Quote12 വര്‍ഷം മുമ്പ് ഞാന്‍ വിതച്ച വിത്ത് ഇന്ന് ഒരു വലിയ ആല്‍മരമായി മാറിയിരിക്കുന്നു'
Quote'ഇന്ത്യ ഇതു നിര്‍ത്താനും തളരാനും പോകുന്നില്ല'
Quote'ഇന്ത്യയിലെ യുവജനങ്ങള്‍ തന്നെ പുതിയ ഇന്ത്യയുടെ എല്ലാ പ്രചാരണ പരിപാടികളുടെയും ചുമതല ഏറ്റെടുത്തിരിക്കുന്നു'
Quote'വിജയത്തിന് ഒരു മന്ത്രം മാത്രമേയുള്ളൂ - 'ദീര്‍ഘകാല ആസൂത്രണം, തുടര്‍ച്ചയായ പ്രതിബദ്ധത'
Quote'ഞങ്ങള്‍ രാജ്യത്തെ പ്രതിഭകളെ തിരിച്ചറിയാനും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും തുടങ്ങി'

 

പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്റ്റേഡിയത്തില്‍ യുവാക്കളുടെ ഊര്‍ജത്തിന്റെയും ആവേശത്തിന്റെയും സമുദ്രം ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി ഇത് കേവലം കായിക മഹാകുംഭമല്ലെന്നും ഗുജറാത്തിന്റെ യുവശക്തിയുടെ മഹാകുംഭം കൂടിയാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി ബൃഹദ് ചടങ്ങുകള്‍ നടന്നു.

|

 മഹാമാരി കാരണം രണ്ട് വര്‍ഷമായി മഹാകുംഭം നടന്നിട്ടില്ലെന്നും എന്നാല്‍ ഈ മഹത്തായ പരിപാടി കായിക താരങ്ങളില്‍ പുതിയ ആത്മവിശ്വാസവും ഊര്‍ജവും നിറച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. '12 വര്‍ഷം മുമ്പ് ഞാന്‍ വിതച്ച വിത്ത് ഇന്ന് ഒരു വലിയ ആല്‍മരമായി മാറിയിരിക്കുന്നു', ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കായിക മേള ആരംഭിച്ച പ്രധാനമന്ത്രി പറഞ്ഞു.  2010-ല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനാത്മകമായ നേതൃത്വത്തില്‍ ഗുജറാത്തില്‍ 16 കായിക ഇനങ്ങളും 13 ലക്ഷം പങ്കാളികളുമായി ആരംഭിച്ച ഖേല്‍ മഹാകുംഭ് ഇന്ന് 36 പൊതു കായിക ഇനങ്ങളും 26 പാരാ കായിക ഇനങ്ങളും ഉള്‍ക്കൊള്ളുന്നു. 45 ലക്ഷത്തിലധികം കായികതാരങ്ങളാണ് പതിനൊന്നാമത് ഖേല്‍ മഹാകുംഭിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

