Quoteപുതുതായി നിയമിതരായവർക്ക് 51,000ത്തോളം നിയമനപത്രങ്ങൾ വിതരണം ചെയ്തു
Quote“നിയമിതരാകുന്നവരുടെ സേവനസന്നദ്ധത രാജ്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കും”
Quote“നാരീശക്തി വന്ദൻ അധിനിയം പുതിയ പാർലമെന്റിൽ രാജ്യത്തിനു പുതിയ തുടക്കമേകി”
Quote“സാങ്കേതികവിദ്യ അഴിമതിക്കു പരിസമാപ്തി കുറിക്കുകയും വിശ്വാസ്യത വർധിപ്പിക്കുകയും സങ്കീർണത കുറയ്ക്കുകയും സുഖസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു”
Quote“ഗവൺമെന്റിന്റെ നയങ്ങൾ പുതിയ ചിന്താഗതി, നിരന്തരമായ നിരീക്ഷണം, ദൗത്യമെന്ന തരത്തിലുള്ള നിർഹവണം, ബഹുജന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്; അതു മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വഴിയൊരുക്കി”

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തൊഴിൽ മേളയെ ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായ 51,000ത്തോളം പേർക്കു നിയമനപത്രങ്ങൾ വിതരണം ചെയ്തു. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടും വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് തൊഴിൽ മേള നടക്കുന്നത്.

 

|

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഇന്ന് നിയമനപത്രങ്ങൾ ലഭിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഠിനാധ്വാനവും അർപ്പണബോധവുമാണ് അവരെ ഇവിടെ എത്തിച്ചത്. ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളിൽനിന്നാണ് അവർ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഗണേശോത്സവം ആഘോഷിക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഈ സുവർണാവസരത്തിൽ നിയമിതരായവർക്ക് ഇതു പുതിയ ജീവിതത്തിന്റെ ‘ശ്രീ ഗണേശ’മാണെന്ന് പറഞ്ഞു. “ഗണപതി നേട്ടങ്ങളുടെ ദൈവമാണ്”- പുതുതായി നിയമിതരാകുന്നവരുടെ സേവനസന്നദ്ധത രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രപരമായ നേട്ടങ്ങൾക്കു രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം പേരെ ശാക്തീകരിച്ച നാരീശക്തി വന്ദൻ അധിനിയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “30 വർഷമായി മുടങ്ങിക്കിടന്ന വനിതാ സംവരണവിഷയം ഇരുസഭകളും റെക്കോർഡ് വോട്ടോടെയാണ് പാസാക്കിയത്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഒരു തരത്തിൽ പറഞ്ഞാൽ, പുതിയ പാർലമെന്റിൽ ഇത് രാജ്യത്തിനു പുതിയ തുടക്കമേകി” - പ്രധാനമന്ത്രി പറഞ്ഞു.

പുതുതായി നിയമിതരായവരിൽ സ്ത്രീകളുടെ ഗണ്യമായ സാന്നിധ്യത്തെക്കുറ‌‌ിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ പുത്രിമാർ എല്ലാ മേഖലയിലും അവരുടെ പേരു പതിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. “നാരീശക്തിയുടെ നേട്ടത്തിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. അവരുടെ വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുക എന്നതാണു ഗവണ്മെന്റിന്റെ നയം”- അദ്ദേഹം പറഞ്ഞു. ഏതു മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം എല്ലായ്പോഴും നല്ല മാറ്റങ്ങൾക്കു വഴിവച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

