Quote''വര്‍ഷത്തിലെ ആദ്യ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഇന്ത്യ അതിന്റെ പ്രതിരോധകുത്തിവയ്പ്പ് യജ്ഞത്തില്‍ 150 കോടി - 1.5 ബില്യണ്‍ പ്രതിരോധകുത്തിവയ്പ്പ് ഡോസുകളുടെ ചരിത്രപരമായ നാഴികക്കല്ല് കൈവരിക്കുന്നു''
Quote''ഒരു വര്‍ഷത്തിനുള്ളില്‍ 150 കോടി ഡോസുകള്‍ സവിശേഷമായ നേട്ടവും രാജ്യത്തിന്റെ നവ ഇച്ഛാശക്തിയുടെ പ്രതീകവുമാണ്''
Quote''താങ്ങാനാകുന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ ആരോഗ്യപരിരക്ഷയുടെ ആഗോള മാനദണ്ഡമായി ആയുഷ്മാന്‍ ഭാരത് പദ്ധതി മാറുന്നു''
Quote''പിഎം-ജെ.എ.വൈയുടെ കീഴില്‍, രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ 2 കോടി 60 ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു''

നമസ്ക്കാരം , ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമത ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മൻസുഖ് മാണ്ഡവ്യ ജി, സുഭാസ് സർക്കാർ ജി, ശന്തനു താക്കൂർ ജി, ജോൺ ബർല ജി, നിസിത് പ്രമാണിക് ജി, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി. സിഎൻസിഐ കൊൽക്കത്തയുടെ ഭരണ സമിതി , ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കഠിനാധ്വാനികളായ സുഹൃത്തുക്കളേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളേ , മഹാന്മാരേ  !

രാജ്യത്തെ എല്ലാ പൗരന്മാർക്കും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നൽകാനുള്ള ദേശീയ ദൃഢനിശ്ചയം ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ന് നാം മറ്റൊരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ രണ്ടാമത്തെ കാമ്പസ് പശ്ചിമ ബംഗാളിലെ നിരവധി പൗരന്മാർക്ക് കാര്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്യാൻസറുമായി മല്ലിടുന്ന ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകും. കൊൽക്കത്തയിലെ ഈ ആധുനിക ആശുപത്രി കാരണം ക്യാൻസറുമായി ബന്ധപ്പെട്ട ചികിത്സകളും ശസ്ത്രക്രിയകളും ചികിത്സകളും ഇപ്പോൾ കൂടുതൽ പ്രാപ്യമാകും.

സുഹൃത്തുക്കളേ ,

ഇന്ന് രാജ്യം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകിയാണ് രാജ്യം ഈ വർഷം ആരംഭിച്ചത്. ഇന്ന്, വർഷത്തിന്റെ ആദ്യ മാസത്തിന്റെ ആദ്യ ആഴ്ചയിൽ, 150 കോടി അല്ലെങ്കിൽ 1.5 ബില്യൺ വാക്സിൻ ഡോസുകൾ നൽകുന്ന ചരിത്ര നാഴികക്കല്ലും ഇന്ത്യ കൈവരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ 150 കോടി വാക്സിൻ ഡോസ്! സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഇത് ഒരു വലിയ സംഖ്യയാണ്. ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങൾക്കും ഇത് ആശ്ചര്യകരമല്ല, എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് 130 കോടി രാജ്യക്കാരുടെ ശക്തിയുടെ പ്രതീകമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അസാധ്യമായത് സാധ്യമാക്കാൻ എന്തും ചെയ്യാൻ ധൈര്യമുള്ള പുതിയ ഇച്ഛാശക്തിയെ ഇത് പ്രതീകവൽക്കരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആത്മവിശ്വാസത്തിന്റെയും സ്വാശ്രയത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമാണ്! ഇന്ന്, ഈ അവസരത്തിൽ, എല്ലാ ജനങ്ങളെയും  ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ ,

