''കാശി ഘാട്ടുകളിലെ ഗംഗ - പുഷ്‌കരലു ഉത്സവം ഗംഗ-ഗോദാവരി നദി സംഗമം പോലെയാണ്''
''തെലുങ്ക് സംസ്ഥാനങ്ങള്‍ കാശിക്ക് നിരവധി മഹാന്മാരായ സന്യാസിമാരെയും അനവധി ആചാര്യന്മാരെയും ഋഷിമാരെയും നല്‍കി''
''കാശി സ്വീകരിക്കുകയും മനസിലാക്കുകയും ചെയ്തപോലെത്തന്നെ തെലുങ്കുജനത കാശിയേയും അവരുടെ ആത്മാവിനോടൊപ്പം ചേര്‍ത്തുനിര്‍ത്തി''
''ഗംഗാജിയില്‍ ഒന്നു മുങ്ങുന്നത് നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കും''
''നമ്മുടെ പൂര്‍വ്വികര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഇന്ത്യയെന്ന ബോധം ഒന്നിച്ചാണ് ഭാരതമാതാവിന്റെ സമ്പൂര്‍ണ്ണ രൂപത്തിന് കാരണമാകുന്നത്''
''രാജ്യത്തിന്റെ വൈവിദ്ധ്യം അതിന്റെ സമഗ്രതയില്‍ കാണുമ്പോള്‍ മാത്രമേ ഇന്ത്യയുടെ സമ്പൂര്‍ണ്ണതയും പൂര്‍ണ്ണശേഷിയും തിരിച്ചറിയാന്‍ കഴിയൂകയുള്ളു''

നമസ്കാരം! ഗംഗാ-പുഷ്‌കരലു ഉത്സവത്തോടനുബന്ധിച്ച് നിങ്ങൾക്കെല്ലാവർക്കും ആശംസകൾ! നിങ്ങളെല്ലാവരും കാശിയിൽ വന്നതിനാൽ ഈ സന്ദർശനത്തിൽ നിങ്ങളെല്ലാവരും വ്യക്തിപരമായി എന്റെ അതിഥികളാണ്; ഒരു അതിഥി ദൈവത്തോട് സാമ്യമുള്ളവനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചില മുൻകാല ജോലികൾ കാരണം എനിക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ അവിടെ സന്നിഹിതനാകാൻ കഴിഞ്ഞില്ലെങ്കിലും, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പരിപാടിക്ക് കാശി-തെലുങ്ക് കമ്മിറ്റിയെയും എന്റെ പാർലമെന്ററി സഹപ്രവർത്തകൻ ജി.വി.എൽ നരസിംഹ റാവു ജിയെയും ഞാൻ അഭിനന്ദിക്കുന്നു. കാശിയിലെ ഘാട്ടുകളിലെ ഈ ഗംഗാ-പുഷ്‌കരലു ഉത്സവം ഗംഗയുടെയും ഗോദാവരിയുടെയും സംഗമസ്ഥാനം പോലെയാണ്. ഇന്ത്യയുടെ പുരാതന നാഗരികതകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമത്തിന്റെ ആഘോഷമാണിത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കാശിയുടെ മണ്ണിൽ കാശി-തമിഴ് സംഗമം സംഘടിപ്പിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സൗരാഷ്ട്ര-തമിഴ് സംഗമത്തിൽ പങ്കെടുക്കാനുള്ള പദവി ലഭിച്ചു. ഈ 'ആസാദി കാ അമൃതകാൽ' രാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും വിവിധ ധാരകളുടെയും സംഗമമാണെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. അനന്തമായ ഭാവി വരെ ഇന്ത്യയെ ചടുലമായി നിലനിറുത്തുന്ന വൈവിധ്യങ്ങളുടെ ഈ സംഗമത്തിൽ നിന്ന് ദേശീയതയുടെ അമൃത് ഒലിച്ചിറങ്ങുകയാണ്.

