Quote'വസുധൈവ കുടുംബകം' എന്ന പാരമ്പര്യം വിപുലീകരിക്കുന്നതിനും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന മന്ത്രം ആത്മീയ പ്രതിജ്ഞയായി പ്രചരിപ്പിച്ചതിനും തേരാപന്തിനെ അഭിനന്ദിച്ചു
Quote"എല്ലാ തരത്തിലുമുള്ള ആസക്തിയുടെയും അഭാവത്തിൽ മാത്രമേ യഥാർത്ഥ ആത്മസാക്ഷാത്കാരം സാധ്യമാകൂ"
Quote" ഗവൺമെന്റിലൂടെ എല്ലാം ചെയ്യുക എന്നത് ഒരിക്കലും ഇന്ത്യയുടെ പ്രവണതയല്ല ; ഇവിടെ ഗവണ്മെന്റിനും സമൂഹത്തിനും ആത്മീയ അധികാരത്തിനും എല്ലായ്‌പ്പോഴും തുല്യമായ പങ്കുണ്ട്.

ആശംസകൾ,

ഇവിടെ ചടങ്ങിൽ  സന്നിഹിതരായിട്ടുള്ള  ആചാര്യ ശ്രീ മഹാശ്രമൻ ജി, ആദരണീയരായ സന്യാസിമാരേ  ഭക്തജനങ്ങളേ .... ആയിരക്കണക്കിന് വർഷങ്ങളായി ഋഷിമാരുടെയും സന്യാസിമാരുടെയും  ആചാര്യന്മാരുടെയും മഹത്തായ പാരമ്പര്യമുള്ള നാടാണ് നമ്മുടെ ഭാരതം. കാലത്തിന്റെ കെടുതികൾ ഉയർത്തിയ നിരവധി വെല്ലുവിളികൾക്കിടയിലും ഈ പാരമ്പര്യം തഴച്ചുവളർന്നു. ഇവിടെ, ‘ചരവേതി-ചരവേതി’ (ചലിച്ചുകൊണ്ടേയിരിക്കുക, ചലിക്കുക) എന്ന മന്ത്രം നമുക്ക് നൽകുന്നത് ആചാര്യനാണ്; 'ചരവേതി-ചരവേതി' എന്ന മന്ത്രത്താൽ ജീവിക്കുന്നവൻ. ശ്വേതാംബര-തേരാപന്ത്, ചരിവേതി-ചരൈവേതി, ശാശ്വതമായ ചലനാത്മകത എന്നിവയുടെ മഹത്തായ പാരമ്പര്യത്തിന് പുതിയ ഉയരങ്ങൾ നൽകി. 'കാലതാമസം ഇല്ലാതാക്കൽ'  ആയിരുന്നു ആചാര്യ ഭിക്ഷുവിന്റെ   ആത്മീയ പ്രമേയം. 

ആധുനിക കാലത്ത്, ആചാര്യ തുളസിയിൽ നിന്നും ആചാര്യ മഹാപ്രജ്ഞാജിയിൽ നിന്നും ആരംഭിച്ച മഹത്തായ പാരമ്പര്യം ഇന്ന് ആചാര്യ മഹാശ്രമൻ ജിയുടെ രൂപത്തിൽ നമ്മുടെ എല്ലാവരുടെയും മുന്നിൽ സജീവമാണ്. ആചാര്യ മഹാശ്രമൻ ജി 7 വർഷം കൊണ്ട് 18000   കിലോമീറ്റർ ഈ പദയാത്ര പൂർത്തിയാക്കി. ഈ പദയാത്ര ലോകത്തിലെ മൂന്ന് രാജ്യങ്ങളിലെ സന്ദർശനമായിരുന്നു. ഇതിലൂടെ ആചാര്യശ്രീ 'വസുധൈവ കുടുംബകം' എന്ന ഭാരതീയ ദർശനമാണ് പ്രചരിപ്പിച്ചത്. ഈ 'പദയാത്ര' രാജ്യത്തെ 20 സംസ്ഥാനങ്ങളെ ഒരു ചിന്തയും ഒരു പ്രചോദനവുമായി ബന്ധിപ്പിച്ചു. എവിടെ അഹിംസയുണ്ടോ അവിടെ ഐക്യമുണ്ട്; എവിടെ ഐക്യമുണ്ടോ അവിടെ സമഗ്രതയുണ്ട്; സമഗ്രത ഉള്ളിടത്ത് ശ്രേഷ്ഠതയുണ്ട്. 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം' എന്ന മന്ത്രം നിങ്ങൾ ആത്മീയ ദൃഡനിശ്ചയത്തിന്റെ രൂപത്തിൽ പ്രചരിപ്പിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ യാത്രയുടെ സമാപനത്തിൽ, ആചാര്യ മഹാശ്രമൻ ജിക്കും എല്ലാ അനുയായികൾക്കും അങ്ങേയറ്റം ആദരവോടെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