|

 നേരത്തെ ഇന്ത്യന്‍ കായിക രംഗത്തു കുറച്ച് കായിക ഇനങ്ങളായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നതെന്നും തദ്ദേശീയ കായിക വിനോദങ്ങള്‍ അവഗണിക്കപ്പെട്ടിരുന്നുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടിു. '' സ്പോര്‍ട്സിലും സ്വജനപക്ഷപാതം ബാധിച്ചു, കളിക്കാരെ തിരഞ്ഞെടുക്കുന്നതിലെ സുതാര്യത ഇല്ലായ്മയും ഒരു വലിയ ഘടകമായിരുന്നു. കളിക്കാരുടെ എല്ലാ കഴിവുകളും പ്രശ്നങ്ങള്‍ക്കെതിരെ പോരാടാന്‍ ചെലവഴിച്ചു. ആ ചുഴിയില്‍ നിന്ന് കരകയറി, ഇന്ത്യയിലെ യുവാക്കള്‍ ഇന്ന് ആകാശം തൊടുകയാണ്. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും തിളക്കം രാജ്യത്തിന്റെ ആത്മവിശ്വാസം മിനുക്കിയെടുക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഇന്ന് ടോക്കിയോ ഒളിമ്പിക്സ്, പാരാലിമ്പിക്സ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യ റെക്കോര്‍ഡ് മെഡലുകള്‍ നേടുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ യുവാക്കളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. '' ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി 7 മെഡലുകള്‍ നേടി. ടോക്കിയോ പാരാലിമ്പിക്‌സിലും ഇന്ത്യയുടെ പുത്രന്മാരും പുത്രികളും ഇതേ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ ആഗോള മത്സരത്തില്‍ ഇന്ത്യ 19 മെഡലുകള്‍ നേടി. പക്ഷേ, ഇത് ഒരു തുടക്കം മാത്രമാണ്. ഇന്ത്യ  അത് നിര്‍ത്താനോ തളരാനോ പോകുന്നില്ല'', ശ്രീ മോദി ഊന്നിപ്പറഞ്ഞു.

|

ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ ത്രിവര്‍ണ പതാകയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അതുപോലെ, സ്‌പോര്‍ട്‌സ് പോഡിയത്തിലും, അതേ അഭിമാനവും രാജ്യസ്‌നേഹവും ദൃശ്യമാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുതല്‍ സ്റ്റാന്‍ഡപ്പ് ഇന്ത്യ വരെ വിവിധ മേഖലകളിലെ യുവാക്കളുടെ നേതൃത്വത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയില്‍ നിര്‍മിക്കൂ മുതല്‍ സ്വാശ്രയ  ഇന്ത്യയും 'വോക്കല്‍ ഫോര്‍ ലോക്കല്‍' പ്രചാരണവും വരെ ഇന്ത്യയിലെ യുവാക്കള്‍ തന്നെ നവ ഇന്ത്യയുടെ എല്ലാ പ്രചാരണങ്ങളുടെയും ചുമതല ഏറ്റെടുത്തു. നമ്മുടെ യുവാക്കള്‍ ഇന്ത്യയുടെ സാധ്യതകള്‍ സ്ഥാപിച്ചു.

ജീവിതത്തില്‍ കുറുക്കുവഴികള്‍ സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രി യുവാക്കളെ ഉപദേശിച്ചു.  കുറുക്കുവഴിയുടെ പാത എപ്പോഴും ഹ്രസ്വകാലത്തേക്കു മാത്രമാണ്. 'വിജയത്തിന് ഒരേയൊരു മന്ത്രമേയുള്ളൂ - 'ദീര്‍ഘകാല ആസൂത്രണവും നിരന്തര പ്രതിബദ്ധതയും'. ഒരു വിജയവും എല്ലാക്കാലത്തേക്കുമായിരിക്കില്ല, ഒരു പരാജയവും നമ്മുടെ അവസാന സ്റ്റോപ്പ്  ആകില്ല'.

