ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

April 14th, 11:00 am

ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു

April 14th, 10:16 am

വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

കുറഞ്ഞ മൂല്യമുള്ള BHIM-UPI ഇടപാടുകൾ (P2M) പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കുറഞ്ഞ മൂല്യമുള്ള BHIM-UPI ഇടപാടുകൾ (P2M) പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

March 19th, 04:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2024-25 സാമ്പത്തിക വർഷത്തേക്ക് ‘കുറഞ്ഞ മൂല്യമുള്ള BHIM-UPI ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യക്തി മുതൽ വ്യാപാരി വരെ (P2M) ഉത്തേജക പദ്ധതി’ക്ക് ഇനിപ്പറയുന്ന രീതിയിൽ അംഗീകാരമേകി:

ഇന്ത്യ-മൗറീഷ്യസ് സംയുക്ത പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ

March 12th, 12:30 pm

140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ജിക്കും മൗറീഷ്യസ് ഗവണ്മെന്റിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

Mauritius is not just a partner country; For us, Mauritius is family: PM Modi

March 12th, 06:07 am

PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

March 11th, 07:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് രാജ്യത്തെ സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്തു

March 06th, 05:30 pm

സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ന്യൂ ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ ഉന്നതതല യോഗം ചേർന്നു. മേഖലയിലെ സാങ്കേതിക പുരോഗതിയിലൂടെ പരിവർത്തനം സാധ്യമാക്കുന്ന സഹകർ സേ സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും, സഹകരണ സ്ഥാപനങ്ങളിൽ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും, സഹകരണ മന്ത്രാലയത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റ് 2024ൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 16th, 10:15 am

100 വർഷം മുമ്പ്, ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തത് ബഹുമാന്യനായ ബാപ്പു ആയിരുന്നു. അദ്ദേഹം ഗുജറാത്തി സംസാരിക്കുന്ന വ്യക്തിയായിരുന്നു, 100 വർഷത്തിന് ശേഷം നിങ്ങൾ മറ്റൊരു ഗുജറാത്തിയെ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനേയും കഴിഞ്ഞ 100 വർഷമായി ഈ ചരിത്ര യാത്രയുമായി ബന്ധപ്പെട്ട എല്ലാവരെയും, അതിനെ പരിപോഷിപ്പിക്കുന്നതിന് സംഭാവന നൽകിയവരെയും, പോരാടുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും എന്നാൽ അചഞ്ചലമായി നിലകൊള്ളുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഇവരെല്ലാം ഇന്ന് അഭിനന്ദനങ്ങളും ബഹുമാനവും അർഹിക്കുന്നവരാണ്. 100 വർഷത്തെ യാത്ര പൂർത്തിയാക്കുക എന്നത് തീർച്ചയായും പ്രധാനമാണ്. നിങ്ങൾ എല്ലാവരും ഈ അംഗീകാരത്തിന് അർഹരാണ്, ഭാവിയിലേക്ക് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. ഞാൻ ഇവിടെ എത്തിയപ്പോൾ, കുടുംബത്തിലെ അംഗങ്ങളെ ഞാൻ കണ്ടുമുട്ടി, 100 വർഷത്തെ യാത്ര (ഹിന്ദുസ്ഥാൻ ടൈംസ്) കാണിക്കുന്ന ഒരു ശ്രദ്ധേയമായ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ പോകുന്നതിന് മുമ്പ് കുറച്ച് സമയം അവിടെ ചെലവഴിക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് വെറുമൊരു പ്രദർശനമല്ല, ഒരു അനുഭവമാണ്. 100 വർഷത്തെ ചരിത്രം എൻ്റെ കൺമുന്നിൽ കടന്നുപോയത് പോലെ തോന്നി. രാജ്യം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ ഭരണഘടന നടപ്പാക്കിയ ദിവസം മുതലുള്ള പത്രങ്ങൾ ഞാൻ കണ്ടു. മാർട്ടിൻ ലൂഥർ കിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി, ഡോ. എം.എസ്. സ്വാമിനാഥൻ തുടങ്ങിയ പ്രശസ്തരും പ്രമുഖരുമായ വ്യക്തികൾ ഹിന്ദുസ്ഥാൻ ടൈംസിനായി എഴുതിയിട്ടുണ്ട്. അവരുടെ രചനകൾ പത്രത്തെ വളരെയധികം സമ്പന്നമാക്കി. സത്യത്തിൽ നമ്മൾ ഒരുപാട് ദൂരം എത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം മുതൽ സ്വാതന്ത്ര്യത്തിനു ശേഷം അതിരുകളില്ലാത്ത പ്രതീക്ഷയുടെ തിരമാലകളിൽ സഞ്ചരിക്കുന്നത് വരെ, ഈ യാത്ര അസാധാരണവും അവിശ്വസനീയവുമാണ്. നിങ്ങളുടെ പത്രത്തിൽ, 1947 ഒക്ടോബറിൽ കാശ്മീർ കൂട്ടിച്ചേർക്കലിനു ശേഷമുള്ള ആവേശം ഞാൻ അനുഭവിച്ചു, അത് ഓരോ പൗരനും അനുഭവപ്പെട്ടു. ഏഴു പതിറ്റാണ്ടോളം കശ്മീരിനെ അക്രമത്തിൽ മുക്കിയ അനിശ്ചിതത്വം എങ്ങനെയെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ഇന്ന്, നിങ്ങളുടെ പത്രം ജമ്മു കശ്മീരിലെ റെക്കോർഡ് വോട്ടിംഗിൻ്റെ വാർത്തകൾ ഉൾക്കൊള്ളുന്നു, അത് ആ ഭൂതകാലവുമായി തികച്ചും വ്യത്യസ്തമാണ്. പത്രത്തിന്റെ മറ്റൊരു പേജ് ശ്രദ്ധ ആകർഷിക്കുകയും വായനക്കാരനെ ആകർഷിക്കുകയും ചെയ്യുന്നു. പേജിൻ്റെ ഒരു ഭാഗത്ത് അസമിനെ അശാന്ത പ്രദേശമായി പ്രഖ്യാപിച്ചപ്പോൾ അടൽ ജി ബിജെപിയുടെ അടിത്തറ പാകിയതായി മറ്റൊരു ഭാഗത്ത് പറയുന്നു. അസമിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിൽ ഇന്ന് ബി.ജെ.പി വലിയ പങ്കാണ് വഹിക്കുന്നത് എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