സുഹൃത്തുക്കളേ ,

കാശിക്കും അവിടുത്തെ ജനങ്ങൾക്കും തെലുങ്കുകാരുമായി അഗാധമായ ബന്ധമുണ്ടെന്ന് കാശിയുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. ഒരു തെലുങ്കുകാരൻ കാശിയിൽ എത്തുമ്പോൾ തന്നെ സ്വന്തം കുടുംബത്തിലെ ഒരാൾ എത്തിയതായി കാശിക്കാർക്ക് തോന്നും. തലമുറകളായി കാശിയിലെ ജനങ്ങൾ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു. ഈ ബന്ധം കാശി പോലെ തന്നെ പുരാതനമാണ്. കാശിയോടുള്ള തെലുങ്ക് ജനതയുടെ ഭക്തി കാശി പോലെ തന്നെ പവിത്രമാണ്. ഇന്നും ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള ആളുകൾ കാശി സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ അനുപാതമാണ്. തെലുങ്ക് പ്രദേശം കാശിക്ക് എത്ര വലിയ സന്യാസിമാരെയും നിരവധി ആചാര്യന്മാരെയും ഋഷിമാരെയും നൽകിയിട്ടുണ്ട്. കാശിയിലെ ജനങ്ങളും തീർഥാടകരും ബാബ വിശ്വനാഥനെ സന്ദർശിക്കാൻ പോകുമ്പോൾ, തയ്‌ലാംഗ് സ്വാമിയുടെ ആശ്രമത്തിലും അനുഗ്രഹം തേടാറുണ്ട്. സ്വാമി രാമകൃഷ്ണ പരമഹംസർ തയ്‌ലാങ് സ്വാമിയെ കാശിയിലെ ജീവിക്കുന്ന ശിവൻ എന്നാണ് വിളിച്ചിരുന്നത്. തൈലംഗ സ്വാമി ജനിച്ചത് വിജയനഗരത്തിൽ ആണെന്ന് നിങ്ങൾക്ക് നേരത്തെ തന്നെ അറിയാം. ജിദ്ദു കൃഷ്ണമൂർത്തിയെപ്പോലുള്ള നിരവധി മഹാത്മാക്കൾ കാശിയിൽ ഇന്നും സ്മരിക്കപ്പെടുന്നു.

സഹോദരീ സഹോദരന്മാരേ,

കാശി തെലുങ്കുകാരെ സ്വീകരിച്ച് ആശ്ലേഷിച്ചതുപോലെ, തെലുങ്ക് ജനതയും കാശിയെ ഹൃദയത്തോട് ചേർത്തുനിർത്തി. പുണ്യസ്ഥലമായ വെമുലവാഡ പോലും ദക്ഷിണ കാശി എന്നാണ് അറിയപ്പെടുന്നത്. ആന്ധ്രയിലെയും തെലങ്കാനയിലെയും ക്ഷേത്രങ്ങളിൽ കൈകളിൽ കെട്ടിയിരിക്കുന്ന കറുത്ത നൂൽ ഇപ്പോഴും കാശി ദാരം എന്നാണ് അറിയപ്പെടുന്നത്. അതുപോലെ, ശ്രീനാഥ് മഹാകവിയുടെ കാശിഖണ്ഡമു ഗ്രന്ഥമായാലും, ഏംഗൽ വീരസ്വമയ്യയുടെ കാശി യാത്രാ കഥാപാത്രമായാലും, ജനപ്രിയമായ കാശി മജിലി കാതലു, കാശി, കാശിയുടെ മഹത്വം എന്നിവ തെലുങ്ക് ഭാഷയിലും തെലുങ്ക് സാഹിത്യത്തിലും ഒരുപോലെ & ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു. പുറത്തുള്ള ഒരാൾക്ക് ഇതെല്ലാം കണ്ടാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും, ഇത്രയും ദൂരെയുള്ള ഒരു നഗരം എങ്ങനെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്ന്! എന്നാൽ നൂറ്റാണ്ടുകളായി 'ഏക ഭാരതം , ശ്രേഷ്ഠ ഭാരതം' എന്ന വിശ്വാസം നിലനിർത്തിയ ഇന്ത്യയുടെ പാരമ്പര്യവും  ഇതാണ്.