|

പുതിയ ഇന്ത്യയുടെ വളർന്നുവരുന്ന വികസനസ്വപ്നങ്ങൾ പരാമർശിച്ചുകൊണ്ട്, ഈ നവ ഇന്ത്യയുടെ സ്വപ്നങ്ങൾ ശ്രേഷ്ഠമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “2047-ഓടെ വികസിത ഭാരതമായി മാറാനുള്ള ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഇന്ത്യ”- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അതിനായി വരും കാലങ്ങളിൽ ഗവണ്മെന്റ് ജീവനക്കാർക്ക് ഏറെ സംഭാവനകളേകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങൾ ആദ്യം’ എന്ന സമീപനം പിന്തുടരണമെന്നതിനും അദ്ദേഹം ഊന്നൽ നൽകി. ഇന്നു നിയമിതരായവർ സാങ്കേതികവിദ്യയ്‌ക്കൊപ്പമാണു വളർന്നതെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, അത് അവരുടെ പ്രവർത്തനമേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനും ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകണമെന്നും പറഞ്ഞു.

ഭരണനിർവഹണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, ഓൺലൈൻ റെയിൽവേ റിസർവേഷനുകൾ, ആധാർ കാർഡ്, ഡിജിലോക്കർ, ഇകെവൈസി, ഗ്യാസ് ബുക്കിങ്, ബിൽ പേയ്‌മെന്റുകൾ, നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം, ഡിജിയാത്ര എന്നിവ വഴി രേഖപ്പെടുത്തലുകളുടെ സങ്കീർണത കുറയ്ക്കുന്നതിനെക്കുറി‌ച്ചു പരാമർശിച്ചു. “സാങ്കേതികവിദ്യ അഴിമതിക്ക് പരിസമാപ്തി കുറിക്കുകയും വിശ്വാസ്യത വർധിപ്പിക്കുകയും സങ്കീർണത കുറയ്ക്കുകയും സുഖസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു”. ഈ ദിശയിൽ കൂടുതൽ പ്രവർത്തിക്കാൻ പുതുതായി നിയമിതരായവരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

|

കഴിഞ്ഞ 9 വർഷമായി, ഗവൺമെന്റിന്റെ നയങ്ങൾ പുതിയ ചിന്താഗതി, നിരന്തരമായ നിരീക്ഷണം, ദൗത്യമെന്ന തരത്തിലുള്ള നിർഹവണം, ബഹുജന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വ ഭാരതം, ജൽ ജീവൻ ദൗത്യം തുടങ്ങിയ യജ്ഞങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൂർണത കൈവരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഗവണ്മെന്റിന്റെ ദൗത്യമെന്ന നിലയിലുള്ള നടപ്പാക്കൽ സമീപനം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള പദ്ധതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹം ഉപയോഗിക്കുന്ന പ്രഗതി പ്ലാറ്റ്‌ഫോമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗവണ്മെന്റ് പദ്ധതികൾ താഴേത്തട്ടിൽ നടപ്പാക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം ഗവണ്മെന്റ് ജീവനക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കൾ ഗവണ്മെന്റ് സേവനങ്ങളിൽ ചേരുമ്പോൾ നയ നിർവഹണത്തിന്റെ വേഗവും തോതും വർധിക്കും. അതുവഴി ഗവണ്മെന്റ് മേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പുതിയ തൊഴിൽ ചട്ടക്കൂടുകൾ സ്ഥാപിക്കാനുമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിഡിപി വളർച്ചയെക്കുറിച്ചും ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, ആധുനിക അടിസ്ഥാനസൗകര്യങ്ങളിലുള്ള അഭൂതപൂർവമായ നിക്ഷേപത്തെക്കുറിച്ചും പരാമർശിച്ചു. പുനരുപയോഗ ഊർജം, ജൈവകൃഷി, പ്രതിരോധം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മൊബൈൽ ഫോണുകൾ മുതൽ വിമാനവാഹിനിക്കപ്പലുകൾ വരെ, കൊറോണ വാക്സിൻ മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള മേഖലകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്ത ഇന്ത്യ യജ്ഞം ഫലങ്ങൾ കാണിക്കുന്നു. ഇന്ന് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

