2014 വേനൽക്കാലത്ത് ജനങ്ങൾ നിർണായകമായി വോട്ട് ചെയ്തു:

കുടുംബാധിപത്യത്തിന് പകരം സത്യസന്ധത.

അപചയത്തിന് പകരം വികസനം.

സ്തംഭനത്തിന് പകരം സുരക്ഷ.

തടസങ്ങൾക്ക് പകരം അവസരങ്ങൾ.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം വികസനം.

ഗുണപരമായ എന്തെങ്കിലും ഒന്നിന് പകരം അഴിമതിയും സ്വജനപക്ഷപാതവും തലക്കെട്ടുകളിലിടം പിടിച്ചിരുന്ന തകരുന്ന അഞ്ച് എന്ന നിലയിലേക്ക് നമ്മുടെ രാജ്യം പതിക്കാതിരിക്കാൻ ഇന്ത്യക്കാർ ശ്രമിച്ചു

പഴയ കാലത്തിൻ്റെ വിഴുപ്പ് ഒഴിവാക്കി മികച്ച ഭാവിക്ക് വേണ്ടിയാണ് ഇന്ത്യ വോട്ട് ചെയ്തത്

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കുടുംബാധിപത്യമില്ലാത്ത ഒരു പാർട്ടിക്ക് പൂർണഭൂരിപക്ഷം ലഭിച്ചത് കണക്കിലെടുത്താൽ 2014ലെ തെരഞ്ഞെടുപ്പ് ഫലം ചരിത്രപരമായിരുന്നു

കുടുംബത്തിന് പകരം ഇന്ത്യക്ക് പ്രഥമപരിഗണന എന്ന ആദർശത്തിൽ ഒരു ഗവൺമെൻ്റ് ചരിക്കുന്നത് അതിൻ്റെ പ്രവർത്തനത്തിൽ നിന്ന് വ്യക്തമാണെ്

കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിൻ്റെ കണ്ണുകളിൽ ഒരു ആകർഷണകേന്ദ്രമായിരുന്നു

ശുചിത്വവ്യാപനം (2014ലെ 38%ത്തിൽ നിന്ന് ഇപ്പോൾ 98%), ബാങ്കിങ് സൗകര്യം, വായ്പാസൗകര്യം, ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കൽ, വീടില്ലാത്തവർക്കുള്ള വീടുകൾ, പാവങ്ങൾക്ക് വിദ്യാഭ്യാസം, യുവജനങ്ങൾക്ക് വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യ എടുത്തു പറയത്തക്ക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

വലിയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഇപ്പോൾ ഭരണഘടനാസ്ഥാപനങ്ങളെ എല്ലാത്തിലും ഉപരിയായി കണക്കാക്കുന്ന ഗവൺമെൻ്റാണുള്ളത്

എന്നൊക്കെ കുടുംബാധിപത്യ രാഷ്ട്രീയം ശക്തമായിട്ടുണ്ടോ അപ്പോഴൊല്ലാം ഭരണഘടനാസ്ഥാപനങ്ങൾ ഇകഴ്ത്തപ്പെട്ടിട്ടുണ്ട്

പാർലമെന്റ്:

16ാം ലോക്സഭയുടെ മൊത്തത്തിലുള്ള കാര്യക്ഷമത ഭീമമായ 85% ആണ്, ഇത് 15ാം ലോക്സഭയേക്കാൾ വളരെ ഉയർന്നതാണ്.

2014-2019 കാലയളവിൽ രാജ്യസഭയുടെ കാര്യക്ഷമത 68% ആയിരുന്നു

ഇടക്കാല ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ 89 ശതമാനം കാര്യക്ഷമത ഉണ്ടായിരുന്നപ്പോൾ രാജ്യസഭയിൽ അത് വെറും 8 ശതമാനമായിരുന്നു.

ഇന്ത്യ ചോദിക്കണം- ലോക്സഭയെ പോലെ എന്തുകൊണ്ട് രാജ്യസഭ കാര്യക്ഷമത കാഴ്ച്ചവെച്ചില്ല?ഏത് ശക്തികളാണ് സഭയെ തടസപ്പെടുത്തുന്നത്, എന്തുകൊണ്ടാണത്?