സുഹൃത്തുക്കളേ ,

മുക്തിയുടെയും മോക്ഷത്തിന്റെയും നഗരം കൂടിയാണ് കാശി. കാശിയിൽ എത്താൻ തെലുഗുകാര് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ യാത്രയിൽ പല തടസ്സങ്ങളും നേരിടേണ്ടി വന്നിരുന്നു. ആധുനിക കാലത്ത് ആ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു വശത്ത് വിശ്വനാഥധാമിന്റെ ദിവ്യമായ തേജസ്സും മറുവശത്ത് ഗംഗയുടെ ഘാട്ടുകളുടെ പ്രൗഢിയും. ഇന്ന് ഒരു വശത്ത് കാശിയുടെ തെരുവുകളും മറുവശത്ത് പുതിയ റോഡുകളുടെയും ഹൈവേകളുടെയും ഒരു ശൃംഖലയുണ്ട്. നേരത്തെ കാശിയിൽ വന്നിട്ടുള്ള ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള ആളുകൾ കാശിയിൽ സംഭവിക്കുന്ന മാറ്റം അനുഭവിച്ചറിയണം. വിമാനത്താവളത്തിൽ നിന്ന് ദശാശ്വമേധ് ഘട്ടിലെത്താൻ മണിക്കൂറുകൾ എടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, ഒരു പുതിയ ഹൈവേയുടെ നിർമ്മാണം കാരണം, ആളുകൾക്ക് ധാരാളം സമയം ലാഭിക്കുന്നു. കാശിയിലെ തെരുവുകളിൽ തൂങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പികൾ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കാശിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുത കമ്പികൾ മണ്ണിനടിയിൽ ഇട്ടിരിക്കുകയാണ്. ഇന്ന്, കാശിയിലെ അനേകം കുണ്ടുകളായാലും, ക്ഷേത്രങ്ങളിലേക്കുള്ള പാതകളായാലും, കാശിയിലെ സാംസ്കാരിക സ്ഥലങ്ങളായാലും എല്ലാം നവീകരിക്കപ്പെടുകയാണ്. ഇപ്പോൾ സിഎൻജി ഉള്ള ബോട്ടുകൾ പോലും ഗംഗയിൽ ഓടിത്തുടങ്ങി. ബനാറസ് സന്ദർശിക്കുന്ന ആളുകൾക്ക് റോപ്‌വേ സൗകര്യം ലഭിക്കുന്ന ആ ദിവസം അതിവിദൂരമല്ല. അത് സ്വച്ഛതാ അഭിയാൻ ആയാലും കാശിയിലെ ഘട്ടങ്ങളുടെ വൃത്തിയായാലും ബനാറസിലെ ജനങ്ങളും യുവാക്കളും അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി. കാശിയിലെ ജനങ്ങൾ അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത് ചെയ്തത്. അവർ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. അതിനാൽ, ഈ പരിപാടിയിലൂടെ കാശിയിലെ ജനങ്ങളെ  മതിയാംവിധം അഭിനന്ദിക്കാനും പ്രകീർത്തിക്കാനും  എനിക്ക് കഴിയില്ല!