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ അപകടകരമായ വേഷംമാറിയ കൊറോണ വൈറസിനെപ്പോലെ പ്രധാനമാണ് ഞങ്ങളുടെ വാക്‌സിനേഷൻ പരിപാടി. ഇന്ന്, ലോകം വീണ്ടും കൊറോണയുടെ ഒരു പുതിയ വകഭേദത്തെ അഭിമുഖീകരിക്കുകയാണ്, അതാണ് ഒമിക്രോൺ. ഈ പുതിയ വകഭേദം  കാരണം നമ്മുടെ രാജ്യത്തും കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, 150 കോടി വാക്സിൻ ഡോസുകളുടെ ഈ കവചം നമുക്ക് വളരെ പ്രധാനമാണ്. ഇന്ന്, ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേർക്കും ഒരു ഡോസ് വാക്സിനുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ 1.5 കോടിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകി. ഈ നേട്ടം മുഴുവൻ രാജ്യത്തിനും എല്ലാ സർക്കാരിനും അവകാശപ്പെട്ടതാണ്. ഈ നേട്ടത്തിന് ശാസ്ത്രജ്ഞർക്കും വാക്സിൻ നിർമ്മാതാക്കൾക്കും ആരോഗ്യ മേഖലയിലെ ഞങ്ങളുടെ സഹപ്രവർത്തകർക്കും ഞാൻ പ്രത്യേകം നന്ദി പറയുന്നു. എല്ലാവരുടെയും കൂട്ടായ പ്രയത്‌നത്തിലൂടെയാണ് നമ്മൾ ആദ്യം മുതൽ തുടങ്ങിയ ആ പ്രമേയത്തെ രാജ്യം ഉന്നതിയിലെത്തിച്ചത്.

സുഹൃത്തുക്കളേ ,

100 വർഷത്തെ ഏറ്റവും വലിയ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ‘സബ്ക പ്രായാസിന്റെ (എല്ലാവരുടെയും പ്രയത്നം) ഈ മനോഭാവം രാജ്യത്തിന് ശക്തി പകരുന്നു. അടിസ്ഥാനപരവും നിർണായകവുമായ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നത് മുതൽ കോവിഡിനെതിരെ പോരാടുന്നത് വരെ ലോകത്തിലെ ഏറ്റവും വേഗതയേറിയതും സൗജന്യവുമായ വാക്സിനേഷൻ കാമ്പെയ്‌ൻ വരെ ഈ ശക്തി ഇന്ന് എല്ലായിടത്തും ദൃശ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ വൈവിധ്യങ്ങളുള്ള നമ്മുടെ രാജ്യത്ത് ടെസ്റ്റിംഗ് മുതൽ വാക്‌സിനേഷൻ വരെ ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്ത വേഗത ലോകത്തിനാകെ മാതൃകയാണ്.

സുഹൃത്തുക്കളേ ,

ഇടതൂർന്ന ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. വലിയ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ ധാർമികത കൂടുതൽ പ്രാധാന്യമർഹിക്കുന്നു. യുദ്ധം പ്രയാസകരമാകുമ്പോൾ ആയുധങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇതുവരെ, പശ്ചിമ ബംഗാളിന് കേന്ദ്ര ഗവണ്മെന്റ്  110 ദശലക്ഷം ഡോസ് കൊറോണ വാക്സിനുകൾ സൗജന്യമായി നൽകിയിട്ടുണ്ട്. ബംഗാളിന് 1,500 ലധികം വെന്റിലേറ്ററുകളും 9,000 പുതിയ ഓക്സിജൻ സിലിണ്ടറുകളും നൽകിയിട്ടുണ്ട്. 49 പുതിയ പിഎസ്എ ഓക്സിജൻ പ്ലാന്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ പശ്ചിമ ബംഗാളിലെ ജനങ്ങളെ ഇത് സഹായിക്കും.

സുഹൃത്തുക്കളേ ,

ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലെ ദേശബന്ധു ചിത്തരഞ്ജൻ ദാസ് ജിയുടെയും മഹർഷി സുശ്രുതന്റെയും പ്രതിമകൾ നമുക്കെല്ലാവർക്കും വലിയ പ്രചോദനമാണ്. ദേശ്ബന്ധു ജി പറയാറുണ്ടായിരുന്നു - "എനിക്ക് ഈ നാട്ടിൽ വീണ്ടും വീണ്ടും ജനിക്കണം, അതിലൂടെ എനിക്ക് ഈ രാജ്യത്തിന് വേണ്ടി ജീവിക്കാനും അതിനായി പ്രവർത്തിക്കാനും കഴിയും."