മാദ്ധ്യമങ്ങളും പത്രസ്വാതന്ത്ര്യവും

സ്വതന്ത്രമായ മാദ്ധ്യമങ്ങൾ, കുടുംബാധിപത്യ പാർട്ടികൾക്ക് ഒരിക്കലും സുഖപ്രദമായിരുന്നില്ല. കോൺഗ്രസ് ഗവൺമെൻ്റ് കൊണ്ടുവന്ന ആദ്യത്തെ ഭരണഘടനാഭേദഗതി, സ്വതന്ത്രമായ ആശയപ്രകടനത്തെ തടയിടാനായിരുന്നു എന്ന കാര്യത്തിൽ യാതൊരു അത്ഭുതവുമില്ല. ശക്തിക്കായി സത്യം പറയുക എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൻ്റെ അടയാളത്തെ സംസ്കാരശൂന്യവും അനുചിതവുമായാണ് കണക്കാക്കിയിരുന്നത്.

അനിഷ്ടകരമായ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്താൽ നിങ്ങളെ ജയിലിലടക്കാനുള്ള ഒരു നിയമം യുപിഎ കാലഘട്ടത്തിൽ കൊണ്ടുവന്നത് കണ്ടുവല്ലോ.

ശക്തനായ ഒരു യുപിഎ മന്ത്രിയുടെ മകനെതിരെയുള്ള ഒരു ട്വീറ്റ് നിരപരാധികളായ പൗരൻമാരെ ജയിലിലാക്കും

കോൺഗ്രസ് ഭരണം പങ്കിടുന്ന കർണാടകയിലെ ഒരു പരിപാടിയിൽ ചില യുവാക്കൾ അവരുടെ യഥാർത്ഥ അഭിപ്രായം പങ്കിട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട ഭീകരത കുറച്ച് ദിവസം മുമ്പ് രാജ്യം കണ്ടതാണ്.

ഒരു തരത്തിലുള്ള വിരട്ടലുകൾക്കും യാഥാർത്ഥ്യങ്ങളെ മാറ്റാനാവില്ല എന്ന് കോൺഗ്രസിനോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിലൂടെ ആ പാർട്ടിയോടുള്ള ജനങ്ങളുടെ മോശം ധാരണകൾ മാറ്റാനാവില്ല.

ഭരണഘടനയും കോടതികളും

1975 ജൂൺ 25 ന് വൈകുന്നേരം സൂര്യൻ അസ്തമിച്ചപ്പോൾ അത് ഇന്ത്യയുടെ ജനാധിപത്യ മനസ്ഥിതി കൂടിയാണ് കൂടെക്കൊണ്ടുപോയത്.

അന്നത്തെ പ്രധാനമന്ത്രിയുടെ തിടുക്കം പിടിച്ച ഒരു റേഡിയോ പ്രഭാഷണം, ഒരു കുടുംബത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റം വരെ പോകുമെന്ന് മനസിലാക്കാനാവും

അടിയന്തിരാവസ്ഥ രാജ്യത്തെ ഒറ്റ രാത്രികൊണ്ട് ജയിലാക്കി മാറ്റി. എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നത് തന്നെ കുറ്റമായി മാറി.

42ാം ഭേദഗതി കോടതികളുടെ അധികാരം വെട്ടിക്കുറക്കുകയും പാർലമെൻ്റിന് മറയിടുകയും മറ്റും ചെയ്തു

അടിയന്തിരാവസ്ഥ അവസാനിപ്പിക്കുക എന്നത് ഒരു പൊതുജനാഭിപ്രായമായിരുന്നു, പക്ഷേ അത് നടപ്പിലാക്കിയവരുടെ ഭരണഘടനാവിരുദ്ധ മനോഭാവം അങ്ങനെത്തന്നെ തുടർന്നു. 356ാം വകുപ്പ് കോൺഗ്രസ് ഏതാണ്ട് നൂറോളം തവണ നടപ്പാക്കി, ഇന്ദിര ഗാന്ധി തന്നെ അമ്പതോളം തവണ അത് ചെയ്തു. ഒരു സംസ്ഥാന ഗവൺമെൻ്റിനെയോ നേതാവിനേയോ അവർക്കിഷ്ടമല്ലെന്ന് കണ്ടാൽ അതിനെ പിരിച്ചുവിട്ടിരുന്നു.