|

രാജ്യത്തിന്റെയും പുതുതായി നിയമിതരായവരുടെയും ജീവിതത്തിൽ വരുന്ന 25 വർഷത്തെ അമൃതകാലത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ആവർത്തിച്ചു. കൂട്ടായ പ്രവർത്തനങ്ങൾക്കു കൂടുതൽ മുൻഗണന നൽകണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ജി20 നമ്മുടെ പാരമ്പര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആതിഥ്യമര്യാദയുടെയും പരിപാടിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം വിവിധ പൊതു-സ്വകാര്യ വകുപ്പുകളുടെ വിജയം കൂടിയാണ്. ജി20യുടെ വിജയത്തിനായി ഏവരും ഒരു സംഘമായി പ്രവർത്തിച്ചു. “ഇന്ന് നിങ്ങളും ഗവണ്മെന്റ് ജീവനക്കാരുടെ ടീം ഇന്ത്യയുടെ ഭാഗമാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- പ്രധാനമന്ത്രി മോദി പറഞ്ഞു.

നിയമിതരായവർക്ക് ഗവണ്മെന്റുമായി നേരിട്ട് പ്രവർത്തിക്കാൻ അവസരമുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അവരുടെ പഠന യാത്ര തുടരാനും താൽപ്പര്യമുള്ള മേഖലകളിലെ അറിവു വർധിപ്പിക്കുന്നതിന് iGOT കർമയോഗി പോർട്ടൽ ഉപയോഗിക്കാനും അഭ്യർഥിച്ചു. പ്രസംഗം ഉപസംഹരിക്കവേ, പുതുതായി നിയമിതരായവരെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാഷ്ട്രമെഗന്ന ദൃഢനിശ്ചയം ഏറ്റെടുക്കാൻ അവരോട് ആഹ്വാനം ചെയ്തു.

പശ്ചാത്തലം

രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടന്നു. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റ് വകുപ്പുകളിലും നിയമനം നടക്കുന്നുണ്ട്. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും.

 

|

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേള. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതായി നിയമിതരായവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മയോഗി പ്രാരംഭ് വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കുന്നു. ‘എവിടെ നിന്നും ഏത് ഉപകരണത്തിലും’ പഠനം നടത്തുന്നതിനായി 680-ലധികം ഇ-പഠന സംവിധാനങ്ങളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • Jitendra Kumar May 28, 2025

    🙏🙏🙏🙏
  • krishangopal sharma Bjp December 23, 2024

    नमो नमो 🙏 जय भाजपा 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • krishangopal sharma Bjp December 23, 2024

    नमो नमो 🙏 जय भाजपा 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • krishangopal sharma Bjp December 23, 2024

    नमो नमो 🙏 जय भाजपा 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • Nisha Kushwaha Media social Media pharbhi October 02, 2023

    sabka saith sabka vikas
  • Nisha Kushwaha Media social Media pharbhi October 02, 2023