November 16th, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച ശ്രീ മോദി, ഇത് മനോഹരമായ അനുഭവമാണെന്ന് പറയുകയും എല്ലാ പ്രതിനിധികളോടും ഇത് സന്ദർശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഭരണഘടന നടപ്പാക്കുകയും ചെയ്ത കാലത്തെ പഴയ പത്രങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർട്ടിൻ ലൂഥർ കിങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയി, ഡോ. എം എസ് സ്വാമിനാഥൻ തുടങ്ങി നിരവധി പ്രമുഖർ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയ്സുവിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (ഒക്ടോബർ 6 - ഒക്ടോബർ 10, 2024) പരിണിതഫലങ്ങളുടെ പട്ടിക

October 07th, 03:40 pm

ഇന്ത്യ-മാലിദ്വീപ് സമഗ്ര സാമ്പത്തിക-സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാടിന്റെ അം​ഗീകാരം

ഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം

October 07th, 02:39 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മാലിദ്വീപ് പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന (ഒക്‌ടോബർ 7, 2024)

October 07th, 12:25 pm

ഒന്നാമതായി, പ്രസിഡൻ്റ് മുയിസുവിനും അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഫെബ്രുവരി 29 ന് മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ പുതിയ എയർസ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസിലെ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

February 27th, 06:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും ചേർന്ന് പുതിയ എയർസ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികളും 2024 ഫെബ്രുവരി 29 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ സംയുക്തമായി ഉദ്ഘാടനം ചെയ്യും.

The friendship between Bharat and the UAE is reaching unprecedented heights: PM Modi

February 13th, 11:19 pm

Prime Minister Narendra Modi addressed the 'Ahlan Modi' community programme in Abhi Dhabi. The PM expressed his heartfelt gratitude to UAE President HH Mohamed bin Zayed Al Nahyan for the warmth and affection during their meetings. The PM reiterated the importance of the bond that India and UAE share historically. The PM said, “India and UAE are partners in progress.”

യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റായ "അഹ്ലന്‍ മോദി''യില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

February 13th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച 'അഹ്ലന്‍ മോദി' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പരിപാടിയില്‍ 7 എമിറേറ്റുകളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെ പങ്കെടുത്തു. ഇതോടൊപ്പം യു എ ഇ സ്വദേശികളും സദസില്‍ ഉണ്ടായിരുന്നു.

Prime Minister’s meeting with President of the UAE

February 13th, 05:33 pm

Prime Minister Narendra Modi arrived in Abu Dhabi on an official visit to the UAE. In a special and warm gesture, he was received at the airport by the President of the UAE His Highness Sheikh Mohamed bin Zayed Al Nahyan, and thereafter, accorded a ceremonial welcome. The two leaders held one-on-one and delegation level talks. They reviewed the bilateral partnership and discussed new areas of cooperation.

UPI, is now performing a new responsibility - Uniting Partners with India: PM Modi

February 12th, 01:30 pm

PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.

പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

February 12th, 01:00 pm

ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.

ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവര്‍ സാക്ഷ്യം വഹിക്കും

February 11th, 03:13 pm

ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും 2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങിനു സാക്ഷ്യം വഹിക്കും.

ന്യൂഡല്‍ഹിയില്‍ 21-ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2023-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

November 04th, 07:30 pm

ഒരു തിരഞ്ഞെടുപ്പ് മീറ്റിംഗില്‍ ആയിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുറച്ചു സമയമെടുത്തതില്‍ ആദ്യമേ നിങ്ങളോട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്നാല്‍ നിങ്ങളുടെ ഒപ്പം ചേരാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് എത്തിയതാണ്. ശോഭന ജി വളരെ നന്നായി സംസാരിച്ചു. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ മികച്ചതായിരുന്നു. ഞാന്‍ എത്താന്‍ വൈകിയതിനാല്‍ എപ്പോഴെങ്കിലും ഇത് വായിക്കാന്‍ തീര്‍ച്ചയായും അവസരം ലഭിക്കും.