കോൺഗ്രസിൻ്റെ കോടതിവിരുദ്ധനടപടികൾ ചരിത്രപരമാണ്. കോടതികളെ ഭരണഘടനക്ക് പകരം ഒരു കുടുബത്തോട് കൂടുതൽ വിധേയമാക്കുന്നതിനായുള്ള വിധേയജ്യുഡീഷ്യറിക്ക് വേണ്ടി വാദിച്ചത് ഇന്ദിര ഗാന്ധി തന്നെയാണ്.

ഈ വിധേയ ജ്യൂഡീഷ്യറിക്കായുള്ള കോൺഗ്രസിൻ്റെ ശ്രമത്തിൽ, ചീഫ് ജസ്റ്റിസിനെ നിയോഗിക്കുന്നതിൽ, നിരവധി ബഹുമാനിതരായ ജഡ്ജിമാരെ മറികടന്നു.

കോൺഗ്രസിൻ്റെ പ്രവർത്തന രീതി ലളിതമാണ് - തിരസ്കരിക്കൽ, നിന്ദിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണത്. ഒരു കോടതിവിധി അവർക്കെതിരാണെങ്കിൽ അവരതിനെ അവഗണിക്കും, പിന്നെയവർ ആ ജഡ്ജിയെ നിന്ദിക്കും, പിന്നെ ആ ജഡ്ജിക്കെതിരെ പുറത്താക്കൽ നടപടിയെക്കുറിച്ച് വാചാലമാകും.

ഗവൺമെൻ്റ് സ്ഥാപനങ്ങൾ:

ഒരു അഭിപ്രായത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഡോ. മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള പ്ലാനിങ് കമ്മീഷനെ, ‘ഒരു കൂട്ടം കോമാളികൾ’ എന്നാണ് വിളിച്ചത്.

കോൺഗ്രസ്, ഗവൺമെൻ്റ് സ്ഥാപനങ്ങളെ എങ്ങനെയാണ് ഇടപെടുന്നത് എന്നത് ഈ അഭിപ്രായത്തിൽ നിന്ന് മനസിലാക്കാം

യുപിഎ കാലഘട്ടത്തിൽ, അവരുടെ 2ജി, കൽക്കരി തുടങ്ങിയ അഴിമതികൾ തുറന്ന് കാണിച്ചതിൻ്റെ പേരിൽ കോൺഗ്രസ് സിഎജിയെ ചോദ്യം ചെയ്തു

സിബിഐ, കോൺഗ്രസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആയി മാറി - പാർലമെൻ്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അതിനെ രാഷ്ട്രീയകക്ഷികൾ ഉപയോഗിച്ചുകൊണ്ടിരുന്നു

ഐബി, റോ പോലുള്ള സ്ഥാപനങ്ങളുടെ പേരിലും സംഘർഷങ്ങൾ മനപൂർവം സൃഷ്ടിച്ചിരുന്നു

കേന്ദ്ര മന്ത്രിസഭയെടുത്ത നയതീരുമാനത്തെ, ഏതെങ്കിലും മന്ത്രാലയത്തിലോ മറ്റോ ഇല്ലാത്ത ഒരാൾ, ഒരു പത്രസമ്മേളനത്തിൽ വലിച്ചു കീറി

പ്രധാനമന്ത്രി കാര്യാലയത്തിന് സമാന്തരമായി എൻഎസി എന്ന ഒരു സ്ഥാപനം രൂപീകരിച്ചു. എന്നിട്ടും കോൺഗ്രസ് സ്ഥാപനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.

1990ൽ കേരളത്തിലെ കോൺഗ്രസ് ഗവൺമെൻ്റിലെ വിഭാഗീയതയുടെ പേരിൽ ഒരു വ്യാജ ചാരക്കേസ്, ഇന്ത്യയുടെ സമുന്നത ബഹിരാകാശ ഏജൻസിയായ ഇസ്രോക്ക് നേരെ കെട്ടിച്ചമച്ചു. ഇത് മൂലം ഒരു മിടുക്കനായ ശാസ്ത്രജ്ഞന് ദോഷമുണ്ടാകുമെന്നത് അവർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.

