Quoteഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയിലെ അലിഗഢ് നോഡിന്റെ പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു
Quoteദേശീയ നായകന്മാരുടെയും നായികമാരുടെയും ത്യാഗങ്ങളെക്കുറിച്ച് തലമുറകളെ ബോധവല്‍ക്കരിച്ചിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ തെറ്റുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ തിരുത്തുകയാണ്: പ്രധാനമന്ത്രി
Quoteനമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അദമ്യമായ ഇച്ഛാശക്തിയും സന്നദ്ധതയും നമ്മെ പഠിപ്പിക്കുന്നതാണു രാജാ മഹേന്ദ്ര പ്രതാപ് സിങ് ജിയുടെ ജീവിതം: പ്രധാനമന്ത്രി
Quoteലോകത്തിലെ വലിയ പ്രതിരോധ ഇറക്കുമതിക്കാരനെന്ന പ്രതിച്ഛായ ഉപേക്ഷിക്കുകയും ലോകത്തിലെ പ്രധാന പ്രതിരോധ കയറ്റുമതിക്കാരനെന്ന പുതിയ വ്യക്തിത്വം നേടുകയുമാണ് ഇന്ത്യ: പ്രധാനമന്ത്രി
Quoteരാജ്യത്തിലെയും ലോകത്തിലെയും ചെറുതും വലുതുമായ ഓരോ നിക്ഷേപകര്‍ക്കും ഏറെ ആകര്‍ഷകമായ സ്ഥലമായി ഉയര്‍ന്നുവരികയാണ് ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി
Quoteഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ഇരട്ട ആനുകൂല്യത്തിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് ഉത്തര്‍പ്രദേശ് ഇന്ന്: പ്രധാനമന്ത്രി

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!


ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
അലിഗഢിനും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും ഇന്ന് ചരിത്രപരമായ ദിവസമാണ്. ഇന്ന് രാധാ അഷ്ടമിയുമാണ്. ഈ അവസരം അതിനെ കൂടുതല്‍ അനുഗൃഹീതമാക്കുന്നു. ബ്രജ്ഭൂമിയില്‍ രാധ സര്‍വ്വവ്യാപിയാണ്. രാധാ അഷ്ടമിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും മുഴുവന്‍ രാജ്യത്തിനും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.


ഈ പുണ്യദിനത്തില്‍ ഇന്ന് ഒരു വികസന പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പര ആരംഭിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. ഏതെങ്കിലും ശുഭപ്രവൃത്തികള്‍ നടക്കുമ്പോള്‍ മുതിര്‍ന്നവരെ ഓര്‍ക്കുന്നത് നമ്മുടെ സംസ്‌കാരത്തിലാണ്. ഈ മണ്ണിന്റെ മഹാനായ മകന്‍ കല്യാണ്‍ സിംഗ് ജിയുടെ അഭാവം എനിക്ക് വളരെ അനുഭവപ്പെടുന്നു. കല്യാണ്‍ സിംഗ് ജി ഇന്ന് നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍, പ്രതിരോധ മേഖലയില്‍ അലിഗഢിന്റെ ഉയര്‍ന്നുവരുന്ന കീര്‍ത്തിയും രാജ മഹേന്ദ്രപ്രതാപ് സിംഗ് സംസ്ഥാന സര്‍വകലാശാലയും സ്ഥാപിക്കുന്നത് കാണുമ്പോള്‍ അദ്ദേഹം വളരെ സന്തോഷിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് നമ്മെ അനുഗ്രഹിക്കുന്നുണ്ടാവും.


സുഹൃത്തുക്കളെ, 


ആയിരക്കണക്കിന് വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രത്തില്‍ അത്തരം രാജ്യസ്‌നേഹികള്‍ നിറഞ്ഞിരിക്കുന്നു, അവര്‍ കാലാകാലങ്ങളില്‍ അവരുടെ നിര്‍ബന്ധ ബുദ്ധിയും ത്യാഗവും കൊണ്ട് ഇന്ത്യയ്ക്ക് ദിശാബോധം നല്‍കി. നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് നിരവധി മഹത് വ്യക്തികള്‍ തങ്ങളുടെ എല്ലാം നല്‍കി. പക്ഷേ, സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ അടുത്ത തലമുറകള്‍ക്ക് അത്തരം ധീരന്മാരുടെയും മുന്‍നിര സ്ത്രീകളുടെയും ത്യാഗങ്ങള്‍ പരിചയപ്പെടുത്താതിരുന്നത് രാജ്യത്തിന്റെ നിര്‍ഭാഗ്യമായിരുന്നു. രാജ്യത്തെ പല തലമുറകള്‍ക്കും അവരുടെ കഥകള്‍ നഷ്ടപ്പെട്ടു.