മഹർഷി സുശ്രുതൻ ആരോഗ്യരംഗത്തെ പുരാതന ഭാരതീയ വിജ്ഞാനത്തിന്റെ പ്രതിഫലനമാണ്. അത്തരം പ്രചോദനങ്ങളോടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ജനങ്ങളുടെ  ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ പരിഹാരങ്ങൾക്കായി സമഗ്രമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇന്ന്, ‘സബ്ക പ്രയാസ്’ എന്ന ആശയത്തോടെ, രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ ആസൂത്രണവും ദേശീയ പ്രമേയങ്ങളുമായി സമന്വയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുന്നു. ആരോഗ്യമേഖലയിൽ ഇന്ന് നിലനിൽക്കുന്ന വെല്ലുവിളികളെ നേരിടാനും ഭാവി സുരക്ഷിതമാക്കാനും ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. രോഗങ്ങളുടെ ഉറവിടങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രോഗം വന്നാൽ ചികിത്സ താങ്ങാവുന്ന വിലയിലും പ്രാപ്യമാക്കുന്നതിലും നമ്മുടെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം, ഡോക്ടർമാരുടെ ശേഷിയും മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ച് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നു.

സുഹൃത്തുക്കളേ ,

അതിനാൽ, പ്രതിരോധ ആരോഗ്യം, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം, വിതരണം  തുടങ്ങിയ മേഖലകളിലെ  ഇടപെടൽ, ആരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുന്നതിനുള്ള ദൗത്യ രൂപത്തിലെ കാമ്പെയ്‌നുകൾ എന്നിവ രാജ്യം ത്വരിതപ്പെടുത്തുകയാണ്. യോഗ, ആയുർവേദം, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, സാർവത്രിക പ്രതിരോധം  മുതലായവയിലൂടെ പ്രതിരോധ ആരോഗ്യ പരിചരണത്തെ  പ്രോത്സാഹിപ്പിക്കുന്നു. 'സ്വച്ഛ് ഭാരത് മിഷൻ', 'ഹർ ഘർ ജൽ' തുടങ്ങിയ ദേശീയ പദ്ധതികൾ ഗ്രാമങ്ങളെയും  പാവപ്പെട്ട കുടുംബങ്ങളെയും നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ആർസെനിക്കും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് മലിനമാക്കപ്പെട്ട ജലം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്യാൻസറിനുള്ള പ്രധാന കാരണമാണ്. ഈ പ്രശ്‌നപരിഹാരത്തിന് ‘എല്ലാ വീട്ടിലും  ജലം ’ പ്രചാരണ പരിപാടി വളരെയധികം സഹായിക്കുന്നു.