സൈന്യം:

പ്രതിരോധ മേഖലയെ ഒരു വരുമാന സ്രോതസായാണ് കോൺഗ്രസ് എപ്പോഴും കണ്ടിരുന്നത്, അതുകൊണ്ട് കോൺഗ്രസിൽ നിന്നും സൈന്യത്തിന് അർഹിക്കുന്ന യാതൊരു ബഹുമാനവും ലഭിച്ചിരുന്നില്ല.

1947ന് ശേഷമുള്ള എല്ലാ കോൺഗ്രസ് ഗവൺമെൻ്റുകളുടെ കാലത്തും നിരവധി പ്രതിരോധ കുംഭകോണങ്ങൾ ഉണ്ടായിട്ടുണ്ട്. ജീപ്പിൽ നിന്ന് തുടങ്ങി, തോക്കുകളിലേക്കും, അന്തർവാഹിനികളിലേക്കും ഹെലികോപ്റ്ററുകളിലേക്കും അത് സംക്രമിച്ചു.

എല്ലാ ഇടനിലക്കാരും ഒരു കുടുംബവുമായാണ് ബന്ധപ്പെട്ടിരുന്നത്

മുതിർന്ന കോൺഗ്രസ് നേതാവ്, കരസേനാമേധാവിയെ ഒരു ഗുണ്ട എന്ന വിളിക്കുകയും തുടർന്ന് പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് മുന്നേറുകയും ചെയ്യുന്നത് സൈന്യത്തോടുള്ള അവരുടെ മനോഭാവം വ്യക്തമാകും

നമ്മുടെ സൈന്യം ഭീകരരെ അമർച്ച ചെയ്യുമ്പോൾ, രാഷ്ട്രീയനേതാക്കൾ ചോരയുടെ ദല്ലാൾപ്പണി ചെയ്യുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്

നമ്മുടെ സൈനികർ, ഭീകരർക്കെതിരെ ആഞ്ഞടിക്കുമ്പോൾ, കോൺഗ്രസ് അതിനെയും ചോദ്യം ചെയ്യുകയാണ്

കോൺഗ്രസിൻ്റെ ആഭ്യന്തര ജനാധിപത്യമില്ലായ്മയും അധികാരബോധവും

രാഷ്ട്രീയകക്ഷികൾ വൈവിദ്ധ്യമാർന്ന പൊതു ജനാഭിപ്രായം രൂപീകരിക്കുന്ന ഊർജ്ജസ്വലമായ സംഘടനകളാണ്. കോൺഗ്രസ് ആഭ്യന്തരജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്നത് ദുഃഖകരമാണ്.

ഏതെങ്കിലും നേതാവ് ആ പാർട്ടിയുടെ നേതൃത്വത്തിലെത്താൻ ധൈര്യം കാണിച്ചാൽ അവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും.

അവരുടെ അധികാരബോധം, നിയമപ്രക്രിയകളോടുള്ള അവരുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കം. നിലവിൽ അവരുടെ സമുന്നതനേതൃത്വം, ഒരു വലിയ അഴിമതിക്കേസിൽ ജാമ്യത്തിലാണ്. അധികാരികൾ അവരുടെ ഇടപാടുകളെ ചോദ്യം ചെയ്താൽ അവർ മറുപടി നൽകാൻ പോലും കൂട്ടാക്കുന്നില്ല.

അവർ ഉത്തരവാദിത്വബോധത്തെ പേടിക്കുകയാണോ, അതോ അവരതിൽ വിശ്വസിക്കുന്നില്ലേ?

ബുദ്ധിപൂർവം ചിന്തിക്കുക:

മാദ്ധ്യമങ്ങൾ മുതൽ പാർലമെന്റ്റ് വരെ.

സൈന്യം മുതൽ അഭിപ്രായസ്വാതന്ത്യം വരെ.

ഭരണഘടന മുതൽ കോടതികൾ വരെ.

സ്ഥാപനങ്ങളെ അപമാനിക്കൽ കോൺഗ്രസിന്റെ രീതിയാണ്.