സുഹൃത്തുക്കളേ ,

നിങ്ങളെ സേവിക്കുന്നതിനും അഭിവാദ്യം ചെയ്യുന്നതിനും എന്റെ കാശിക്കാർ  ഒരു സാധ്യതയും   ഉപേക്ഷിക്കില്ലെന്ന് ഞാൻ പൂർണ്ണ ആത്മവിശ്വാസത്തോടെ പറയും. ബാബയുടെ അനുഗ്രഹം, കാലഭൈരവന്റെയും അന്നപൂർണ മാതാവിന്റെയും ദർശനം എന്നിവ അതിൽ തന്നെ ഗംഭീരമാണ്. ഗംഗാജിയിൽ ഒരു സ്നാനം നിങ്ങളുടെ ആത്മാവിനെ ആനന്ദഭരിതമാക്കും. ഇതുകൂടാതെ, ഈ വേനൽക്കാലത്ത് നിങ്ങൾക്ക് ആസ്വദിക്കാൻ 'കാശി കി ലസ്സി', 'തണ്ടൈ' എന്നിവയും ഉണ്ട്. ബനാറസ് കി ചാറ്റ്, ലിറ്റി-ചോഖ, ബനാറസി പാൻ എന്നിവയുടെ രുചി നിങ്ങളുടെ യാത്രയെ കൂടുതൽ അവിസ്മരണീയമാക്കും. കൂടാതെ ഞാൻ നിങ്ങളോട് ഒരു അപേക്ഷ കൂടി ചോദിക്കും. നിങ്ങളുടെ സ്ഥലത്ത് തടിയിലെ ഇടിക്കൊപ്പക കളിപ്പാട്ടങ്ങൾ പ്രശസ്തമാണ്, അതുപോലെ ബനാറസും തടി കളിപ്പാട്ടങ്ങൾക്ക് പ്രസിദ്ധമാണ്. ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള ഞങ്ങളുടെ സുഹൃത്തുക്കൾക്ക് തടികൊണ്ടുള്ള ബനാറസി കളിപ്പാട്ടങ്ങൾ, ബനാറസി സാരികൾ, ബനാറസി മധുരപലഹാരങ്ങൾ, അങ്ങനെ പലതും തിരികെ കൊണ്ടുപോകാം. ഈ കാര്യങ്ങൾ നിങ്ങളുടെ സന്തോഷം പലമടങ്ങ് വർദ്ധിപ്പിക്കും.

ഭാരതമാതാവിന്റെ രൂപം പൂർത്തീകരിച്ച ഇന്ത്യയുടെ സത്തയെ നമ്മുടെ പൂർവികർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. കാശിയിൽ ബാബ വിശ്വനാഥും ആന്ധ്രയിൽ മല്ലികാർജുനനും തെലങ്കാനയിൽ രാജ്-രാജേശ്വരുമാണ് ഉള്ളത്. കാശിയിൽ വിശാലാക്ഷി ശക്തിപീഠവും ആന്ധ്രയിൽ മാ ഭ്രമരംബയും തെലങ്കാനയിൽ രാജ്-രാജേശ്വരിയും ഉണ്ട്. അത്തരം പുണ്യസ്ഥലങ്ങളെല്ലാം ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളും അതിന്റെ സാംസ്കാരിക സ്വത്വം നിലനിർത്തുന്നതുമാണ്. രാജ്യത്തിന്റെ ഈ വൈവിധ്യം നാം മൊത്തത്തിൽ കാണണം. എങ്കില് മാത്രമേ നമുക്ക് നമ്മുടെ പൂർണ്ണത അറിയാൻ കഴിയൂ; അപ്പോൾ മാത്രമേ നമുക്ക് നമ്മുടെ മുഴുവൻ കഴിവുകളും ഉണർത്താൻ കഴിയൂ. ഗംഗാ-പുഷ്‌കരലു പോലുള്ള ആഘോഷങ്ങൾ രാഷ്ട്രസേവനത്തിന്റെ ഈ നിശ്ചയം  മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ പ്രതീക്ഷയോടെ, ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു! കാശിയിൽ നിന്ന് പുത്തൻ ഓർമ്മകൾ തിരിച്ചുപിടിച്ചുകൊണ്ട് നിങ്ങളുടെ ഈ യാത്ര ഫലപുഷ്ടിയുള്ളതും സുഖകരവും മനസ്സിൽ ദൈവികത നിറയ്ക്കുന്നതും ആയിരിക്കട്ടെ. ഇതാണ് ഞാൻ ബാബയുടെ പാദങ്ങളിൽ പ്രാർത്ഥിക്കുന്നത്. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”