സുഹൃത്തുക്കളേ ,

നമ്മുടെ ദരിദ്രരും താഴ്ന്ന , ഇടത്തരം വരുമാനക്കാരുമായ ആളുകൾക്ക് ചികിത്സ ലഭ്യമല്ലാത്തതിനാലോ അല്ലെങ്കിൽ വളരെ ചെലവേറിയതിനാലോ വളരെക്കാലമായി ആരോഗ്യ സൗകര്യങ്ങൾ നഷ്ടപ്പെട്ടിരുന്നു. ദരിദ്രന് ഗുരുതരമായ രോഗമുണ്ടെങ്കിൽ, അയാൾക്ക് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ - വായ്പയെടുക്കുക, വീടോ സ്ഥലമോ വിൽക്കുക അല്ലെങ്കിൽ ചികിത്സ എന്ന ആശയം ഒഴിവാക്കുക. ദരിദ്രരും ഇടത്തരക്കാരുമായ ആളുകൾക്ക് അതിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഹൃദയം നിലച്ചു പോകുന്ന  ഒരു രോഗമാണ് ക്യാൻസർ. ദരിദ്രരെ ഈ ദുഷിച്ച ചക്രത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും കരകയറ്റാൻ താങ്ങാനാവുന്നതും പ്രാപ്യവുമായ  ചികിത്സയ്ക്കായി രാജ്യം നിരന്തരം നടപടികൾ കൈക്കൊണ്ടു വന്നു. കാലക്രമേണ, കാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ വില ഗണ്യമായി കുറഞ്ഞു. ഇപ്പോൾ മൻസുഖ് ഭായിയും അത് വിശദമായി പറയുകയായിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളം ആരംഭിച്ച എണ്ണായിരത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങളിൽ, മരുന്നുകളും ശസ്ത്രക്രിയാ സാമഗ്രികളും വളരെ താങ്ങാനാവുന്ന വിലയിൽ നൽകുന്നു. 50 ലധികം ക്യാൻസർ മരുന്നുകളും ഈ സ്റ്റോറുകളിൽ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ക്യാൻസറിനുള്ള മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക അമൃത് സ്റ്റോറുകളും രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഈ സേവന മനോഭാവവും സംവേദനക്ഷമതയും പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്നു. സർക്കാർ നിയന്ത്രണത്തിലാക്കിയ 500 മരുന്നുകളുടെ വിലയും പ്രതിവർഷം 3000 കോടിയിലേറെ രൂപ രോഗികൾക്ക് ലാഭിക്കുന്നുണ്ട്. പൗരന്മാരുടെ പണം ലാഭിക്കുന്നു. കൊറോണറി സ്റ്റെന്റുകളുടെ വില നിർണയം മൂലം ഹൃദ്രോഗികൾ പ്രതിവർഷം 4,500 കോടി രൂപയിലധികം ലാഭിക്കുന്നു. കാൽമുട്ട് മാറ്റിവയ്ക്കലിന്റെ   വില കുറയ്ക്കാനുള്ള സർക്കാർ തീരുമാനം നമ്മുടെ മുതിർന്ന പൗരന്മാർക്കും നമ്മുടെ പ്രായമായ അമ്മമാർക്കും സഹോദരിമാർക്കും പുരുഷന്മാർക്കും പ്രത്യേക ഗുണം ചെയ്തിട്ടുണ്ട്. ഇതുവഴി ഓരോ വർഷവും 1500 കോടി രൂപയാണ് പ്രായമായ രോഗികൾക്കായി ലാഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ഡയാലിസിസ് പദ്ധതി പ്രകാരം 12 ലക്ഷം പാവപ്പെട്ട രോഗികൾക്ക് സർക്കാർ സൗജന്യ ഡയാലിസിസ് ചെയ്തു. ഇതുവഴി 520 കോടിയിലധികം രൂപ ലാഭിക്കുകയും ചെയ്തു.


സുഹൃത്തുക്കളേ ,


താങ്ങാനാവുന്നതും ഉൾക്കൊള്ളുന്നതുമായ ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ ആയുഷ്മാൻ ഭാരത് യോജന ആഗോള മാനദണ്ഡമായി മാറുകയാണ്. പിഎം-ജെഎവൈ പദ്ധതി പ്രകാരം രാജ്യത്തുടനീളം 2.6 കോടിയിലധികം രോഗികൾ ആശുപത്രികളിൽ സൗജന്യ ചികിത്സ നടത്തി. ഈ പദ്ധതികൾ നിലവിലില്ലായിരുന്നുവെങ്കിൽ, ഈ രോഗികൾ സ്വന്തം ചികിത്സയ്ക്കായി 50,000 മുതൽ 60,000 കോടി രൂപ വരെ ചെലവഴിക്കേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

സുഹൃത്തുക്കളേ 

17 ലക്ഷത്തിലധികം കാൻസർ രോഗികൾക്ക് ആയുഷ്മാൻ ഭാരത് ഗുണം ചെയ്തിട്ടുണ്ട്. കീമോതെറാപ്പിയോ റേഡിയോ തെറാപ്പിയോ സർജറിയോ ആയാലും ഈ രോഗികൾക്ക് ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും സൗജന്യമായി ലഭിച്ചിട്ടുണ്ട്. സർക്കാർ ഈ ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ എത്ര പാവപ്പെട്ടവരുടെ ജീവിതം അപകടത്തിലാകുമെന്നോ എത്ര കുടുംബങ്ങൾ കടത്തിന്റെ വിഷമവൃത്തത്തിൽ അകപ്പെടുമെന്നോ സങ്കൽപ്പിക്കുക.