എല്ലാവരും തെറ്റാണ്, കോൺഗ്രസ് മാത്രമാണ് ശരി

നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ - ഭൂതകാലം ഓർക്കുക, ഒരു കുടുംബത്തിൻ്റെ അധികാരമോഹം രാഷ്ട്രത്തിനെ എങ്ങനെ ദ്രോഹമായി എന്നതും.

അന്നവർക്ക് അത് ചെയ്യാനായെങ്കിൽ അതവർ ഇപ്പോഴും ചെയ്യും

നിതാന്തജാഗ്രത സ്വാതന്ത്ര്യത്തിൻ്റെ വിലയായിരിക്കും

നമ്മുടെ ഭരണഘടനയുടെ സ്രഷ്ടാക്കൾ നമുക്ക് തന്ന സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ശക്തമായി പ്രവർത്തിക്കാം ജാഗരൂഗരായിരിക്കാം.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India's defence production hits ₹1.46 trn, exports at ₹24k cr: Rajnath Singh

Media Coverage

India's defence production hits ₹1.46 trn, exports at ₹24k cr: Rajnath Singh
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഒരുമയുടെ മഹാ കുംഭമേള - പുതുയുഗത്തിന്റെ ഉദയം
February 27, 2025

പ്രയാഗ്‌രാജ് എന്ന പുണ്യ നഗരത്തിൽ മഹാ കുംഭമേളയ്ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോൾ, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങൾ തകർത്തു മുന്നേറുമ്പോൾ, നവോന്മേഷത്തിന്റെ ശുദ്ധമായ വായു നമ്മു‌ടെ രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാണ് ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ഒരുമയുടെ മഹാ കുംഭമേളയിൽ സാക്ഷ്യം വഹിച്ചത്.

|

2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വേളയിൽ ഞാൻ ദേവഭക്തിയെയും ദേശഭക്തിയെയും കുറിച്ച്, അതായത് ദൈവത്തോടും രാഷ്ട്രത്തോടുമുള്ള ഭക്തിയെക്കുറിച്ച്, സംസാരിച്ചിരുന്നു. പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ വേളയിൽ ദേവീദേവന്മാർ, സന്ന്യാസികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, ജീവിതത്തിന്റെ നാനാതുറയിൽ നിന്നുമുള്ള ജനങ്ങൾ ഒന്നിച്ചു ചേർന്നു. നാം രാജ്യത്തിന്റെ പുത്തൻ ഉണർവിനാണ് സാക്ഷ്യം വഹിച്ചത്. ഒരുമയുടെ മഹാ കുംഭമേളയായിരുന്നു ഇത്. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയിൽ ഒന്നാകുന്നത് നാം കണ്ടു.

പ്രയാഗ്‌രാജിലെ ഈ പുണ്യഭൂമിയിലാണ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ ശൃംഗവേർപൂർ സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ചാണ് പ്രഭു ശ്രീരാമനും നിഷാദ്‌രാജും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ച ഭക്തിയുടെയും സൗഹാർദ്ദത്തിന്റെയും സംഗമത്തെ പ്രതീകപ്പെടുത്തി. ഇന്നും പ്രയാഗ്‌രാജ് നമ്മെ അതേ ആവേശത്തോടെ പ്രചോദിപ്പിക്കുന്നു.

|

രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കോടിക്കണക്കിന് ജനങ്ങൾ കഴിഞ്ഞ 45 ദിവസമായി ത്രിവേണിസംഗമത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു. പുണ്യ സംഗമത്തിൽ വികാരങ്ങളുടെ തിരമാല ഉയർന്നുകൊണ്ടിരുന്നു. ഓരോ ഭക്തനും സംഗമത്തിൽ സ്നാനം ചെയ്യുക എന്ന ഒരു ലക്ഷ്യത്തോടെയാണ് വന്നത്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീർത്ഥാടകനെയും ആവേശം, ഊർജ്ജം, ആത്മവിശ്വാസം എന്നിവയാൽ സമ്പന്നമാക്കി.

|

പ്രയാഗ്‌രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും നയ വിദഗ്ധർക്കും ഒരു പഠന വിഷയമാണ്. ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല.