ഇന്ന് 21ാം നൂറ്റാണ്ടിലെ ഇന്ത്യ 20ാം നൂറ്റാണ്ടിലെ ആ തെറ്റുകള്‍ തിരുത്തുകയാണ്. മഹാരാജാ സുഹേല്‍ദേവ് ജി, ദീനബന്ധു ചൗധരി ചോട്ടു റാം ജി, അല്ലെങ്കില്‍ ഇപ്പോള്‍ രാജ മഹേന്ദ്രപ്രതാപ് സിംഗ് ജി എന്നിവരാകട്ടെ, രാഷ്ട്ര നിര്‍മ്മാണത്തില്‍ പുതുതലമുറയുടെ സംഭാവന ഉറപ്പിന്നതിനായി രാജ്യത്ത് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ ഇന്ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഈ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ രാജ മഹേന്ദ്രപ്രതാപ് സിങ്ങിന്റെ സംഭാവനകളെ അഭിവാദ്യം ചെയ്യാനുള്ള ഈ പരിശ്രമം അത്തരമൊരു വിശുദ്ധമായ അവസരമാണ്.

 

|

സുഹൃത്തുക്കളെ, 


വലിയ സ്വപ്നങ്ങള്‍ കാണുകയും വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന രാജ്യത്തെ എല്ലാ യുവജനങ്ങളും ഇന്ന് രാജ മഹേന്ദ്രപ്രതാപ് സിംഗ് ജിയെക്കുറിച്ച് അറിഞ്ഞിരിക്കണം. രാജാ മഹേന്ദ്രപ്രതാപ് സിംഗ് ജിയുടെ ജീവിതത്തില്‍ നിന്ന് നമ്മുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള അദമ്യമായ ഇച്ഛാശക്തിയും അഭിനിവേശവും നമുക്ക് പഠിക്കാന്‍ കഴിയും. ഇന്ത്യയുടെ സ്വാതന്ത്ര്യം അദ്ദേഹം ആഗ്രഹിച്ചു, തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം ഇതിനായി നീക്കിവെച്ചു. ഇന്ത്യയില്‍ താമസിച്ചുകൊണ്ട് അദ്ദേഹം ആളുകളെ പ്രചോദിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ലോകത്തിന്റെ എല്ലാ കോണുകളിലും പോയി. അഫ്ഗാനിസ്ഥാന്‍, പോളണ്ട്, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലൊക്കെ അദ്ദേഹം തന്റെ ജീവന്‍ പണയപ്പെടുത്തി, ഭാരതമാതാവിനെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാന്‍ സ്വയം പ്രതിജ്ഞാബദ്ധനായി.


എന്റെ രാജ്യത്തെ യുവാക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, അവര്‍ എന്തെങ്കിലും ലക്ഷ്യം ബുദ്ധിമുട്ടായി കാണുമ്പോഴും ചില ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും, രാജ മഹേന്ദ്രപ്രതാപ് സിംഗിനെ നിങ്ങളുടെ മനസ്സില്‍ നിലനിര്‍ത്തുക.. നിങ്ങളുടെ ആത്മാവ് ഉയര്‍ത്തപ്പെടും. രാജ മഹേന്ദ്ര പ്രതാപ് സിംഗ് ജി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒരു ലക്ഷ്യത്തോടെയും ഭക്തിയോടെയും പ്രവര്‍ത്തിച്ച രീതി നമ്മെ പ്രചോദിപ്പിക്കുന്നു.