    east aur west modi ji is the best
  • VEERAIAH BOPPARAJU September 30, 2023

    mod sir jindabad🙏🇮🇳👏🏽💐
  • CHANDRA KUMAR September 29, 2023

    लोकसभा चुनाव 2024 1. जातीय जनगणना की मांग सभी विपक्षी पार्टी कर रहा है । 2. इंडिया में सभी पार्टी जुड़ गया है। अब बीजेपी को इतिहास को समझना चाहिए, तभी लोकसभा चुनाव 2024 में विजय मिलेगा: 1. बीजेपी को दक्षिण भारत में - द्रविड़स्तान Dravid land, पूर्वी भारत में - नागास्तान Naga land, पश्चिम भारत में - दलितस्तान Dalit land (महाराष्ट्र में) और खालिस्तान (भारतीय पंजाब में) उत्तर भारत में - स्वतंत्र कश्मीर, इतनी सारी मांगें रखने वाले लोग, भारत में है। कांग्रेस पार्टी भारत का एक एक हिस्सा सभी को दे देगा, यह गठबंधन हो गया है। तभी सब भारत विरोधी कांग्रेस पार्टी के समर्थन में आया है। जब भारत में 1857 की क्रांति सफल हो गया, तब विक्टोरिया ने भारत के सभी राजाओं को संदेश भिजवाया, ब्रिटिश इंडिया मुझे दे दो। क्रांतिकारियों में किसे राजा बनाओगे ? इसीलिए ब्रिटिश इंडिया फिर से, हम तुम्हारे सेना के मदद से हासिल करेंगे, बदले में हम कभी भी तुम्हारे राज्य पर हमला नहीं करेंगे। इसके बाद सभी क्रांतिकारियों को देश के राजाओं ने मरवा दिया और इसके लिए अपनी सेना अंग्रेजो को देकर मदद किया। फिर विक्टोरिया की घोषणा को याद कीजिए, सभी राजाओं को आश्वासन दिया कि तुम्हारे राज्य पर ब्रिटेन को कब्जा करने की कोई मंशा नहीं है। 2. अब आइए आज के समय पर, बीजेपी दस वर्ष से सत्ता में है। जैसे क्रांतिकारी ब्रिटिश इंडिया को जीतने के बाद कोई योजना नहीं बनाया, कैसे सत्ता को बनाए रखना है, ब्रिटेन अभी मेरे बारे में क्या सोच रहा है, क्या ब्रिटेन किसी से मदद मांगा है, कौन कौन हम पर हमला कर सकता है, ऐसी परिस्थिति में हमारा नेतृत्व कौन करेगा ? उसी तरह से, आज बीजेपी का हर नेता मस्त जिंदगी जी रहा है। बीजेपी नेता क्या कभी सोचा : स्टालिन का धमकी यदि सच हो गया, इन द्रविड़ समझने वाले लोगों ने हमें आर्य समझ कर मारना शुरू कर दिया, तब क्या होगा, कांग्रेस पार्टी केवल केंद्र सरकार में मौन सहमति देगी, फिर, जैसे श्रीलंका में लिट्टे का नरसंहार , पाकिस्तान और महिंद्रा राजपक्षे की सेना ने मिलकर किया, उस समय कांग्रेस पार्टी केवल मैं सहमति दिया। कश्मीर में ब्राह्मणों को मिटाने के लिए केवल कांग्रेस पार्टी का मौन सहमति था कश्मीरी मुसलमानों को, 1984 के दंगे में कांग्रेस पार्टी का मौन सहमति था, गांधी की हत्या के कुछ घंटे बाद , महाराष्ट्र में चितपावन ब्राह्मणों की हत्या पर कांग्रेस का मौन सहमति था, नेपाल में, राजशाही परिवार के सभी सदस्य का एक रात में कत्ल करवा दिया, और एकमात्र बचे राजा को माओवादियों के हाथों अपमानित करके बाहर भगा दिया, तब भी कांग्रेस पार्टी का मौन सहमति था, जब देश में भारत विभाजन हो रहा था, तब सही तरीके से सभी हिन्दुओं को बताया जाता, भारत आ जाओ, मैं गाड़ी भिजवा रहा हूं, उसके बाद भारत के