പ്രയാഗ്‌രാജിൽ നദീസംഗമ തീരത്ത് കോടിക്കണക്കിന് മനുഷ്യർ ഒത്തുകൂടിയത് എങ്ങനെയെന്ന് ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. ഈ ജനങ്ങൾക്ക് ഔപചാരിക ക്ഷണങ്ങളോ എപ്പോൾ പോകണമെന്ന് മുൻകൂട്ടി ആശയവിനിമയമോ ലഭിച്ചിരുന്നില്ല. എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം മഹാകുംഭമേളയ്ക്ക് പോയി. പുണ്യജലത്തിൽ സ്നാനം ചെയ്ത് ആത്മീയാനന്ദം അനുഭവിച്ചു.

|

പുണ്യസ്നാനത്തിനുശേഷം അതിയായ സന്തോഷവും സംതൃപ്തിയും പ്രസരിച്ച ആ മുഖങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. സ്ത്രീകൾ, മുതിർന്നവർ, നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്മാർ - എല്ലാവരും സംഗമത്തിലെത്താൻ തങ്ങളുടേതായ മാർഗം കണ്ടെത്തി.

|

ഇവിടെ രാജ്യത്തെ യുവാക്കളുടെ വർധിച്ച പങ്കാളിത്തം കാണുന്നത് എനിക്ക് പ്രത്യേകിച്ചും സന്തോഷകരമായിരുന്നു. മഹാകുംഭത്തിലെ യുവതലമുറയുടെ സാന്നിധ്യം രാജ്യത്തെ യുവാക്കൾ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ദീപസ്തംഭങ്ങളായിരിക്കുമെന്ന ആഴത്തിലുള്ള സന്ദേശം നൽകുന്നു. അത് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവർ മനസ്സിലാക്കുകയും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.

ഈ മഹാകുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ ഭക്തരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നേരിട്ടെത്തിയവരെ കൂടാതെ, പ്രയാഗ്‌രാജിൽ എത്താൻ കഴിയാത്ത കോടിക്കണക്കിന് പേരും ആ അവസരവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. തീർത്ഥാടകർ കൊണ്ടുവന്ന പുണ്യജലം ദശലക്ഷക്കണക്കിന് പേർക്ക് ആത്മീയ ആനന്ദത്തിന്റെ ഉറവിടമായി മാറി. മഹാകുംഭത്തിൽ നിന്ന് മടങ്ങിയെത്തിയ പലരെയും അവരുടെ ഗ്രാമങ്ങളിൽ ആദരവോടെ സ്വീകരിച്ചു, സമൂഹം ആദരിച്ചു.

|

കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ സംഭവിച്ചത് അഭൂതപൂർവമായ സംഭവമാണ്, അത് വരും നൂറ്റാണ്ടുകൾക്ക് ഒരു അടിത്തറ പാകി.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തർ പ്രയാഗ്‌രാജിൽ എത്തി. കുംഭത്തിന്റെ മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം പങ്കെടുക്കുന്നവരുടെ ഏകദേശം എണ്ണം കണക്കാക്കിയിരുന്നു.

ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങൾ പങ്കെടുത്തു.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെ ആത്മീയ പണ്ഡിതന്മാർ വിശകലനം ചെയ്താൽ, തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഇന്ത്യ ഇപ്പോൾ പുതിയൊരു ഊർജ്ജവുമായി മുന്നേറുകയാണെന്ന് അവർക്ക് മനസ്സിലാകും. ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു നവ ഇന്ത്യയുടെ ഭാവി രചിക്കും.

|

ആയിരക്കണക്കിന് വർഷങ്ങളായി, മഹാകുംഭം ഇന്ത്യയുടെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പൂർണകുംഭത്തിലും, ഒത്തുചേരുന്ന സന്യാസിമാർ, പണ്ഡിതർ, ചിന്തകർ എന്നിവർ അവരുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ ചിന്തകൾ രാഷ്ട്രത്തിനും സമൂഹത്തിനും ഒരു പുതിയ ദിശാബോധം നൽകിയിരുന്നു. ഓരോ ആറ് വർഷത്തിലും, അർദ്ധകുംഭത്തിൽ, ഈ ആശയങ്ങൾ അവലോകനം ചെയ്യപ്പെട്ടു. 144 വർഷക്കാലത്തിനിടയിലെ 12 പൂർണകുംഭ പരിപാടികൾക്ക് ശേഷം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ ഉപേക്ഷിക്കപ്പെട്ടു, പുതിയ ആശയങ്ങൾ സ്വീകരിച്ചു, കാലാനുസൃതമായി പുതിയ പാരമ്പര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു.