ഒപ്പം സുഹൃത്തുക്കളെ,


നിങ്ങളോട് സംസാരിക്കുമ്പോള്‍, രാജ്യത്തെ മറ്റൊരു മഹാനായ സ്വാതന്ത്ര്യസമര സേനാനിയായ ഗുജറാത്തിന്റെ പുത്രനായ ശ്യാംജി കൃഷ്ണവര്‍മ്മ ജിയെയും ഞാന്‍ ഓര്‍ക്കുന്നു. ഒന്നാം ലോകമഹായുദ്ധ സമയത്ത്, രാജ മഹേന്ദ്രപ്രതാപ്ജി യൂറോപ്പിലേക്ക് പോയി, പ്രത്യേകിച്ച് ശ്യാംജി കൃഷ്ണവര്‍മ്മ ജിയെയും ലാലഹര്‍ദയാല്‍ ജിയെയും കാണാന്‍. ആ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചത് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രവാസ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കലാശിച്ചു. രാജ മഹേന്ദ്രപ്രതാപ് സിംഗ് ജിയുടെ നേതൃത്വത്തിലായിരുന്നു ഈ സര്‍ക്കാര്‍.


73 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്യാംജി കൃഷ്ണവര്‍മ്മ ജിയുടെ ചാരം ഇന്ത്യയിലെത്തിക്കുന്നതില്‍ വിജയിച്ചതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കച്ച് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, മാണ്ഡവിയില്‍ ശ്യാംജി കൃഷ്ണവര്‍മ്മ ജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന വളരെ പ്രചോദനാത്മകമായ ഒരു സ്മാരകം ഉണ്ട്.


രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍, രാജ മഹേന്ദ്രപ്രതാപ്ജിയെപ്പോലുള്ള ഒരു ദീര്‍ഘവീക്ഷണമുള്ള മഹാനായ സ്വാതന്ത്ര്യസമര സേനാനിയുടെ പേരില്‍ ഒരു സര്‍വകലാശാലയുടെ ശിലാസ്ഥാപനം നടത്താനുള്ള ഈ പദവി ഒരിക്കല്‍ക്കൂടി എനിക്കു ലഭിച്ചു. ഇത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ്. അത്തരമൊരു പുണ്യ സന്ദര്‍ഭത്തില്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ നല്‍കുന്നതിന് ഇത്രയുംപേര്‍ വന്നതും എനിക്കു നിങ്ങളെ കാണാനായതും ഊര്‍ജ്ജമേകുന്നു. 

 

|

സുഹൃത്തുക്കളെ,


രാജ മഹേന്ദ്രപ്രതാപ് സിംഗ് ജി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുക മാത്രമല്ല, ഇന്ത്യയുടെ ഭാവിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിനും സജീവമായി സംഭാവന നല്‍കി. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആധുനികവത്കരിക്കുന്നതിനായി അദ്ദേഹം തന്റെ വിദേശ യാത്രകളില്‍ നിന്നുള്ള അനുഭവങ്ങള്‍ ഉപയോഗിച്ചു. തന്റെ പൂര്‍വ്വിക സ്വത്ത് സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് വൃന്ദാവനത്തില്‍ ഒരു ആധുനിക സാങ്കേതിക കോളേജ് നിര്‍മ്മിച്ചു. രാജ മഹേന്ദ്രപ്രതാപ് സിംഗും അലിഗഢ് മുസ്ലീം സര്‍വകലാശാലയ്ക്കായി വലിയ അളവു ഭൂമി നല്‍കിയിരുന്നു. ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ഇന്ത്യ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പാതയിലേക്ക് നീങ്ങുമ്പോള്‍, മാ ഭാരതിയുടെ ഈ യോഗ്യനായ മകന്റെ പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കുന്നത് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ആദരവാണ്. ഈ ആശയം യാഥാര്‍ത്ഥ്യമാക്കിയതിന് യോഗി ജിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍.


സുഹൃത്തുക്കളെ,


ഈ സര്‍വകലാശാല ആധുനിക വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുക മാത്രമല്ല, ആധുനിക പ്രതിരോധ പഠനങ്ങള്‍, പ്രതിരോധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, രാജ്യത്തെ മാനവശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ഉയര്‍ന്നുവരികയും ചെയ്യും. പ്രാദേശിക ഭാഷയിലെ നൈപുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സവിശേഷതകള്‍ ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.