विभाजन पत्र पर हस्ताक्षर किया जाना चाहिए था। तिब्बत के सभी बौद्धों को कांग्रेस पार्टी की मौन सहमति ने मरवा दिया। उसके बाद ईनाम में चीन को संयुक्त राष्ट्र संघ का सुरक्षा परिषद का स्थाई सदस्य भी बना दिया। सिर्फ एक प्रश्न , कांग्रेस पार्टी इन सभी परिस्थितियों में मौन क्यों था? क्योंकि कांग्रेस पार्टी को केवल दिल्ली चाहिए। कांग्रेस पार्टी के लिए, "इंडिया इज दिल्ली एंड दिल्ली इज इंडिया"। पूरा देश खंड खंड होकर बिखर जाए, कांग्रेस को दिल्ली चाहिए। पूरे देश पर दुश्मन कब्जा कर ले, कांग्रेस पार्टी को सिर्फ दिल्ली चाहिए। भारत के सहयोग करने वाले मुसीबत में पड़ जाए, कांग्रेस पार्टी दिल्ली में खुश है। कांग्रेस पार्टी को बस दिल्ली मिल जाए, फिर भले ही भारत से नागालैंड, द्रविडिस्तान , खालिस्तान , कुछ भी बन जाए, कांग्रेस पार्टी को फर्क नहीं पड़ेगा। कांग्रेस पार्टी ने जितनी आसानी से पाकिस्तान और बांग्लादेश बनने दिया, पैसा भी दिया विभाजन के बाद। ऐसे नीच कांग्रेस पार्टी, यदि दिल्ली में राहुल गांधी को प्रधानमंत्री बना लिया। तब देश भर में बीजेपी कार्यकर्ता को , हर राज्य में घसीट घसीट कर मारा जायेगा। स्टालिन की धमकी याद कीजिए, एक भी सनातनी हिन्दू जिंदा नहीं रहेगा। स्वामी प्रसाद मौर्य का बयान याद कीजिए, जिन हाथों से जयकार हो रहा है, हो सकता है वह हाथ ही ना रहे। सभी मंदिर मुसलमानों को दे दिया जाएगा। कांग्रेस पार्टी ने सभी को आश्वासन दे दिया है, बस एक बार जीत हासिल करो, फिर ऐसा नरसंहार होगा, जैसा पहले कभी नहीं हुआ। याद कीजिए, कैसे भारत में बम ब्लास्ट होता था, कैसे कश्मीर, केरल, पश्चिम बंगाल, उत्तर प्रदेश, बिहार का भागलपुर में दंगा हुआ। ऐसा ही मौन सहमति वाला नरसंहार, कांग्रेस पार्टी का लक्ष्य है, धारा 370 हटेगा, बांग्लादेश का मुस्लिम भारत का नागरिकता लेगा। हिंदू को सच में नेपाल भागना पड़ेगा, नहीं तो बौद्ध, मुस्लिम, मौत को चुनना पड़ेगा। जातीय जनगणना की मांग ने बीजेपी के दलित मतदाताओं को दुविधा में डाल दिया है, जब तक कांग्रेस का षड्यंत्र पता चलेगा, तब तक राहुल गांधी प्रधानमंत्री बन चुका होगा। याद कीजिए, कांग्रेस पार्टी ने पश्चिम बंगाल से अपना उम्मीदवार हटा लिया, और बीजेपी , ममता बनर्जी से हार गया। ठीक ऐसे ही, देशभर में, लोकसभा चुनाव में, बीजेपी उम्मीदवार के खिलाफ, इंडिया का सिर्फ एक उम्मीदवार खड़ा होगा, जो उस क्षेत्र का क्षेत्रीय मुद्दा को इतना ऊपर उठा देगा, की वह जीत जायेगा। जैसे स्टालिन को उसके संसदीय क्षेत्र में कौन हरा पायेगा? इंडिया गठबंधन का नेता दक्षिण भारत में सनातन को मिटाने की बात करेगा, उत्तर भारत में राम मंदिर के पक्ष में बात करेगा। बीजेपी चिल्लाते रह जायेगा, अरे वहां क्या बोला, यहां क्या बोला, दक्षिण भारत में द्रविड़ देश और उत्तर भारत में दलित आरक्षण। एक साथ, इतनी विविधता पूर्ण चुनौती से बीजेपी कैसे लड़ेगा ? पृथ्वीराज चौहान जब तक कुछ योजना बनाता, वह दुश्मन के एक साथ पैदा किए गए कई चुनौती का