ശ്രീ തവര്‍ ചന്ദ് ജി ഗെലോട്ട്, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, കര്‍ണാടക സംസ്ഥാന മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, ഒപ്പം ഇവിടെ ധാരാളമായി എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാ!

ഇന്ത്യയുടെ നാവിക ശക്തിക്ക് ഇന്ന് സുപ്രധാന ദിനമാണ്. രാജ്യത്തിന്റെ സൈനിക സുരക്ഷയോ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ ഇന്ന് വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ കൊച്ചിയില്‍ പുറത്തിറക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനമായി.

ഇപ്പോള്‍ 3,700 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യുകയോ മംഗളൂരുവില്‍ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ മംഗലാപുരം തുറമുഖത്തിന്റെ ശേഷി വിപുലപ്പെടുത്തുന്നതിനൊപ്പം, എണ്ണ ശുദ്ധീകരണ ശാലകളുടെയും നമ്മുടെ മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അവയുടെ തറക്കല്ലിടലും നടന്നു. ഈ പദ്ധതികള്‍ക്ക് കര്‍ണാടകയിലെ ജനങ്ങളെ, നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഈ പദ്ധതികള്‍ കര്‍ണാടകയിലെ ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും കൂടുതല്‍ ശക്തി പകരുകയും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും. ഒരു ജില്ല ഒരു ഉല്‍പ്പന്ന പദ്ധതിക്കു കീഴില്‍ പ്രത്യേകമായി വികസിപ്പിച്ചെടുക്കുക വഴി കര്‍ണാടകയിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെത്തുന്നത് എളുപ്പമാകും.

സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പരാമര്‍ശിച്ച അഞ്ച് 'പ്രാന്‍' (പ്രതിജ്ഞ)കളില്‍ ആദ്യത്തേത് ഒരു വികസിത ഇന്ത്യയുടെ സൃഷ്ടിയാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വിപുലീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, നമ്മുടെ കയറ്റുമതി വര്‍ധിക്കുകയും ലോകത്തിലെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ വിലയുടെ കാര്യത്തില്‍ മത്സരാധിഷ്ഠിതമാകുകയും ചെയ്യേണ്ടത് ആവശ്യമാണ്. ചെലവു കുറഞ്ഞതും തടസ്സമില്ലാത്തതുമായ വിധത്തില്‍ ചരക്കുനീക്കം നടക്കാതെ ഇത് സാധ്യമല്ല.

|

ഇത് മനസ്സില്‍ വെച്ചുകൊണ്ട്, കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചില പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പണി നടക്കാത്ത ഒരു ഭാഗവും ഇന്ന് രാജ്യത്തുണ്ടാവില്ല. അതിര്‍ത്തി സംസ്ഥാനങ്ങളുടെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ ഭാരത് മാല പദ്ധതി വഴി ശക്തിപ്പെടുത്തുമ്പോള്‍, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാഗര്‍മാല പദ്ധതിയില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നു.

സഹോദരീ സഹോദരന്മാരേ,
വര്‍ഷങ്ങളായി, രാജ്യം വികസനത്തിന്റെ ഒരു പ്രധാന മന്ത്രമാക്കി തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തെ മാറ്റി. ഈ ശ്രമങ്ങളുടെ ഫലമായി, വെറും എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ തുറമുഖങ്ങളുടെ ശേഷി ഏകദേശം ഇരട്ടിയായി. അതായത്, 2014 വരെ എത്ര തുറമുഖ ശേഷി നിര്‍മ്മിച്ചുവോ അത്രയും ശേഷി കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് കൂട്ടി.

മംഗളൂരു തുറമുഖത്ത് പുതുതായി ആരംഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ അതിന്റെ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ പോകുന്നു. ഇന്ന് തറക്കല്ലിട്ട ഗ്യാസ്, ലിക്വിഡ് കാര്‍ഗോ സംഭരണവുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ കര്‍ണാടകത്തിനും രാജ്യത്തിനും ഏറെ ഗുണം ചെയ്യും. ഇത് ഭക്ഷ്യ എണ്ണ, എല്‍പിജി ഗ്യാസ്, ബിറ്റുമെന്‍ എന്നിവയുടെ ഇറക്കുമതി ചെലവു കുറയ്ക്കും.