സൈനിക ശക്തിയില്‍ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഈ സര്‍വകലാശാലയിലെ പഠനത്തിന് പുതിയ ഊര്‍ജ്ജം നല്‍കും. രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ ആധുനിക ഗ്രനേഡുകളും റൈഫിളുകളും മുതല്‍  യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, യുദ്ധക്കപ്പലുകള്‍ മുതലായ പ്രതിരോധ ഉപകരണങ്ങള്‍ വരെ ഇന്ത്യ നിര്‍മ്മിക്കുന്നതു കണ്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ പ്രധാന പ്രതിരോധ സാമഗ്രി ഇറക്കുമതി രാജ്യമെന്ന നിലയില്‍നിന്ന് ലോകത്തിലെ ഒരു പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമെന്ന വ്യക്തിത്വം നേടിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാം പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നു. ഉത്തര്‍പ്രദേശ് ഈ രംഗത്തു പരിവര്‍ത്തനത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറുകയാണ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എംപിയെന്ന നിലയില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു.


സുഹൃത്തുക്കളെ,


അല്‍പം മുമ്പ്, പ്രതിരോധ ഇടനാഴിയിലെ 'അലിഗഢ് നോഡിന്റെ' പുരോഗതി ഞാന്‍ നിരീക്ഷിച്ചു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള ഒന്നര ഡസനിലധികം പ്രതിരോധ നിര്‍മ്മാണ കമ്പനികള്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രതിരോധ ഇടനാഴിയുടെ അലിഗഢ് നോഡില്‍ ചെറിയ ആയുധങ്ങള്‍, വന്‍കിട ആയുധങ്ങള്‍, ഡ്രോണുകള്‍, ബഹിരാകാശ സംബന്ധിയായ ഉല്‍പ്പന്നങ്ങള്‍, ലോഹ ഘടകങ്ങള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നു. ഇത് അലിഗഢിനും സമീപ പ്രദേശങ്ങള്‍ക്കും ഒരു പുതിയ വ്യക്തിത്വം നല്‍കും.


സുഹൃത്തുക്കള്‍,


നിങ്ങളുടെ വീടുകളുടെയും കടകളുടെയും സുരക്ഷയ്ക്കായി ആളുകള്‍ ഇതുവരെ അലിഗഢിനെ ആശ്രയിച്ചിരുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അലിഗഢില്‍ നിന്ന് ഒരു പൂട്ട് ഉണ്ടെങ്കില്‍ ആളുകള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഇന്ന് എനിക്ക് എന്റെ കുട്ടിക്കാലത്തെ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ തോന്നുന്നു. ഇതിന് ഏകദേശം 55-60 വര്‍ഷം പഴക്കമുണ്ട്. അലിഗഡ് പാഡ്ലോക്കുകളുടെ വില്‍പനക്കാരനായ മുതിര്‍ന്ന മുസ്ലിം ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ഗ്രാമത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ വരുമായിരുന്നു. അദ്ദേഹം കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത് എന്നു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം കടകളില്‍ തന്റെ പൂട്ടുകള്‍ വില്‍ക്കുകയും മൂന്ന് മാസത്തിന് ശേഷം പണം ശേഖരിക്കുകയും ചെയ്യും. അയല്‍ ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ക്കും അദ്ദേഹം പൂട്ടുകള്‍ വില്‍ക്കും. എന്റെ അച്ഛനുമായി അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ടായിരുന്നു. സന്ദര്‍ശന വേളയില്‍ അദ്ദേഹം നാലോ ആറോ ദിവസം ഞങ്ങളുടെ ഗ്രാമത്തില്‍ താമസിച്ചിരുന്നു. പകല്‍ സമയത്ത് ശേഖരിച്ച പണം അദ്ദേഹം പരിപാലിക്കുന്ന എന്റെ പിതാവിനെ ഏല്‍പിക്കുകയായിരുന്നു പതിവ്. അദ്ദേഹം ഗ്രാമം വിടുമ്പോള്‍, എന്റെ അച്ഛനില്‍ നിന്ന് പണം വാങ്ങി ട്രെയിനില്‍ കയറും. കുട്ടിക്കാലത്ത്, ഉത്തര്‍പ്രദേശിലെ രണ്ട് നഗരങ്ങള്‍ - സീതാപൂര്‍, അലിഗഢ് എന്നിവ ഞങ്ങള്‍ക്ക് വളരെ പരിചിതമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ ആരെങ്കിലും കണ്ണിന് ചികിത്സ നടത്തേണ്ടിവന്നാല്‍, സീതാപൂരിലേക്ക് പോകാന്‍ ഉപദേശിച്ചു. അന്ന് ഞങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലായില്ലെങ്കിലും സീതാപൂരിനെക്കുറിച്ച് മിക്കപ്പോഴും കേള്‍ക്കാമായിരുന്നു. അതുപോലെ, ആ മാന്യന്‍ കാരണം അലിഗഢിനെക്കുറിച്ച് ഞങ്ങള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.