144 വർഷങ്ങൾക്ക് ശേഷം, ഈ മഹാകുംഭത്തിൽ, നമ്മുടെ സന്യാസിമാർ വീണ്ടും ഇന്ത്യയുടെ വികസന യാത്രയ്ക്ക് - വികസിത ഭാരതം എന്ന പുതിയ സന്ദേശം നൽകി.

ഗ്രാമങ്ങളിൽ നിന്നോ നഗരങ്ങളിൽ നിന്നോ, രാജ്യത്തിനകത്ത് നിന്നോ വിദേശത്ത് നിന്നോ, കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ, വടക്ക് നിന്നോ തെക്ക് നിന്നോ ഉള്ള എല്ലാ തീർത്ഥാടകരും ജാതി, മതം, പ്രത്യയശാസ്ത്രം എന്നിവ പരിഗണിക്കാതെ ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ ഒത്തുചേർന്നു. കോടിക്കണക്കിന് ജനങ്ങളിൽ ആത്മവിശ്വാസം നിറച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തിന്റെ ഒരു മൂർത്ത രൂപമായിരുന്നു ഇത്. ഇനി, വികസിത ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിനായി നാം ഇതേ ആവേശത്തോടെ ഒന്നിക്കണം.

|

ഒരു കൊച്ചുകുട്ടിയായിരിക്കെ, ശ്രീകൃഷ്ണൻ തന്റെ വായ്ക്കുള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും അമ്മ യശോദയ്ക്ക് ദൃശ്യമാക്കിയ സംഭവം എനിക്ക് ഓർമ്മ വരുന്നു. അതുപോലെ, ഈ മഹാകുംഭമേളയിൽ, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങൾ ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകൾക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ നാം ഇപ്പോൾ മുന്നോട്ട് പോകുകയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കുകയും വേണം.

നേരത്തെ, ഭക്തി പ്രസ്ഥാനത്തിലെ സന്യാസിമാർ ഇന്ത്യയിലുടനീളം നമ്മുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ മുതൽ ശ്രീ അരബിന്ദോ വരെയുള്ള മഹാന്മാരായ എല്ലാ ചിന്തകരും നമ്മുടെ കൂട്ടായ തീരുമാനങ്ങളുടെ ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പോലും അത് അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം, ഈ കൂട്ടായ ശക്തി ശരിയായി തിരിച്ചറിയപ്പെടുകയും എല്ലാവരുടെയും ക്ഷേമം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന് അത് ഒരു വലിയ കരുത്തായി മാറുമായിരുന്നു. നിർഭാഗ്യവശാൽ, അത് നേരത്തെ സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ, വികസിത ഇന്ത്യയ്ക്കായി ജനങ്ങളുടെ ഈ കൂട്ടായ ശക്തി ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

|

വേദങ്ങൾ മുതൽ വിവേകാനന്ദൻ വരെ, പുരാതന ഗ്രന്ഥങ്ങൾ മുതൽ ആധുനിക ഉപഗ്രഹങ്ങൾ വരെ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾ ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെയും സന്യാസിമാരുടെയും ഓർമ്മകളിൽ നിന്ന് പുതിയ പ്രചോദനം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ എന്ന് ഒരു പൗരനെന്ന നിലയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാൻ ഐക്യത്തിന്റെ ഈ മഹാ കുംഭം നമ്മെ സഹായിക്കട്ടെ. ഐക്യത്തെ നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വമാക്കാം. രാഷ്ട്രസേവനം ദൈവസേവനമാണെന്ന ബോധത്തോടെ നമുക്ക് പ്രവർത്തിക്കാം.

കാശിയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗംഗാ മാതാവ് എന്നെ വിളിച്ചതായി ഞാൻ പറഞ്ഞിരുന്നു . ഇത് കേവലം ഒരു ചിന്തയല്ല, മറിച്ച് നമ്മുടെ പുണ്യനദികളുടെ ശുചിത്വത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ആഹ്വാനമായിരുന്നു. പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നിൽക്കുമ്പോൾ, എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമായി. നമ്മുടെ നദികളുടെ ശുചിത്വം നമ്മുടെ സ്വന്തം ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുതോ വലുതോ ആയ നദികളെ ജീവദായിനിയായ അമ്മമാരായി ആഘോഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നദികളുടെ ശുചിത്വത്തിനായി പ്രവർത്തിക്കാൻ ഈ മഹാകുംഭമേള നമ്മെ പ്രചോദിപ്പിച്ചു.

|

ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. നമ്മുടെ പ്രാർത്ഥനകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതിയോടും പ്രാർത്ഥിക്കുന്നു. ജനത ജനാർദ്ദനനെ- ജനങ്ങളെ- ദൈവികതയുടെ ഒരു മൂർത്തീഭാവമായിട്ടാണ് ഞാൻ കാണുന്നത്. അവരെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ജനങ്ങളോടും ക്ഷമ തേടുന്നു.

കോടിക്കണക്കിന് ജനങ്ങൾ ഭക്തിയോടെയാണ് മഹാകുംഭത്തിൽ എത്തിയത്. അവർക്ക് സേവനങ്ങൾ നൽകുക എന്നത് അതേ ഭക്തിയോടെ നിർവഹിക്കപ്പെട്ട ഒരു ഉത്തരവാദിത്വമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, യോഗി ജിയുടെ നേതൃത്വത്തിൽ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഐക്യത്തിന്റെ ഈ മഹാകുംഭ് വിജയകരമാക്കാൻ പ്രവർത്തിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാനമായാലും കേന്ദ്രമായാലും അധികാര കേന്ദ്രങ്ങളോ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല. പകരം എല്ലാവരും സേവകരായിരുന്നു. ശുചിത്വ തൊഴിലാളികൾ, പോലീസ്, ബോട്ട് ഡ്രൈവർമാർ, ഡ്രൈവർമാർ, ഭക്ഷണം വിളമ്പുന്നവർ - എല്ലാവരും അക്ഷീണം പ്രവർത്തിച്ചു. നിരവധി അസൗകര്യങ്ങൾ നേരിട്ടിട്ടും പ്രയാഗ്‌രാജിലെ ജനങ്ങൾ തുറന്ന മനസ്സോടെ തീർത്ഥാടകരെ സ്വീകരിച്ച രീതി പ്രത്യേകിച്ചും പ്രചോദനാത്മകമായിരുന്നു. അവരോടും ഉത്തർപ്രദേശിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

|

നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ എനിക്ക് എപ്പോഴും അചഞ്ചലമായ ആത്മവിശ്വാസമുണ്ട്. ഈ മഹാകുംഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഈ ബോധ്യത്തെ പലമടങ്ങ് ശക്തിപ്പെടുത്തി.

140 കോടി ഇന്ത്യക്കാർ ഐക്യത്തിന്റെ മഹാകുംഭത്തെ ഒരു ആഗോള അവസരമാക്കി മാറ്റിയ രീതി വിസ്മയാവഹമാണ്. നമ്മുടെ ജനങ്ങളുടെ സമർപ്പണത്തിലും, ഭക്തിയിലും, പരിശ്രമത്തിലും ആവേശഭരിതനായി, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശ്രീ സോമനാഥനെ ഞാൻ ഉടൻ സന്ദർശിക്കും. ഈ കൂട്ടായ ദേശീയ പരിശ്രമങ്ങളുടെ ഫലം ഭഗവാന് സമർപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.

മഹാ കുംഭത്തിന്റെ ഭൗതിക രൂപത്തിന് മഹാശിവരാത്രിയിൽ വിജയകരമായ പരിസമാപ്തിയായി. എന്നാൽ ഗംഗയുടെ നിത്യപ്രവാഹം പോലെ, മഹാകുംഭം ഉണർത്തിയ ആത്മീയ ശക്തി, ദേശീയബോധം, ഐക്യം എന്നിവ നമ്മെയും വരും തലമുറകളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.