जाल में फंस चुका था। ध्यान रहे, मैं बार बार एक ही बात पर जोर दे रहा हूं, मुहम्मद गौरी को सोलह बार माफी मिला। लेकिन उसने एक बार भी पृथ्वीराज चौहान को माफ नहीं किया, उसकी आंखें निकलवाई, उसकी पत्नी इज्जत लूटा गया, भारत की औरतों को अफगानिस्तान में बेचा गया। बीजेपी को भी माफी नहीं मिलेगा, किसी सनातनी या हिंदू को माफी नहीं मिलेगा। बीजेपी को अभी क्या करना चाहिए? बीजेपी को दुश्मन के प्रति कठोर बनना चाहिए। 1. बीजेपी को एक अध्यादेश निकलवाना चाहिए, भारतवर्ष का सभी पार्टी जो किसी भी चुनाव में भाग लेना चाहता है, उन्हें अपनी स्थापना से लेकर आज तक का लेन देन का ब्योरा देना पड़ेगा। जो ब्योरा नहीं देगा, वह चुनाव से बाहर रहेगा। कांग्रेस पार्टी को छोड़कर सभी पार्टी अपना लेन देन का ब्योरा दे देगा। लेकिन कांग्रेस पार्टी कभी भी अपना लेन देन का ब्योरा नहीं दे पायेगा। अगर कांग्रेस पार्टी अपना लेन देन का ब्योरा देता भी है, तो उससे स्पष्टीकरण पूछा जाए: 1. स्थापना के समय कांग्रेस को देश भर से कितना चंदा मिला था, अलग अलग राज्य का अलग अलग ब्योरा दीजिए। 2. सरदार पटेल की बेटी ने पैंतीस लाख का चंदा और उसका दानकर्ता का रसीद नेहरू को दिया था, वह किन कार्यों में खर्च हुआ ? 3. सुभाष चंद्र बोस का आजाद हिंद फौज का बैंक का सारा रिजर्व धन , सोना चांदी अन्य रकम कहां गया? क्योंकि जब यह जब्त किया गया तब इसे नेहरू को दे दिया गया था। 3. 1962 में चीन से युद्ध के समय भारत की माताओं ने अपना गहना जेवर, और सोना चांदी का सिक्का, कोंग्रेस पार्टी को दिया, वह कहां है। 4. कांग्रेस पार्टी के किन किन फंड से अभी तक पैसा मिला है? 5. भारत सरकार के खजाने में कांग्रेस पार्टी ने कुछ ही अनुदान जमा किया, बाकी अनुदान किसके पास छिपाकर रखा गया है। याद कीजिए राममंदिर का चंदा खाने का आरोप बीजेपी पर कैसे लगाया गया, बीजेपी सफाई देते देते थक गया। अब बीजेपी वालों, देश से आजादी दिलाने का चंदा खाने का आरोप कांग्रेस पार्टी पर लगाइए, चीन के खिलाफ 1962 युद्ध जीतने के लिए इकठ्ठा किए गए चंदा को खाने का आरोप कांग्रेस पार्टी पर लगाइए, आजाद हिंद फौज ने युद्ध लड़ने के लिए चंदा इकट्ठा किया, उस चंदा को खाने का आरोप कांग्रेस पार्टी पर लगाइए। क्योंकि यदि इन चंदों का इस्तेमाल कांग्रेस पार्टी ठीक से करती तो आज भारत की सभी समस्या दूर हो जाती। बीजेपी पार्टी को राष्ट्रपति महोदय को मदद से तीन के ऊपर प्रतिबंध लगाना चाहिए: 1. कांग्रेस पार्टी पर प्रतिबंध : कांग्रेस पार्टी एक अजगर है, यह बीजेपी को एक झटके में निगल जायेगा। कांग्रेस पार्टी को भ्रष्टाचार और पार्टी फंड का दुरुपयोग का आरोप लगा कर, कांग्रेस पार्टी और उसके सभी नेता पर चुनाव लडने से रोक लगा दिया जाए। जबतक कांग्रेस पार्टी अपने जवाब से राष्ट्रपति महोदय को संतुष्ट नहीं करेगी, तब तक कांग्रेस पार्टी पर प्रतिबंध लगा कर रखा जाए। बाकी भारतीय विपक्षी पार्टी को हराने के लिए नई नई योजना बनाई जाए। सिर्फ एक कांग्रेस पार्टी पर भ्रष्टाचार का आरोप लगा कर प्रतिबंध लगा देने से विदेश में कोई आवाज नहीं उठेगा, क्योंकि बाकी पार्टी तो चुनाव लड़ेगा ही। यदि बाकी पार्टी भी चुनाव लडने से मना करे तो एक दो नकली पार्टी बनाकर उससे बीजेपी को चुनाव जीतकर सत्ता में वापसी करना चाहिए। 