എന്നാല്‍ സുഹൃത്തുക്കളേ,


പ്രശസ്തമായ പൂട്ടുകള്‍ ഉപയോഗിച്ച് വീടുകളും കടകളും സംരക്ഷിക്കുന്നതില്‍ പ്രശസ്തമായ അലിഗഢ് ഇപ്പോള്‍ രാജ്യത്തിന്റെ അതിരുകള്‍ സംരക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രശസ്തമാണ്. അത്തരം ആയുധങ്ങള്‍ ഇവിടെ നിര്‍മ്മിക്കും. ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതിക്കു കീഴില്‍, യുപി ഗവണ്‍മെന്റ് അലിഗഞിലെ പൂട്ടുകള്‍ക്കും ഹാര്‍ഡ്വെയറുകള്‍ക്കും ഒരു പുതിയ വ്യക്തിത്വം നല്‍കി. ഇത് യുവാക്കള്‍ക്കും എംഎസ്എംഇകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള സംരംഭകര്‍ക്കും എം.എസ്.എം.ഇകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും പുതിയ എം.എസ്.എം.ഇകള്‍ക്കു പ്രതിരോധ വ്യവസായത്തിലൂടെ പ്രോത്സാഹനവും ലഭിക്കും. പ്രതിരോധ ഇടനാഴിയുടെ അലിഗഢ് നോഡ് ചെറുകിട സംരംഭകര്‍ക്ക് പുതിയ അവസരങ്ങളും സൃഷ്ടിക്കും.


സഹോദരീ സഹോദരന്മാരെ,


ലോകത്തിലെ ഏറ്റവും മികച്ച മിസൈലുകളിലൊന്നായ ബ്രഹ്മോസും പ്രതിരോധ ഇടനാഴിയുടെ ലക്‌നൗ നോഡില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ ആവശ്യത്തിനായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഏകദേശം 9,000 കോടി രൂപ നിക്ഷേപിക്കുന്നു. മറ്റൊരു മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് ഝാന്‍സി നോഡിലും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. യുപി പ്രതിരോധ ഇടനാഴി ഇത്രയും വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരുന്നുണ്ട്.