സുഹൃത്തുക്കളെ,
'അമൃത് കാല'ത്തു ഹരിത വളര്‍ച്ച എന്ന ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഹരിത വളര്‍ച്ചയും ഹരിത തൊഴിലവസരങ്ങളും പുതിയ അവസരങ്ങളാണ്. ഇന്ന് ഇവിടെ എണ്ണ ശുദ്ധീകരണ ശാലയില്‍ ആരംഭിരിക്കുന്ന പുതിയ സൗകര്യങ്ങളും നമ്മുടെ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നു. ഇതുവരെ നദീജലത്തെ ആശ്രയിച്ചായിരുന്നു ഈ എണ്ണശുദ്ധീകരണ ശാല. ജലശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ എണ്ണശുദ്ധീകരണ ശാല നദീജലത്തെ ആശ്രയിക്കുന്നതിന്റെ തോതു കുറയാനിടയാക്കും.

സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യം മുന്‍ഗണന നല്‍കിയതു കര്‍ണാടകയ്ക്ക് വളരെയധികം നേട്ടമുണ്ടാകാന്‍ ഇടയാക്കി. സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നാണ് കര്‍ണാടക. 70,000 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളാണ് കര്‍ണാടകയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടപ്പാക്കിയത്. മാത്രമല്ല, ഒരു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ അണിയറയിലുണ്ട്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ആറുവരിപ്പാതയുള്ള ബെംഗളൂരു-മൈസൂര്‍ റോഡ് ഹൈവേ വികസനം, ബെംഗളൂരുവിനെ പൂനെയുമായി ബന്ധിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഇടനാഴി, ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ് എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ പുരോഗമിക്കുകയാണ്.

2014-ന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് കര്‍ണാടകയുടെ റെയില്‍വേ ബജറ്റില്‍ നാലിരട്ടിയിലധികം വര്‍ധനവുണ്ടായി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ റെയില്‍വേ ലൈനുകളും നാലിരട്ടിയിലധികം വേഗതയില്‍ വികസിച്ചു. കര്‍ണാടകയിലെ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായി.

|

സുഹൃത്തുക്കളെ,
ഇന്നത്തെ ഇന്ത്യ ആധുനിക അടിസ്ഥാനസൗകര്യ വികസനത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും വലിയ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. 'അമൃത് കാല'ത്തിലെ നമ്മുടെ വലിയ ദൃഢനിശ്ചയങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള വഴി കൂടിയാണിത്.

സഹോദരീ സഹോദരന്മാരേ,
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് രാജ്യത്തെ ജനങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയിലേക്ക് നയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജനങ്ങളുടെ ഊര്‍ജം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചെലവഴിക്കുമ്പോള്‍ അത് രാജ്യത്തിന്റെ വികസനത്തിന്റെ വേഗതയെയും ബാധിക്കുന്നു. നല്ല വീടുകള്‍, ശൗചാലയങ്ങള്‍, ശുദ്ധജലം, വൈദ്യുതി, പുകരഹിത അടുക്കള എന്നിവയാണ് ഇന്നത്തെ കാലഘട്ടത്തില്‍ മാന്യമായ ജീവിതം നയിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍.

ഇരട്ട എന്‍ജിനോടൂകൂടിയ നമ്മുടെ ഗവണ്‍മെന്റ് ഈ സൗകര്യങ്ങള്‍ക്ക് പരമാവധി ഊന്നല്‍ നല്‍കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്ത് പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചത്. കര്‍ണാടകയിലും പാവപ്പെട്ടവര്‍ക്കായി എട്ട് ലക്ഷത്തിലധികം നല്ല വീടുകള്‍ക്ക് അംഗീകാരം ലഭിച്ചു. ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് പണിയാന്‍ കോടിക്കണക്കിന് രൂപയുടെ ധനസഹായവും നല്‍കിയിട്ടുണ്ട്.

ജല്‍ ജീവന്‍ മിഷനു കീഴില്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആറ് കോടിയിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം നല്‍കി. കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ വീടുകളില്‍ ആദ്യമായി പൈപ്പ് വെള്ളമെത്തി. ഈ സൗകര്യങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളുമാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ പ്രധാന ആവശ്യങ്ങള്‍ താങ്ങാനാവുന്ന ചികിത്സാ സൗകര്യങ്ങളും സാമൂഹിക സുരക്ഷയുമാണ്. എന്തെങ്കിലും അനര്‍ത്ഥം സംഭവിക്കുമ്പോള്‍ മുഴുവന്‍ കുടുംബവും മാത്രമല്ല, ചിലപ്പോള്‍ പാവപ്പെട്ടവരുടെ ഭാവി തലമുറകളും പോലും കഷ്ടപ്പെടേണ്ടിവരും. ആയുഷ്മാന്‍ ഭാരത് യോജന പാവപ്പെട്ടവരെ ഈ ആശങ്കയില്‍ നിന്ന് മോചിപ്പിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍, രാജ്യത്തെ നാല് കോടിയോളം ദരിദ്രര്‍ക്ക് അവരുടെ ആശുപത്രിയില്‍ ചികിത്സയില്‍ സൗജന്യ ചികിത്സ ലഭിച്ചു. ഇതുവഴി 50,000 കോടി രൂപയോളം ലാഭിക്കാന്‍ പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞു. കര്‍ണാടകയിലെ 30 ലക്ഷത്തിലധികം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയുടെ ആനുകൂല്യം ലഭിച്ചു, കൂടാതെ അവര്‍ 4000 കോടിയിലേറെ രൂപ ലാഭിക്കുകയും ചെയ്തു.

സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യത്തിനു ശേഷം ദശാബ്ദങ്ങളായി വികസനത്തിന്റെ നേട്ടങ്ങള്‍ വിഭവസമൃദ്ധമായ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. ആദ്യമായി സാമ്പത്തികമായി ദുര്‍ബലരായവരെ വികസനത്തിന്റെ നേട്ടങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പിന്നാക്കം പോയവര്‍ക്കൊപ്പമാണ് നമ്മുടെ ഗവണ്‍മെന്റും നിലകൊള്ളുന്നത്. ചെറുകിട കര്‍ഷകര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിങ്ങനെ കോടിക്കണക്കിന് ആളുകള്‍ക്ക് രാജ്യത്തിന്റെ വികസനത്തിന്റെ നേട്ടങ്ങള്‍ ആദ്യമായി ലഭിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ വികസനത്തിന്റെ മുഖ്യധാരയില്‍ ചേരുകയാണ്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍, രാജ്യത്തെ 11 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ 55 ലക്ഷത്തിലധികം ചെറുകിട കര്‍ഷകര്‍ക്കു 10,000 കോടി രൂപ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്വനിധിയുടെ കീഴില്‍ രാജ്യത്തെ 35 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് ധനസഹായം ലഭിച്ചു. കര്‍ണാടകയിലെ രണ്ട് ലക്ഷത്തോളം വഴിയോര കച്ചവടക്കാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

മുദ്ര യോജനയ്ക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള ചെറുകിട സംരംഭകര്‍ക്ക് 20 ലക്ഷം കോടിയിലധികം രൂപയുടെ വായ്പ അനുവദിച്ചു. കര്‍ണാടകയിലെ ലക്ഷക്കണക്കിന് ചെറുകിട സംരംഭകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പയും നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളെ,
തീരദേശ മേഖലയിലെ നമ്മുടെ സഹോദരങ്ങളുടെയും തുറമുഖങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഇരട്ട എന്‍ജിനോടുകൂടിയ ഗവണ്‍മെന്റ് പ്രത്യേക ശ്രമങ്ങള്‍ നടത്തുന്നു. അല്‍പം മുമ്പ് ഇവിടെയുള്ള മത്സ്യബന്ധന മേഖലയിലെ സുഹൃത്തുക്കള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആവശ്യമായ ബോട്ടുകളും ആധുനിക യാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ സബ്സിഡിയോ മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യമോ ആകട്ടെ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഉപജീവനവും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതാദ്യമായാണ് നടക്കുന്നത്.

ഇന്ന് കുളായിയില്‍ മല്‍സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നടന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ സഹോദരങ്ങള്‍ വര്‍ഷങ്ങളായി ഇത് ആവശ്യപ്പെടുന്നു. ഇത് സജ്ജമാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി സഹായകമാകും. കൂടാതെ നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കും.

സുഹൃത്തുക്കളെ,

രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റ് അഹോരാത്രം പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷം നമ്മുടെ ഗവണ്‍മെന്റിന് ജനങ്ങളുടെ ഉത്തരവ് പോലെയാണ്. ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടാകണമെന്നത് രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ കൂടുതല്‍ നഗരങ്ങളെ മെട്രോ കണക്ടിവിറ്റി വഴി ബന്ധിപ്പിക്കണമെന്നത് രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെട്രോ നഗരങ്ങളുടെ എണ്ണം നാലിരട്ടിയായി.

മിതമായ നിരക്കില്‍ വിമാനയാത്ര ആസ്വദിക്കണമെന്നത് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്. ഉഡാന്‍ പദ്ധതി പ്രകാരം ഇതുവരെ ഒരു കോടിയിലധികം യാത്രക്കാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ സംശുദ്ധമായ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെന്നത് രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. ഇന്ന് ഡിജിറ്റല്‍ പേയ്മെന്റുകള്‍ ചരിത്രപരമായ തലത്തിലാണ്. ഭീം-യുപിഐ പോലുള്ള നമ്മുടെ നവീന ആശയങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വേഗതയേറിയ ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കണമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഏകദേശം ആറ് ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇപ്പോള്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു.