സുഹൃത്തുക്കളേ ,

ശ്വേതാംബര തേരാ പന്തിലെ ആചാര്യന്മാരിൽ നിന്ന് എനിക്ക് എപ്പോഴും പ്രത്യേക സ്നേഹം ലഭിച്ചു പോന്നിട്ടുണ്ട് . ഞാൻ ആചാര്യ തുളസി ജിയുടെയും അദ്ദേഹത്തിന്റെ പട്ടധാര ആചാര്യ മഹാപ്രജ്ഞാ ജിയുടെയും ഇപ്പോൾ ആചാര്യ മഹാശ്രമൻ ജിയുടെയും പ്രിയപ്പെട്ട ഒരാളാണ്. ഈ സ്നേഹം കാരണം, തേരാ പന്തുമായി ബന്ധപ്പെട്ട സംഘടനകളുമായി ബന്ധപ്പെടാനുള്ള അവസരം എനിക്ക് ലഭിക്കുന്നു. ഈ വാത്സല്യം കാരണം ഞാൻ ആചാര്യന്മാരോട് പറഞ്ഞിരുന്നു - ഈ തേരാ പന്ത് എന്റെ പന്താണ്.

സഹോദരീ  സഹോദരന്മാരെ 

'ആചാര്യ മഹാശ്രമൻ' ജിയുടെ ഈ 'പദയാത്ര'യുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നോക്കിയപ്പോൾ, അവിശ്വസനീയമായ ഒരു യാദൃശ്ചികത ഞാൻ ശ്രദ്ധിച്ചു. 2014ൽ ഡൽഹിയിലെ ചുവപ്പു കോട്ടയിൽ നിന്നാണ് അദ്ദേഹം  ഈ യാത്ര തുടങ്ങിയത്. ആ വർഷം രാജ്യവും ഒരു പുതിയ യാത്ര ആരംഭിച്ചു, ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ പറഞ്ഞു - "ഇത് ഒരു പുതിയ ഇന്ത്യയുടെ പുതിയ യാത്രയാണ്". ഈ യാത്രയിൽ രാജ്യത്തിന്റെ പ്രമേയങ്ങളും അതേപടി നിലനിന്നു - പൊതുസേവനം, ജനക്ഷേമം , പരിവർത്തനത്തിന്റെ ഈ മഹത്തായ യാത്രയിൽ പങ്കെടുത്തതിന് കോടിക്കണക്കിന് നമ്മുടെ നാട്ടുകാരോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ടാണ് നിങ്ങൾ ഇന്ന് ഡൽഹിയിലെത്തിയത്. എനിക്കുറപ്പുണ്ട്; രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും പുതിയ ഇന്ത്യയുടെ ഈ പുതിയ യാത്രയുടെ വീര്യം നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കണം. എനിക്കൊരു അപേക്ഷയുണ്ട്. പരിവർത്തനം ചെയ്യപ്പെടുന്ന ഇന്ത്യയുടെ ഈ അനുഭവം നിങ്ങൾ എത്രയധികം ജനങ്ങളുമായി പങ്കിടുന്നുവോ അത്രത്തോളം രാജ്യത്തെ ജനങ്ങൾ കൂടുതൽ പ്രചോദിതരാകും!

സുഹൃത്തുക്കളേ 

ആചാര്യശ്രീ തന്റെ 'പദയാത്ര'യിൽ സമൂഹത്തിന് മുന്നിൽ 'സദ്ഭാവന, ധാർമ്മികത', 'ലഹരി വിമുക്തി   ' എന്നിവ ദൃഡനിശ്ചയത്തിന്റെ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ ലക്ഷക്കണക്കിന് ആളുകൾ ലഹരി വിമുക്തി പോലുള്ള ദൃഡനിശ്ചയങ്ങൾ എടുത്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് തന്നെ വലിയൊരു പ്രചാരണമാണ്. ഒരു ആത്മീയ വീക്ഷണകോണിൽ, ആസക്തിയിൽ നിന്ന് മുക്തമാകുമ്പോൾ മാത്രമേ നമുക്ക് നമ്മുടെ യഥാർത്ഥ വ്യക്തികളുമായി ബന്ധപ്പെടാൻ കഴിയൂ. ആസക്തി അത്യാഗ്രഹത്തിന്റെയും സ്വാർത്ഥതയുടെയും ആകാം. നമ്മുടെ ആന്തരികതയെ അറിയുമ്പോൾ മാത്രമേ 'സർവം' അല്ലെങ്കിൽ 'എല്ലാം' എന്നതിന്റെ യഥാർത്ഥ അർത്ഥം നമുക്ക് മനസ്സിലാകൂ. അപ്പോൾ മാത്രമേ, 'സ്വാർത്ഥത'യ്‌ക്ക് മുകളിൽ ഉയർന്ന് മറ്റുള്ളവർക്ക് വേണ്ടിയുള്ള നമ്മുടെ 'കടമകൾ' 'സാക്ഷാത്കാര'മാകൂ.

