Quote''ഉയര്‍ച്ചതാഴ്ചകളില്‍ മണിപ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്‍ത്ഥശക്തി വെളിവാക്കുന്നു''
Quote''അടച്ചിടലുകളും ഉപരോധങ്ങളുമില്ലാതെ മണിപ്പൂര്‍ സമാധാനവും സ്വാതന്ത്ര്യവും അര്‍ഹിക്കുന്നു''
Quote''മണിപ്പൂരിനെ രാജ്യത്തെ കായികശക്തികേന്ദ്രമാക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം''
Quote''വടക്കുകിഴക്കിനെ 'കിഴക്കിനായി പ്രവര്‍ത്തിക്കുക' നയത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതില്‍ മണിപ്പൂരിന് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്''
Quote''സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസം നിന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. അടുത്ത 25 വര്‍ഷങ്ങള്‍ മണിപ്പൂരിന്റെ അമൃത കാലമാണ്''

മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്‍ച്ചതാഴ്ചകളില്‍ മണിപ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്‍ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന്‍ നടത്തി വരുന്ന നിരന്തര ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര്‍ അടച്ചിടലുകളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്‍ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കായിക മേഖലയുടെ ശക്തികേന്ദ്രമാക്കി മണിപ്പൂരിനെ മാറ്റാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിന്റെ മക്കള്‍ രാജ്യത്തിനായി കായികരംഗത്ത് നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. അവരുടെ അഭിനിവേശത്തിന്റെയും സാധ്യതകളുടെയും വെളിച്ചത്തിലാണ് രാജ്യത്തെ ആദ്യ കായിക സര്‍വകലാശാല മണിപ്പൂരില്‍ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് രംഗങ്ങളില്‍ മണിപ്പൂരിലെ യുവാക്കള്‍ പ്രകടിപ്പിക്കുന്ന മികവിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മണിപ്പൂരിലെ തദ്ദേശീയ കരകൗശല ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ സന്നദ്ധതയും ശ്രീ മോദി വ്യക്തമാക്കി.

|

വടക്കുകിഴക്കിനെ 'കിഴക്കിനായി പ്രവര്‍ത്തിക്കുക' നയത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതില്‍ മണിപ്പൂരിന് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. 'ഇരട്ട എന്‍ജിന്‍' ഗവണ്‍മെന്റിന് കീഴില്‍ മണിപ്പൂരിന് ഏറെക്കാലം കാത്തിരുന്ന റെയില്‍വേ പോലുള്ള സൗകര്യങ്ങള്‍ ലഭ്യമായി. ജിരിബാം-തുപുല്‍-ഇംഫാല്‍ റെയില്‍വേ ലൈന്‍ പോലുള്ള പദ്ധതികള്‍ ഉള്‍പ്പെടെ സമ്പര്‍ക്ക സംവിധാനം മെച്ചപ്പെടുത്തുന്ന ആയിരക്കണക്കിന് കോടി രൂപ ചെലവിലുള്ള നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. അതുപോലെ തന്നെ ഇംഫാല്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതോടെ ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളുരു പോലുള്ള നഗരങ്ങളുമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സമ്പര്‍ക്കം എളുപ്പമാകുന്നു. നിര്‍ദ്ദിഷ്ട ഇന്ത്യ-മ്യാന്‍മാര്‍-തായ്ലന്‍ഡ് ഹൈവേയുടേയും 9,000 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കുന്ന പ്രകൃതി വാതക പൈപ്പ്ലൈനിന്റെയും ഗുണഫലം മണിപ്പൂരിന് ലഭിക്കും.

 

|

സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസം നിന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. അടുത്ത 25 വര്‍ഷങ്ങള്‍ മണിപ്പൂരിന്റെ അമൃത കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഇരട്ട എന്‍ജിന്‍ വളര്‍ച്ചയ്ക്ക് ആശംസകള്‍ നേര്‍ന്നാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Artificial intelligence & India: The Modi model of technology diffusion

Media Coverage

Artificial intelligence & India: The Modi model of technology diffusion
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 22
March 22, 2025

Citizens Appreciate PM Modi’s Progressive Reforms Forging the Path Towards Viksit Bharat