2. मुस्लिम मतदाता पर प्रतिबंध : मुस्लिम मतदाता न सिर्फ वोट देता है, बल्कि मतदान केंद्र पर धमकी देकर बीजेपी को हराने के लिए नकली वोट भी डलवाता है। इसीलिए मुस्लिम मतदाताओं पर भी रोक लगाया जाए। मुस्लिम मतदाता को रोकने के लिए यह अध्यादेश लाया जाए की जबतक भारत में पाकिस्तान का विलय नहीं होगा, तब तक भारत का हर मुसलमान पाकिस्तानी माना जायेगा। और उन्हें मतदान से वंचित रखा जायेगा। 3. ईसाई मतदाताओं पर प्रतिबंध : ईसाई मतदाताओं पर आरोप लगाते हुए यह अध्यादेश लाया जाए की जबतक यूरोपीय देश भारत से लूटा हुआ धन वापस नहीं करेगा, तब तक के लिए भारत का ईसाई को यूरोपीय ईसाई माना जाएगा। ऐसे प्रतिबंध को लगाने के लिए हिम्मत पैदा करना होगा। जनता के बीच स्पष्ट संदेश दे दिया जाए, बीजेपी के खिलाफ यदि किसी कांग्रेसी ने, किसी मुसलमान ने या फिर किसी ईसाई ने उत्पात मचाने की कोशिश की तो चुनाव से पहले ही सभी मुसलमान, ईसाई और कांग्रेसी को मिटा दिया जाएगा। अब देश में रहकर देश से गद्दारी नहीं चलेगा। बीजेपी ने अभी हाल ही में G 20 सम्मेलन का आयोजन किया है, ऐसे में विदेशी मीडिया के अंदर बीजेपी की अच्छी छवि बन गई है। अब इस छवि का फायदा उठाकर देश विरोधी लोगों को मिटा दिया जाए। अब मुसलमान, ईसाई और कांग्रेसी को मिटाने का समय आ गया है। यदि आप मुसलमान, ईसाई और कांग्रेसी को नहीं मिटाएंगे, तब वह बीजेपी को जरूर मिटा देगा। बीजेपी ने मुसलमान ईसाई और कांग्रेसी के गठजोड़ को दो लोकसभा चुनाव में हराया है, आप उसे सोलह बार हरा लीजिए। कोई फायदा नहीं है, पृथ्वीराज चौहान की तरह इन सबों हरा हरा कर मत छोड़िए। सांप को यदि घायल कर करके छोड़ देंगे, मारेंगे नहीं। तब यह घायल सांप बच्चों औरतों को भी नहीं छोड़ेगा।
  • Kumar Pawas September 29, 2023

    super
  • VEERAIAH BOPPARAJU September 29, 2023

    modi sir jindabad🙏🇮🇳👏🏽💐💐
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Independence Day and Kashmir

Media Coverage

Independence Day and Kashmir
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Dausa, Rajasthan
August 13, 2025
QuotePM announces ex-gratia from PMNRF

Prime Minister Shri Narendra Modi today condoled the loss of lives in an accident in Dausa, Rajasthan. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The PMO India handle in post on X said:

“Deeply saddened by the loss of lives in an accident in Dausa, Rajasthan. Condolences to the families who have lost their loved ones. Praying for the speedy recovery of the injured.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”