സുഹൃത്തുക്കളെ,


രാജ്യത്തിന്റെയും ലോകത്തിന്റെയും ഓരോ ചെറുതും വലുതുമായ നിക്ഷേപകര്‍ക്ക് ഉത്തര്‍പ്രദേശ് വളരെ ആകര്‍ഷകമായ ഒരു സ്ഥലമായി ഉയര്‍ന്നുവരുന്നു. നിക്ഷേപത്തിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഇരട്ട ആനുകൂല്യത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഉത്തര്‍പ്രദേശ് മാറുകയാണ്. സബ്കാസാത്ത്, സബ്കവികാസ്, സബ്കവിശ്വാസ്, യോഗി ജിയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘവും ഉത്തര്‍പ്രദേശിനെ ഒരു പുതിയ സ്ഥാനം വഹിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. എല്ലാവരുടേയും പരിശ്രമത്തോടെ അത് ഇനിയും തുടരേണ്ടതുണ്ട്. സമൂഹത്തിലെ വികസന സാധ്യതകളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിലും ഗവണ്‍മെന്റ് ജോലികളിലും അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ന് ഉത്തര്‍പ്രദേശിനെ കുറിച്ച് സംസാരിക്കുന്നത് വലിയ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനപ്പെട്ട തീരുമാനങ്ങളും നിമിത്തമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ഇതിന്റെ വലിയ ഗുണഭോക്താവാണ്.
ഗ്രേറ്റര്‍ നോയിഡ, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്, ജേവാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡല്‍ഹി-മീററ്റ് റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം, മെട്രോ കണക്റ്റിവിറ്റി, ആധുനിക ഹൈവേകള്‍, എക്‌സ്പ്രസ് വേകള്‍ എന്നിവയുടെ സംയോജിത വ്യാവസായിക ടൗണ്‍ഷിപ്പ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. യുപിയിലെ ആയിരക്കണക്കിന് കോടി രൂപയുടെ ഈ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പുരോഗതിക്ക് വലിയ അടിത്തറയായി മാറും.

സഹോദരീ സഹോദരന്മാരെ,


രാജ്യത്തിന്റെ വികസനത്തില്‍ ഒരു തടസ്സമായി കണ്ട അതേ യുപി ഇന്ന് രാജ്യത്തിന്റെ വലിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ശുചിമുറികള്‍ പണിയുന്നതിനും പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കുന്നതിനും ഉജ്ജ്വലയുടെ കീഴിലുള്ള ഗ്യാസ് കണക്ഷനുകള്‍ക്കും വൈദ്യുതി കണക്ഷനുകള്‍ക്കും പിഎം കിസാന്‍ സമ്മാന്‍നിധി എന്നിവയിലെല്ലാം എല്ലാ പദ്ധതികളും ദൗത്യങ്ങളും നടപ്പിലാക്കിക്കൊണ്ട് യോഗി ജിയുടെ യുപി രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നേതൃത്വം നല്‍കി. 2017ന് മുമ്പ് പാവപ്പെട്ടവരുടെ എല്ലാ പദ്ധതികളും ഇവിടെ തടസ്സപ്പെട്ടിരുന്ന ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു, എനിക്ക് മറക്കാനാകില്ല. ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് കേന്ദ്രം ഡസന്‍ കണക്കിന് കത്തുകള്‍ എഴുതുമായിരുന്നു, പക്ഷേ ജോലിയുടെ വേഗത ഇവിടെ വളരെ മന്ദഗതിയിലായിരുന്നു. ഞാന്‍ 2017 ന് മുമ്പുള്ള അവസ്ഥയെക്കുറിച്ചാണ് പറയുന്നത് ... അത് സംഭവിക്കേണ്ടതുപോലെ സംഭവിക്കുമായിരുന്നില്ല.


സുഹൃത്തുക്കളെ,


യുപിയിലെ ജനങ്ങള്‍ക്ക് ഇവിടെ നടന്നിരുന്ന തരത്തിലുള്ള അഴിമതികളും ഭരണം അഴിമതിക്കാര്‍ക്ക് കൈമാറിയതും മറക്കാന്‍ കഴിയില്ല. ഇന്ന്, യോഗിയുടെ ഗവണ്‍മെന്റ് യുപിയുടെ വികസനത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ഗുണ്ടകളും മാഫിയകളും ചേര്‍ന്നാണ് ഇവിടെ ഭരണം നടത്തിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ കൊള്ളക്കാരുടെയും മാഫിയ രാജ് നടത്തുന്നവരുടെയും തടവിലാണ്.