സുഹൃത്തുക്കളേ .

ഇന്ന് നാം  'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുമ്പോൾ; രാജ്യം സ്വയം ഉയരത്തിൽ ഉയരുകയും സമൂഹത്തിനും രാജ്യത്തിനും വേണ്ടിയുള്ള കടമകൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സബ്‌കാ സാഥ് സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ് എന്ന മന്ത്രവുമായി രാജ്യം ഇന്ന് മുന്നേറുകയാണ്. ഗവൺമെന്റുകൾ മാത്രമേ എല്ലാം ചെയ്യാവൂ എന്നും അല്ലെങ്കിൽ ഭരണാധികാരം എല്ലാറ്റിനും മേൽ ഭരണം നടത്തുമെന്നും ഇന്ത്യ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഇത് ഇന്ത്യയുടെ സ്വഭാവമല്ല. നമ്മുടെ രാജ്യത്ത്, ഭരണ ശക്തിയും ജനാധിപത്യ ശക്തിയും ആത്മീയ ശക്തിയും എല്ലാം തുല്യ പങ്ക് വഹിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കടമയാണ് നമ്മുടെ മതം. ആചാര്യ തുളസി ജിയുടെ വാക്കുകൾ ഓർമ്മ വരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു- "ഞാൻ ആദ്യം ഒരു മനുഷ്യനാണ്; പിന്നെ ഞാൻ ഒരു മതക്കാരനാണ്; പിന്നെ ഞാൻ ധ്യാനത്തിൽ ഏർപ്പെട്ടിരിക്കുന്ന ജൈനമുനിയാണ്. അതിനുശേഷം ഞാൻ തേരാപന്തിലെ ആചാര്യനാണ്". കടമയുടെ പാതയിൽ നടക്കുമ്പോൾ, ഇന്ന് രാജ്യം അതിന്റെ ദൃഡനിശ്ചയങ്ങളിലും  ഈ ചൈതന്യം പുനഃസ്ഥാപിക്കുന്നു.

സുഹൃത്തുക്കളെ ,

ഇന്ന് ഒരു പുതിയ ഇന്ത്യ എന്ന സ്വപ്നവുമായി നമ്മുടെ രാജ്യം ഐക്യത്തിന്റെയും കൂട്ടായ്‌മയുടെയും കരുത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന്, നമ്മുടെ ആത്മീയ ശക്തികളും, നമ്മുടെ ആചാര്യന്മാരും, നമ്മുടെ സന്യാസിമാരും ഒരുമിച്ച് ഇന്ത്യയുടെ ഭാവിക്ക് ദിശാബോധം നൽകുന്നു. രാജ്യത്തിന്റെ ഈ അഭിലാഷങ്ങളും രാജ്യത്തിന്റെ പ്രയത്നങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഒരു സജീവ മാധ്യമമായി നിങ്ങൾ മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 'ആസാദി കാ അമൃത് കാൽ ' കാലഘട്ടത്തിന്റെ  തീരുമാനങ്ങളുമായി  രാജ്യം മുന്നോട്ട് പോകുമ്പോൾ, ഇവയുടെയെല്ലാം പൂർത്തീകരണത്തിൽ നിങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട് - അത് 'പാരിസ്ഥിതിക ആശങ്കകൾ' അല്ലെങ്കിൽ പോഷകാഹാരം, അല്ലെങ്കിൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ശ്രമങ്ങൾ.  രാജ്യത്തിന്റെ ഈ ശ്രമങ്ങൾ നിങ്ങൾ കൂടുതൽ ഫലപ്രദവും കൂടുതൽ വിജയകരവുമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതേ ചൈതന്യത്തോടെ, എല്ലാ വിശുദ്ധരുടെയും പാദങ്ങളിൽ ഞാൻ ഹൃദയപൂർവ്വം   വണങ്ങുന്നു! എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
From chips to training models: Tracking progress of India's AI Mission

Media Coverage

From chips to training models: Tracking progress of India's AI Mission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi commemorates Navratri with a message of peace, happiness, and renewed energy
March 31, 2025

The Prime Minister Shri Narendra Modi greeted the nation, emphasizing the divine blessings of Goddess Durga. He highlighted how the grace of the Goddess brings peace, happiness, and renewed energy to devotees. He also shared a prayer by Smt Rajlakshmee Sanjay.

He wrote in a post on X:

“नवरात्रि पर देवी मां का आशीर्वाद भक्तों में सुख-शांति और नई ऊर्जा का संचार करता है। सुनिए, शक्ति की आराधना को समर्पित राजलक्ष्मी संजय जी की यह स्तुति...”