സുഹൃത്തുക്കളേ ,
ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സയുടെ ഒരു ഉപാധി മാത്രമല്ല, മുൻകൂട്ടിയുള്ള രോഗനിർണയത്തിലും ചികിത്സയിലും ഇത് വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു. ക്യാൻസർ പോലുള്ള എല്ലാ ഗുരുതരമായ രോഗങ്ങൾക്കും ഇത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ, മിക്ക കേസുകളിലും, ക്യാൻസർ ചികിത്സിക്കാൻ കഴിയാത്ത അവസാന ഘട്ടത്തിൽ മാത്രമാണ് കണ്ടെത്തിയത്. ഈ പ്രശ്നം മറികടക്കാൻ, 30 വയസ്സിനു മുകളിലുള്ളവരെ പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ എന്നിവ പരിശോധിക്കുന്നതിന് ഊന്നൽ നൽകുന്നു. ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ ഗ്രാമങ്ങളിൽ നിർമ്മിക്കുന്ന ആയിരക്കണക്കിന് ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ വളരെ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു. ബംഗാളിലും ഇത്തരത്തിലുള്ള 5,000-ത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 15 കോടിയോളം ആളുകൾക്ക് വായ്, സ്തന, ഗർഭാശയ അർബുദം എന്നിവ പരിശോധിച്ചു. സ്‌ക്രീനിങ്ങിന് ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നവരുടെ ചികിത്സയ്ക്കായി ഗ്രാമതലത്തിൽ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ ,

നമ്മുടെ ആരോഗ്യമേഖലയുടെ മറ്റൊരു പ്രധാന പ്രശ്നം ആവശ്യവും വിതരണവും തമ്മിലുള്ള വലിയ അന്തരമാണ്. ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും ആകട്ടെ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ ആവശ്യത്തിന്റെയും വിതരണത്തിന്റെയും ഈ വിടവ് നികത്താൻ ദൗത്യ രൂപത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. 2014 ആയപ്പോഴേക്കും രാജ്യത്തെ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണം ഏകദേശം 90,000 ആയിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടെ 60,000 പുതിയ സീറ്റുകൾ കൂടി. 2014 വരെ നമുക്ക്  ആറ് എയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാജ്യം 22 എയിംസുകളുടെ ശക്തമായ ശൃംഖലയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജെങ്കിലും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഈ സ്ഥാപനങ്ങളിലെല്ലാം കൂട്ടിച്ചേർക്കുന്നുണ്ട്. രാജ്യത്തെ കാൻസർ കെയർ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി പത്തൊൻപത് സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളും 20 ടെർഷ്യറി കെയർ കാൻസർ സെന്ററുകളും അനുവദിച്ചിട്ടുണ്ട്. മുപ്പതിലധികം സ്ഥാപനങ്ങളിൽ പണി ദ്രുതഗതിയിൽ നടക്കുന്നു. പശ്ചിമ ബംഗാളിലും കൊൽക്കത്ത, മുർഷിദാബാദ്, ബർധമാൻ എന്നിവിടങ്ങളിൽ നിന്നുള്ള കാൻസർ രോഗികളുടെ ചികിത്സ സുഗമമാക്കും. നമ്മുടെ ആരോഗ്യമന്ത്രി മൻസുഖ് ഭായിയും ഇത് വിശദമായി വിവരിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളെല്ലാം നമ്മുടെ രാജ്യത്തെ ഡോക്ടർമാരുടെ ലഭ്യതയിൽ വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞ 70 വർഷങ്ങളിൽ ഉണ്ടായിരുന്നത്ര ഡോക്‌ടർമാർ അടുത്ത 10 വർഷത്തിനുള്ളിൽ ഉണ്ടാകും.