5ജി സൗകര്യം ഈ രംഗത്ത് പുതിയ വിപ്ലവം കൊണ്ടുവരാന്‍ പോകുന്നു. കര്‍ണാടകയിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റും ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും വേഗത്തില്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ തീരപ്രദേശം 7,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. രാജ്യത്തിന്റെ ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇവിടെയുള്ള കരാവാലി തീരവും പശ്ചിമഘട്ടവും വിനോദസഞ്ചാരത്തിന് പ്രസിദ്ധമാണ്. ന്യൂ മംഗലാപുരം തുറമുഖം ഒരു ക്രൂയിസ് സീസണില്‍ ശരാശരി 25,000 വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അതില്‍ ധാരാളം വിദേശ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍, നിരവധി സാധ്യതകളുണ്ട്. ഇന്ത്യയില്‍ മധ്യവര്‍ഗത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍, ഇന്ത്യയില്‍ ക്രൂയിസ് ടൂറിസത്തിന് കൂടുതല്‍ സാധ്യതകളുണ്ട്.

ടൂറിസം വളരുമ്പോള്‍ അത് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും ഗ്രാമവ്യവസായങ്ങള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും സമൂഹത്തിലെ ചെറിയ വിഭാഗങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ്. ക്രൂയിസ് ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനായി ന്യൂ മംഗലാപുരം തുറമുഖം തുടര്‍ച്ചയായി പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
കൊറോണ പ്രതിസന്ധി ആരംഭിച്ചപ്പോള്‍, ദുരന്തത്തെ അവസരമാക്കി മാറ്റുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ദുരന്തത്തെ അവസരമാക്കി മാറ്റി രാജ്യം ഇന്ന് ഇത് തെളിയിച്ചു. കൊറോണ കാലത്ത് ഇന്ത്യ കൈക്കൊണ്ട നയങ്ങളും തീരുമാനങ്ങളും വളരെ പ്രധാനമായിരുന്നുവെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന ജിഡിപി കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ 670 ബില്യണ്‍ ഡോളറിന്റെ, അതായത് 50 ലക്ഷം കോടി രൂപയുടെ സാധനങ്ങള്‍ കയറ്റുമതി ചെയ്തു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, 418 ബില്യണ്‍ ഡോളറിന്റെ, അതായത് 31 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതി വഴി ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഇന്ന് രാജ്യത്തിന്റെ വളര്‍ച്ചാ എഞ്ചിനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. സേവന മേഖലയും അതിവേഗ വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പിഎല്‍ഐ പദ്ധതികളുടെ ആഘാതം ഉല്‍പ്പാദനമേഖലയില്‍ ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയും പലമടങ്ങ് വളര്‍ന്നു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി കുറഞ്ഞപ്പോള്‍, അതിന്റെ കയറ്റുമതി ഏകദേശം വര്‍ധിച്ചു. ഈ നേട്ടങ്ങളെല്ലാം മംഗലാപുരം പോലുള്ള പ്രധാന തുറമുഖങ്ങളുള്ളതും ഇന്ത്യന്‍ ചരക്കു കയറ്റുമതി ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ നല്‍കുന്നതുമായ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലാണ് ലഭിക്കുന്നത്.

സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ നിമിത്തം രാജ്യത്തു തീരദേശ ഗതാഗതത്തിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേട്ടമുണ്ടായി. വിവിധ തുറമുഖങ്ങളിലെ വര്‍ധിച്ച സൗകര്യങ്ങളും സൗകര്യങ്ങളും കാരണം തീരദേശ സഞ്ചാരം ഇപ്പോള്‍ എളുപ്പമായിരിക്കുന്നു. തുറമുഖ കണക്റ്റിവിറ്റി മികച്ചതാക്കാനും അത് ത്വരിതപ്പെടുത്താനുമാണ് ഗവണ്‍മെന്റിന്റെ ശ്രമം. അതിനാല്‍, തടസ്സമില്ലാത്ത തുറമുഖ കണക്റ്റിവിറ്റിക്ക് സഹായിക്കുന്ന പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ റെയില്‍വേയുടെയും റോഡുകളുടെയും 250-ലധികം പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,
ധീരതയ്ക്കും വ്യാപാരത്തിനും പേരുകേട്ട ഈ തീരപ്രദേശം അസാമാന്യ പ്രതിഭകളാല്‍ നിറഞ്ഞതാണ്. ഇന്ത്യയിലെ നിരവധി സംരംഭകര്‍ ഇവിടെ നിന്നുള്ളവരാണ്. ഇന്ത്യയിലെ നിരവധി മനോഹരമായ ദ്വീപുകളും കുന്നുകളും കര്‍ണാടകയില്‍ തന്നെയുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, റാണി അബ്ബക്കയെയും റാണി ചെന്നഭൈരാദേവിയെയും ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മണ്ണിനെയും വ്യാപാരത്തെയും അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ അവര്‍ നടത്തിയ പോരാട്ടം അഭൂതപൂര്‍വമായിരുന്നു. ഇന്ന് കയറ്റുമതി രംഗത്ത് ഇന്ത്യ മുന്നേറുന്നതിന് ഈ ധീര വനിതകള്‍ വലിയ പ്രചോദനമാണ്.