ഞാന്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നാലഞ്ചു വര്‍ഷം മുമ്പുവരെ ഈ പ്രദേശത്തെ കുടുംബങ്ങള്‍ ഭീതിയോടെയാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞിരുന്നത്. സഹോദരിമാരും പെണ്‍മക്കളും അവരുടെ വീട് വിട്ട് സ്‌കൂളുകളിലും കോളേജുകളിലും പോകാന്‍ ഭയപ്പെട്ടു. പെണ്‍മക്കള്‍ വീട്ടില്‍ തിരിച്ചെത്തുന്നതുവരെ മാതാപിതാക്കള്‍ ശ്വാസം വിടാതെ കാത്തിരിക്കുകയായിരുന്നു. അത്തരമൊരു അന്തരീക്ഷത്തില്‍, പലര്‍ക്കും അവരുടെ പൂര്‍വ്വികരുടെ വീടുകള്‍ ഉപേക്ഷിച്ച് കുടിയേറേണ്ടി വന്നു. ഇന്ന് യുപിയിലെ ഒരു കുറ്റവാളി അതുപോലെ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് നൂറു തവണ ചിന്തിക്കുന്നു!


പാവപ്പെട്ടവരെ കേള്‍ക്കുന്ന യോഗി ഗവണ്‍മെന്റിന്റെ ഭരണത്തില്‍ അവരോട് ബഹുമാനമുണ്ട്. യോഗി ജിയുടെ നേതൃത്വത്തിലുള്ള യുപിയുടെ പ്രവര്‍ത്തന ശൈലിയുടെ മികച്ച തെളിവാണ് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പദ്ധതി. ഉത്തര്‍പ്രദേശില്‍ ഇതുവരെ 8 കോടിയിലധികം വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഒരു ദിവസം ഏറ്റവുമധികം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയതിന്റെ റെക്കോര്‍ഡും യു.പിക്കാണ്. പാവപ്പെട്ടവരുടെ ആശങ്കയ്ക്കാണ് കൊറോണയുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിന്റെ മുന്‍ഗണന. പാവപ്പെട്ടവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ മാസങ്ങളായി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നു. പാവപ്പെട്ടവരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നതിനായി, ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഇന്ത്യയും ഉത്തര്‍പ്രദേശും ചെയ്യുന്നു.


സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ അമൃതത്തില്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ചൗധരി ചരണ്‍ സിംഗ് ജി തന്നെ മാറ്റത്തിനൊപ്പം എങ്ങനെ മുന്നോട്ട് പോകാമെന്ന് രാജ്യത്തിന് കാണിച്ചുതന്നു. ചൗധരി സാഹിബ് കാണിച്ച പാത രാജ്യത്തെ കര്‍ഷകത്തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും എത്രമാത്രം പ്രയോജനം ചെയ്തുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്നത്തെ പല തലമുറകളും ആ പരിഷ്‌കാരങ്ങള്‍ കാരണം മാന്യമായ ജീവിതം നയിക്കുന്നു.


ചൗധരി സാഹേബിന് ആശങ്കയുണ്ടായിരുന്ന രാജ്യത്തെ ചെറുകിട കര്‍ഷകരുമായി ഗവണ്‍മെന്റ് ഒരു പങ്കാളിയായി നിലകൊള്ളേണ്ടത് വളരെ പ്രധാനമാണ്. ഈ ചെറുകിട കര്‍ഷകര്‍ക്ക് രണ്ട് ഹെക്ടറില്‍ താഴെ മാത്രമേ ഭൂമിയുള്ളൂ. നമ്മുടെ രാജ്യത്ത് ചെറുകിട കര്‍ഷകരുടെ എണ്ണം 80 ശതമാനത്തില്‍ കൂടുതലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രാജ്യത്തെ 10 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍, 8 ചെറിയ കര്‍ഷകര്‍ ഉണ്ട്. അതിനാല്‍, ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിരന്തരമായ പരിശ്രമമമുണ്ട്. ഒന്നര ഇരട്ടി എംഎസ്പി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിപുലീകരണം, ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തല്‍, 3,000 രൂപ പെന്‍ഷന്‍ നല്‍കല്‍; അത്തരം നിരവധി തീരുമാനങ്ങള്‍ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുന്നു.
കൊറോണ സമയത്ത്, ഗവണ്‍മെന്റ് ഒരു ലക്ഷം കോടിയിലധികം രൂപ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയും അതുവഴി യുപിയിലെ കര്‍ഷകര്‍ക്ക് 25,000 കോടിയിലധികം രൂപ ലഭിക്കുകയും ചെയ്തു. യുപിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ എംഎസ്പി സംഭരണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ ഉണ്ടാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. കരിമ്പിന്റെ വില നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുടര്‍ച്ചയായി പരിഹരിക്കപ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1,40,000 കോടിയിലധികം രൂപയാണ് യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കിയത്. യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളുടെ വാതിലുകള്‍ അടുത്ത വര്‍ഷങ്ങളില്‍ തുറക്കപ്പെടും. കരിമ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോള്‍, ജൈവ ഇന്ധനം ഉണ്ടാക്കുന്നത് ഇന്ധനത്തിനായി ഉപയോഗിക്കുന്നു. പടിഞ്ഞാറന്‍ യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്കും ഇത് ഗുണം ചെയ്യും.