സുഹൃത്തുക്കളേ ,

കഴിഞ്ഞ വർഷം രാജ്യത്ത് ആരംഭിച്ച രണ്ട് പ്രധാന ദേശീയ പ്രചാരണ പരിപാടികളും  ഇന്ത്യയുടെ ആരോഗ്യ മേഖലയെ നവീകരിക്കാൻ സഹായിക്കും. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷൻ രാജ്യത്തെ ജനങ്ങളുടെ ചികിത്സ സൗകര്യം വർദ്ധിപ്പിക്കും. മെഡിക്കൽ ചരിത്രത്തിന്റെ ഡിജിറ്റൽ രേഖകൾ ചികിത്സ എളുപ്പവും ഫലപ്രദവുമാക്കും; ചെറിയ അസുഖങ്ങൾക്കുള്ള ആശുപത്രി സന്ദർശനത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കുക, കൂടാതെ ചികിത്സയ്ക്കുള്ള അധിക ചിലവിൽ നിന്ന് പൗരന്മാരെ രക്ഷിക്കുക. അതുപോലെ, ആയുഷ്മാൻ ഭാരത് അടിസ്ഥാന സൗകര്യ ദൗത്യത്തിന്  കീഴിൽ വൻ നഗരങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും നിർണായക ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ  ലഭ്യമാക്കും. ഈ പദ്ധതിക്ക്  കീഴിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പശ്ചിമ ബംഗാളിനും 2,500 കോടിയിലധികം രൂപ ഉറപ്പുനൽകിയിട്ടുണ്ട്. നൂറുകണക്കിന് ആരോഗ്യ ഉപകേന്ദ്രങ്ങൾ, 1,000-ത്തോളം നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ, ഡസൻ കണക്കിന് ജില്ലാ സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ, സംസ്ഥാനത്തുടനീളമുള്ള ജില്ലാ ആശുപത്രികളിൽ നൂറുകണക്കിന് ക്രിട്ടിക്കൽ കെയർ ബെഡുകളുടെ ശേഷി എന്നിവ ഇത് സൃഷ്ടിക്കും. അത്തരം ശ്രമങ്ങളിലൂടെ, ഭാവിയിൽ കൊറോണ പോലുള്ള മഹാമാരിയെ മികച്ച രീതിയിൽ നേരിടാൻ നമുക്ക് കഴിയും. ഇന്ത്യയെ ആരോഗ്യകരവും പ്രാപ്തിയുള്ളതുമാക്കാനുള്ള ഈ കാമ്പയിൻ ഇതുപോലെ തുടരും. എല്ലാ പൗരന്മാരോടും ജാഗ്രത പാലിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കാനും ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. നിങ്ങൾക്ക് നല്ലത് ആശംസിക്കുന്നു. വളരെയധികം നന്ദി.

  • krishangopal sharma Bjp January 13, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌹🌷🌷🌷🌷🌹🌷🌷🌹🌷🌷🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • krishangopal sharma Bjp January 13, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌹🌷🌷🌷🌷🌹🌷🌷🌹🌷🌷🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
  • krishangopal sharma Bjp January 13, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌹🌷🌷🌷🌷🌹🌷🌷🌹🌷🌷🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • MLA Devyani Pharande February 17, 2024

    नमो नमो नमो
  • Vaishali Tangsale February 16, 2024

    🙏🏻🙏🏻
  • Adv Jeetu Chand December 20, 2023

    जय हो
  • manmohan August 23, 2022

    very nice 👍🏻
  • Rajendra Thakor August 23, 2022

    namo
  • Rajendra Thakor August 23, 2022

    namo namo
  • G.shankar Srivastav June 19, 2022

    नमस्ते
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
The Future Is India: Q4 FY25 GDP Surge Cements Nation’s Global Economic Leadership

Media Coverage

The Future Is India: Q4 FY25 GDP Surge Cements Nation’s Global Economic Leadership
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister interacts with people involved in building the Chenab Rail Bridge
June 06, 2025
QuotePraises their unwavering commitment to building modern infrastructure for the nation

The Prime Minister, Shri Narendra Modi today interacted with some of the people involved in the building the Chenab Rail Bridge. Shri Modi praised their unwavering commitment to building modern infrastructure for the nation.

The Prime Minister posted on X;

"Interacted with some of the people involved in building the Chenab Rail Bridge. They belong to different parts of India and are unwavering in their resolve to build modern infrastructure for their fellow Indians. They shared their experiences, including working in some very challenging times. They also shared how their families are very proud of the work they have done!"