 സ്പോര്‍ട്സിലെ വിജയത്തിന് 360 ഡിഗ്രി സമീപനം ആവശ്യമായതിനാല്‍, രാജ്യത്ത് സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ സമീപനത്തോടെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഖേലോ ഇന്ത്യ പരിപാടി അത്തരം ചിന്തയുടെ ഒരു ഉത്തമ ഉദാഹരണമാണ്.  'ഞങ്ങള്‍ രാജ്യത്തെ പ്രതിഭകളെ തിരിച്ചറിയാനും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും തുടങ്ങി. പ്രതിഭകള്‍ ഉണ്ടായിട്ടും നമ്മുടെ യുവാക്കള്‍ പരിശീലനത്തിന്റെ അഭാവം മൂലം പിന്നോക്കം പോകുകയായിരുന്നു. ഇന്ന് കളിക്കാര്‍ക്ക് മികച്ചതും മികച്ചതുമായ പരിശീലന സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി.  കഴിഞ്ഞ 7-8 വര്‍ഷത്തിനുള്ളില്‍ കായികരംഗത്തെ ബജറ്റ് 70 ശതമാനം വര്‍ധിപ്പിച്ചു.  കളിക്കാര്‍ക്കുള്ള പ്രോത്സാഹനവും പ്രോത്സാഹനവും കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.  സ്‌പോര്‍ട്‌സ് ഒരു ജീവിതവൃത്തിയായി സ്ഥാപിക്കുന്നതില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.  കോച്ചിംഗ്, മാനേജ്മെന്റ്, പരിശീലകര്‍, ഡയറ്റീഷ്യന്‍, സ്പോര്‍ട്സ് എഴുത്ത് തുടങ്ങി നിരവധി മേഖലകളില്‍ താല്‍പ്പര്യമുള്ള ചെറുപ്പക്കാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും. മണിപ്പൂരിലും മീററ്റിലും കായിക സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെടുകയും നിരവധി സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. ഇത്രയും വലിയ കടല്‍ത്തീരമുള്ളതിനാല്‍ കടല്‍ത്തീരവും വാട്ടര്‍ സ്‌പോര്‍ട്‌സും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികള്‍ക്കിടയില്‍ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

ഖേല്‍ മഹാകുംഭ് ഗുജറാത്തിലെ കായിക പരിസ്ഥിതിയില്‍ വിപ്ലവം സൃഷ്ടിച്ചു. പ്രായപരിധിയില്ലാതെ, വിവിധ ഇനങ്ങളില്‍ മത്സരിക്കുന്ന സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ പങ്കാളിത്തത്തിന് ഒരു മാസം ഇത് സാക്ഷ്യം വഹിക്കുന്നു. പരമ്പരാഗത കായിക വിനോദങ്ങളായ കബഡി, ഖോ-ഖോ, വടംവലി, യോഗാസന, മല്ലകംഭ്, ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിംഗ്, ടെന്നീസ്, ഫെന്‍സിങ് തുടങ്ങിയ ആധുനിക കായിക ഇനങ്ങളുടെ സവിശേഷ സംഗമമാണിത്.  താഴേത്തട്ടില്‍ കായികരംഗത്തെ മാറ്റുരയ്ക്കപ്പെടാത്ത പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു.  ഗുജറാത്തിലെ പാരാ സ്പോര്‍ട്സിനും ഇത് ഊന്നല്‍ നല്‍കി, പ്രധാനമന്ത്രി പറഞ്ഞു.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • Dheeraj Thakur February 05, 2025

    जय श्री राम।
  • Dheeraj Thakur February 05, 2025

    जय श्री राम
  • krishangopal sharma Bjp December 20, 2024

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp December 20, 2024

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp December 20, 2024

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • Babu Chandrappa October 01, 2024

    jai modiji jai bjp
  • Reena chaurasia August 31, 2024

    bjo
  • kumarsanu Hajong August 11, 2024

    We the people
  • Chirag Limbachiya July 25, 2024

    bjp
  • Pradhuman Singh Tomar July 09, 2024

    BJP 639
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Global aerospace firms turn to India amid Western supply chain crisis

Media Coverage

Global aerospace firms turn to India amid Western supply chain crisis
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Former UK PM, Mr. Rishi Sunak and his family meets Prime Minister, Shri Narendra Modi
February 18, 2025

Former UK PM, Mr. Rishi Sunak and his family meets Prime Minister, Shri Narendra Modi today in New Delhi.

Both dignitaries had a wonderful conversation on many subjects.

Shri Modi said that Mr. Sunak is a great friend of India and is passionate about even stronger India-UK ties.

The Prime Minister posted on X;

“It was a delight to meet former UK PM, Mr. Rishi Sunak and his family! We had a wonderful conversation on many subjects.

Mr. Sunak is a great friend of India and is passionate about even stronger India-UK ties.

@RishiSunak @SmtSudhaMurty”