സുഹൃത്തുക്കള്‍,


അലിഗഢ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ പുരോഗതിക്കും വേണ്ടി യോഗി ജിയുടെ ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും തോളോടുതോള്‍ ചേര്‍ന്ന് കഠിനാധ്വാനം ചെയ്യുന്നു. നമുക്കൊരുമിച്ച് ഈ പ്രദേശം കൂടുതല്‍ സമ്പന്നമാക്കാനും ഇവിടെ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും എല്ലാ വികസന വിരുദ്ധ ശക്തികളില്‍ നിന്നും ഉത്തര്‍പ്രദേശിനെ രക്ഷിക്കാനും കഴിയണം. രാജ മഹേന്ദ്രപ്രതാപ് സിംഗ് ജിയെപ്പോലുള്ള ദേശീയ നായകന്മാരുടെ പ്രചോദനത്തോടെ നാമെല്ലാവരും നമ്മുടെ ലക്ഷ്യങ്ങളില്‍ വിജയിക്കട്ടെ. നിങ്ങള്‍ ഇത്രയധികം പേര്‍ എന്നെ അനുഗ്രഹിക്കാന്‍ വന്നു. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം എനിക്ക് ലഭിച്ചു, ഇതിനും ഞാന്‍ നന്ദി പറയുന്നു, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.


നിങ്ങള്‍ രണ്ടു കൈകളും ഉയര്‍ത്തിക്കൊണ്ട് എന്നോട് സംസാരിക്കണം. ഞാന്‍ രാജാ മഹേന്ദ്രപ്രതാപ് സിംഗ് എന്ന് പറയും, നിങ്ങള്‍ കൈകള്‍ ഉയര്‍ത്തി പറയും - ദീര്‍ഘായുസ്സ്, ദീര്‍ഘായുസ്സ്.


രാജ മഹേന്ദ്രപ്രതാപ് സിംഗ്
ദീര്‍ഘായുസ്സ്, ദീര്‍ഘായുസ്സ്.
രാജ മഹേന്ദ്രപ്രതാപ് സിംഗ്
ദീര്‍ഘായുസ്സ്, ദീര്‍ഘായുസ്സ്.
രാജ മഹേന്ദ്രപ്രതാപ് സിംഗ്
ദീര്‍ഘായുസ്സ്, ദീര്‍ഘായുസ്സ്.
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്.
വളരെയധികം നന്ദി.

  • Jitendra Kumar March 30, 2025

    🙏🇮🇳
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • Amit Choudhary November 21, 2024

    Jai ho ,Jai shree Ram ,Modi ji ki jai ho
  • दिग्विजय सिंह राना October 21, 2024

    जय हो
  • Raghvendra Singh Raghvendra Singh September 11, 2024

    jai shree Ram
  • Reena chaurasia August 27, 2024

    bjp
  • Dr Kapil Malviya May 05, 2024

    जय श्री राम
  • Rajesh Singh April 10, 2024

    Jai shree ram🕉️
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Extreme poverty In India down to 5.3% in 2022-23: World Bank

Media Coverage

Extreme poverty In India down to 5.3% in 2022-23: World Bank
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets everyone on Eid-ul-Adha
June 07, 2025

The Prime Minister, Shri Narendra Modi has greeted everyone on the occasion of Eid-ul-Adha.

In a X post, the Prime Minister said;

"Best wishes on Eid ul-Adha. May this occasion inspire harmony and strengthen the fabric of peace in our society. Wishing everyone good health and prosperity."