കര്‍ണാടകയിലെ ജനങ്ങളും നമ്മുടെ യുവ സഖാക്കളും 'ഹര്‍ ഘര്‍ തിരംഗ' പ്രചരണ പദ്ധതി വിജയിപ്പിച്ച രീതിയും ഈ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭാഗമായാണ്. കര്‍ണാടകയിലെ കരാവലി മേഖലയില്‍ വന്നതിലൂടെ ദേശസ്നേഹത്തിന്റെയും ദേശീയ ദൃഢനിശ്ചയത്തിന്റെയും ഈ ഊര്‍ജത്തില്‍ നിന്ന് എനിക്ക് എന്നും പ്രചോദനം തോന്നുന്നു. മംഗളൂരുവില്‍ കാണുന്ന ഈ ഊര്‍ജം വികസനത്തിന്റെ പാതയില്‍ പ്രകാശപൂരിതമായി തുടരട്ടെ! ഈ പ്രതീക്ഷയോടെ, ഈ വികസന പദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും ആശംസകളും നേരുന്നു.

പരമാവധി ശബ്ദത്തില്‍ എനിക്കൊപ്പം ആവര്‍ത്തിക്കുക:

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഒത്തിരി നന്ദി.

  • दिग्विजय सिंह राना September 20, 2024

    हर हर महादेव
  • JBL SRIVASTAVA May 30, 2024

    मोदी जी 400 पार
  • MLA Devyani Pharande February 17, 2024

    जय श्रीराम
  • Vaishali Tangsale February 14, 2024

    🙏🏻🙏🏻✌️
  • ज्योती चंद्रकांत मारकडे February 12, 2024

    जय हो
  • Priti shivhare lal March 25, 2023

    एंटरप्रेन्योर शिप को बढ़ावा देने पर केंद्र सरकार के निरंतर प्रयास जो डीपीआईआईटी के मध्यम से किया जा रहा है,बेहद सराहनीय है।
  • Soma shekarame March 04, 2023

    PM.nareda.moude welcom to Somashekar erappa Mallappanahalli holenarasepur Hassan karnataka state welcom to the eshram card link hagedy money the sbibankacno*******5924inlinkoadarmadabekuhendubedekutywelcom
  • Soma shekarame March 02, 2023

    Somashekar erappa Mallappanahalli holenarasepur Hassan karnataka state welcom to the eshram card link hagedy money the sbibankacno*******5924inlinkoadarmadabekuhendubedekutywelcom
  • Bharat mathagi ki Jai vanthay matharam jai shree ram Jay BJP Jai Hind September 16, 2022

    நோ
  • Chowkidar Margang Tapo September 13, 2022

    Jai jai jai jai shree ram,.
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India breaks record with Rs 2 lakh crore smartphone exports in FY25: Apple leads the way

Media Coverage

India breaks record with Rs 2 lakh crore smartphone exports in FY25: Apple leads the way
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
10 Years of MUDRA Yojana has been about empowerment and enterprise: PM
April 08, 2025

The Prime Minister, Shri Narendra Modi today hailed the completion of 10 years of the Pradhan Mantri MUDRA Yojana, calling it a journey of “empowerment and enterprise.” He noted that with the right support, the people of India can do wonders.

Since its launch, the MUDRA Yojana has disbursed over 52 crore collateral-free loans worth ₹33 lakh crore, with nearly 70% of the loans going to women and 50% benefiting SC/ST/OBC entrepreneurs. It has empowered first-time business owners with ₹10 lakh crore in credit and generated over 1 crore jobs in the first three years. States like Bihar have emerged as leaders, with nearly 6 crore loans sanctioned, showcasing a strong spirit of entrepreneurship across India.

Responding to the X threads of MyGovIndia about pivotal role of Mudra Yojna in transforming the lives, the Prime Minister said;

“#10YearsofMUDRA has been about empowerment and enterprise. It has shown that given the right support, the people of India can do wonders!”